നിലവിൽ കോഴിക്കോട്, മംഗളൂരു, കോയമ്പത്തൂർ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് ആശ്രയം. ഈ ട്രെയിനുകളിലാകട്ടെ മതിയായ ബോഗികളുമില്ല.
കോഴിക്കോട്: മലബാറിലെ തീവണ്ടി യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരമായി മെമു സർവീസ് ഉടനെത്തും. അടുത്ത മാർച്ച മാസത്തോടെ പാലക്കാട്ടു നിന്നും മലബാറിലേക്ക് മെമു സർവീസ് തുടങ്ങാൻ കഴിയുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ. ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളുമായി രാവിലേയും വൈകീട്ടും തീവണ്ടിയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് മലബാര്‍ മേഖലയിലുളളത്.
നിലവിൽ കോഴിക്കോട്, മംഗളൂരു, കോയമ്പത്തൂർ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് ആശ്രയം. ഈ ട്രെയിനുകളിലാകട്ടെ മതിയായ ബോഗികളുമില്ല. തിരക്ക് ഒഴിവാക്കാൻ മെമു സർവീസ് വേണമെന്നത് യാത്രക്കാരുടെ കാലങ്ങളായുളള ആവശ്യമാണ്. ഇതിന് പരിഹാരമായാണ് മലബാറിലേക്ക് മെമു സര്‍വീസ് വരുന്നത്. 14 കോടിയോളം രൂപ ചെലവിട്ട് പാലക്കാട്ട് മെമു ഷെഡ് നിർമ്മാണം നടക്കുകയാണ്.
ഇത് പൂർത്തിയാകുന്നതോടെ മെമു ഓടിക്കാനുളള അടിസ്ഥാന സൗകര്യം പാലക്കാട് നിന്നുണ്ടാകും. ത്രിഫേസ് മെമുവായിരിക്കും മലബാറിൽ ഓടുക. ആയിരത്തോളം ആളുകൾക്ക് യാത്ര ചെയ്യാനാകുമെന്നാണ് ഇതിന്‍റെ പ്രത്യേകത. വിസ്താരമുള്ള എട്ട് ബോഗികളാണ് ത്രീഫേയ്സ് മെമുവിൽ ഉണ്ടാകും.
മലബാറിലെ പാസഞ്ചര്‍ തീവണ്ടി സര്‍വ്വീസുകള്‍ മെമു സർവീസാക്കും. നിലവില്‍ കൊല്ലം-എറണാകുളം പാലക്കാട്, കൊല്ലം-തിരുവനന്തപുരം-നാഗോർകോവിൽ റൂട്ടുകളിലാണ് മെമു സര്‍വീസ് ഉളളത്. കൊല്ലത്തു നിന്നാണ് ഇതിന്‍റെ പ്രവർത്തനവും നിയന്ത്രണവും.
