കൊല്ലത്ത് 11 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. 2015-ൽ രവീന്ദ്രൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ നിതിനാണ് പിടിയിലായത്. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാളെ പനവേലിയിലെ ഒളിസങ്കേതത്തിൽ നിന്നാണ് കൊട്ടാരക്കര പോലീസ് പിടികൂടിയത്.
കൊല്ലം: ജാമ്യത്തിൽ ഇറങ്ങി 11 വർഷമായി മുങ്ങി നടന്ന കൊലക്കേസ് പ്രതി അറസ്റ്റിൽ. കൊട്ടാരക്കര പനവേലി ജോർജ്മുക്ക് ചരുവിള വീട്ടിൽ നിതിൻ (36 )ആണ് പിടിയിലായത്.കൊട്ടാരക്കര വിലങ്ങറ ഇലഞ്ഞിക്കൽ സ്വദേശി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ഇയാൾ ജാമ്യത്തിൽഇറങ്ങിയ ശേഷം മുങ്ങുകയായിരുന്നു. 2015ലായിരുന്നു കൊലപാതകം നടന്നത്. പനവേലിയിൽ ഭാഗത്ത് ആൾ താമസമില്ലാത്ത ഒളിസങ്കേതത്തിൽ ആയിരുന്നു താമസം.
ഇവിടെ നിന്നും ആണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സർക്കിൾ ഇൻസ്പെക്ടർ ഗംഗ പ്രസാദിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഹേമന്ദിന്റെ നിർദ്ദേശാനുസരണം കൊട്ടാരക്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ പി അലക്സ്, ബി അജയൻ, സിപിഒ വിഷ്ണുദാസ്, സിപിഒ അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


