പ്രളയത്തിന് ശേഷം പമ്പാ നദിയുടെ  ആഴം പലയിടത്തും കുറഞ്ഞു. സമീപത്തെ കിണറുകളിലും വെള്ളം കുറയുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.

പ്രളയത്തിന് ശേഷം പമ്പാ നദിയുടെ ആഴം പലയിടത്തും കുറഞ്ഞു. സമീപത്തെ കിണറുകളിലും വെള്ളം കുറയുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്.

പ്രളയജലം ഇറങ്ങിയപ്പോൾ നാട്ടുകാർക്ക് പരിചയമില്ലാത്ത പമ്പയാണ് തെളിഞ്ഞുവന്നത്. നദിക്ക് ആഴം തീരെ കുറഞ്ഞു. ചെളിയും മണലും എക്കലും അടിഞ്ഞ് നദിയുടെ അടിത്തട്ട് ഉയരുകയാണ്. പല ഇടത്തും ഒരു മീറ്ററാണ് അടിത്തട്ട് ഉർന്നിരിക്കുന്നത്. കഴിഞ്ഞ മാസത്തെ പെരുമഴ വേണ്ട ഇനി നദിയിൽ അടുത്ത വെളളപ്പൊക്കത്തിന്.

ഒറ്റനോട്ടത്തില്‍തന്നെ സാധാരണ എക്കലിൽ നിന്ന് വ്യത്യതമായ ഘടനയാണ് അടിഞ്ഞ മണ്ണിന്. വളരെ വേഗം കട്ടിയാകും. കട്ടിയായാൽ കോൺക്രീറ്റിന്‍റെ കാഠിന്യം.

വെള്ളം താഴുന്നതിന് പോലും പുതിയ തരം എക്കൽ തടസ്സമാകുന്നായി നാട്ടുകാർ പറയുന്നു. അതിന്‍റെ സത്യാവസ്ഥ എന്തായാലും പ്രളയത്തിന് തൊട്ടുപിന്നാലെ കിണറുകളിൽ ജലനിരപ്പ് താഴുകയാണ്. പലയിടത്തും വൻതോതിൽ തന്നെ.

പ്രളയ കാലത്തിന് ശേഷം നദിയിലെ മൽസ്യസമ്പത്തിനും പരിസസരത്തെ ജൈവവൈവിദ്ധ്യത്തിനും ശാസ്ത്രലോകം മാറ്റം പ്രതീക്ഷിക്കുന്നു. ഏത്ര വ്യാപ്‍തിയിൽ എന്നേ അറിയാനുള്ളു. ചുരക്കത്തിൽ പുതിയ നദിയാണ് പ്രളയത്തിന് ശേഷം. ഒപ്പം പുതിയ വെല്ലുവിളികളും.