. ഇന്നലെയാണ് ​ഗുരുവായൂരിൽ മരംവെട്ടുകാരൻ ഷോക്കേറ്റ് മരിച്ചത്. 

തൃശൂർ: ഗുരുവായൂർ കോട്ടപ്പടിയിൽ മരംവെട്ടുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിയുടെ അനാസ്ഥ ആരോപിച്ച് പ്രതിഷേധം. നാട്ടുകാർ മൃതദേഹവുമായി കെ എസ്ഇബി ഓഫീസ് പ്രതിരോധിച്ചു. ഇന്നലെയാണ് ​ഗുരുവായൂരിൽ മരംവെട്ടുകാരൻ ഷോക്കേറ്റ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ വീട്ടിലുണ്ടായിരുന്ന മരം മുറിക്കുന്നതിനിടെ ആയിരുന്നു മരത്തിന്റെ ശിഖരങ്ങൾ കമ്പിയിൽ വീണ് ഇയാൾ മരിച്ചത്. കോട്ടപ്പടി സ്വദേശി നാരായണൻ (47) ആണ് മരിച്ചത്. മൃതദേഹം ആംബുലൻസിൽ കെ.എസ്.ഇ.ബി ഓഫിസിൽ എത്തിച്ചു. ഭാര്യയ്ക്കു ജോലി നൽകണമെന്ന് സമരക്കാരുടെ ആവശ്യം. മാന്യമായ നഷ്ടപരിഹാരവും വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഒരുമണിക്കൂറിലധികം പ്രതിഷേധം തുടർന്നു. 

വീടിന്‍റെ ടെറസിൽ അടക്ക പൊളിക്കുന്നതിനിടെ അപ്രതീക്ഷിത അപകടം, മരം കടപുഴകി വീണു; കണ്ണൂർ സ്വദേശിനി ആശുപത്രിയിൽ

കർണാടക സത്യപ്രതിജ്ഞാ ചടങ്ങ്: പിണറായി ഒഴികെ ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് ക്ഷണം; പ്രതിപക്ഷ സംഗമ വേദിയാകും

മരംവെട്ടുകാരൻ ഷോക്കേറ്റ് മരിച്ച സംഭവം; ​ഗുരുവായൂരിൽ മൃതദേഹവുമായി പ്രതിഷേധം |Guruvayur | KSEB