മണ്‍വിള ഫാമിലി പ്ലാസ്റ്റിക്ക് കമ്പനിയിലെ തീ പിടിത്തം (ചിത്രങ്ങള്‍ കാണാം)
2018 ഒക്ടോബര്‍ 31 ന് വൈകീട്ട് ഏഴ് മണിയോടെയാണ് തിരുവനന്തപുരം ശ്രീകാര്യം മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്ക്സിന്‍റെ നാല് കെട്ടിടങ്ങളിലൊന്നില്‍ തീ പടര്‍ന്നത്. ട്യൂബില്‍ നിന്നും ഉണ്ടായ ഷോര്‍ട്ട് സര്‍ക്ക്യൂട്ടില്‍ നിന്നും തെറിച്ച് വീണ തീപ്പൊരി കത്തിയമര്‍ത്തിയത് 40 കോടി രൂപയുടെ അസംസ്കൃതവസ്തുക്കളും പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളുമായിരുന്നു.
വൈകീട്ട് 7.05 ന് തീ കത്തിത്തുടങ്ങുമ്പോള്‍ നൂറ്റമ്പതോളം ജോലിക്കാര്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. കെട്ടിടത്തിലുണ്ടായിരുന്ന അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ പറ്റാതായതോടെ 7.10 ന് അപായ സൈറണ്‍ മുഴക്കി. അപായ സൈറണ്‍ മുഴങ്ങിയതോടെ ജീവനക്കാര്‍ കെട്ടിടത്തില്‍ നിന്നും ഇറങ്ങി. നിമിഷങ്ങള്‍ക്കകം അഗ്നിശമന സേനയും പൊലീസും എത്തി. പക്ഷേ രാത്രിമൊത്തം 40തോളം അഗ്നിശമനാ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിട്ടും തീ അണയ്ക്കാനായില്ല. വിമാനത്താവളത്ത് നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റും തീ അണയ്ക്കാനെത്തിയിരുന്നു. പെട്രോള്‍ കെമിക്കല്‍ ഉല്‍പ്പന്നങ്ങളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഇത് തീ പടര്‍ന്നു പിടിക്കാന്‍ കാരണമായി.
ഒടുവില്‍ നവംബര്‍ ഒന്നാം തിയതി രാവിലെ ഏട്ട് മണിയോടു കൂടി തീ നിയന്ത്രണ വിധേയമായതായി അഗ്നി ശമന സേനാ മേധാവി എ.ഹേമചന്ദ്രന്‍ പറഞ്ഞു. തീ പിടിക്കാനുള്ള കാരണവും തീ പിടുത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തിലുണ്ടായ വായു മലിനീകരണത്തെക്കുറിച്ചും കൃത്യമായ പഠനം നടത്തിയാല്‍ മാത്രമേ അഗ്നി ബാധയുടെ പ്രത്യാഘാതത്തിന്‍റെ തോത് അറിയാന്‍ പറ്റൂ. ഏതാണ് 40 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്ന് കമ്പനി ഉടമ സിംസണ്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.
2018 ഒക്ടോബര്‍ 31 ന് വൈകീട്ട് ഏഴ് മണിയോടെയാണ് തിരുവനന്തപുരം ശ്രീകാര്യം മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാമിലി പ്ലാസ്റ്റിക്ക്സിന്‍റെ നാല് കെട്ടിടങ്ങലിലൊന്നില്‍ തീ പടര്‍ന്നത്.
ട്യൂബില്‍ നിന്നും ഉണ്ടായ ഷോര്‍ട്ട് സര്‍ക്കില്‍ നിന്നും തെറിച്ച് വീണ തീപ്പൊരി കത്തിയമര്‍ത്തിയത് 40 കോടി രൂപയുടെ അസംസ്കൃതവസ്തുക്കളും പ്ലാസ്റ്റിക്ക് ഉല്പന്നങ്ങളുമായിരുന്നു.
വൈകീട്ട് 7.05 ന് തീ കത്തിത്തുടങ്ങുമ്പോള്‍ നൂറ്റമ്പതോളം ജോലിക്കാര്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
കെട്ടിടത്തിലുണ്ടായിരുന്ന അഗ്നിശമന ഉപകരങ്ങള്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ പറ്റാതായതോടെ 7.10 ന് അപായ സൈറണ്‍ മുഴക്കി.
അപായ സൈറണ്‍ മുഴങ്ങിയതോടെ ജീവനക്കാര്‍ കെട്ടിടത്തില്‍ നിന്നും ഇറങ്ങി.
നിമിഷങ്ങള്‍ക്കകം അഗ്നിശമന സേനയും പൊലീസും എത്തി.
പക്ഷേ രാത്രിമൊത്തം 40 തോളം അഗ്നിശമനാ യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിട്ടും തീ അയ്ക്കാനായില്ല.
വിമാനത്താവളത്ത് നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റും തീ അണയ്ക്കാനെത്തിയിരുന്നു.
പെട്രോള്‍ കെമിക്കല്‍ ഉല്‍പ്പന്നങ്ങളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഇത് തീ പടര്‍ന്നു പിടിക്കാന്‍ കാരണമാക്കി.
ഒടുവില്‍ നവംബര്‍ ഒന്നാം തിയതി രാവിലെ ഏട്ട് മണിയോടു കൂടി തീ നിയന്ത്രണ വിധേയമായതായി അഗ്നി ശമന സേനാ മേധാവി എ.ഹേമചന്ദ്രന്‍ പറഞ്ഞു.
തീ പിടിക്കാനുള്ള കാരണവും തീ പിടിത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തിലുണ്ടായ വായു മലിനീകരണത്തെക്കുറിച്ചു കൃത്യമായ പഠനം നടത്തിയാല്‍ മാത്രമേ അഗ്നി ബാധയുടെ പ്രത്യാഘാതത്തിന്‍റെ തോത് അറിയാന്‍ പറ്റൂ.
ഏതാണ് 40 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്ന് കമ്പനി ഉടമ സിംസണ്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.
രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന അഗ്നിശമന സേനാംഗങ്ങള്‍.
മണ്‍വിള ഫാമിലി പ്ലാസ്റ്റിക്ക് കമ്പനിയിലെ തീ പിടിത്തത്തിന്‍റെ അവശേഷിപ്പുകള്‍.
മണ്‍വിള ഫാമിലി പ്ലാസ്റ്റിക്ക് കമ്പനിയിലെ തീ പിടിത്തത്തിന്‍റെ അവശേഷിപ്പുകള്‍.
മണ്‍വിള ഫാമിലി പ്ലാസ്റ്റിക്ക് കമ്പനിയിലെ തീ പിടിത്തത്തിന്‍റെ അവശേഷിപ്പുകള്‍.
മണ്‍വിള ഫാമിലി പ്ലാസ്റ്റിക്ക് കമ്പനിയിലെ തീ പിടിത്തത്തിന്‍റെ അവശേഷിപ്പുകള്‍.
മണ്‍വിള ഫാമിലി പ്ലാസ്റ്റിക്ക് കമ്പനിയിലെ തീ പിടിത്തത്തിന്‍റെ അവശേഷിപ്പുകള്‍.
അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ കലക്ടര്‍ വാസുകിയും സംഘവും.