വടകരയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിലായി. ലിഫ്റ്റിന്റെ ഭാഗങ്ങൾ, വയറിംഗ്, സിസിടിവി എന്നിവയുൾപ്പെടെ നാല് ലക്ഷത്തോളം രൂപയുടെ സാധനങ്ങളാണ് ഇയാൾ കവർന്നത്. ഇയാൾ കോഴിക്കോട്ടെ ഒരു കൊലക്കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത കേസില്‍ തമിഴ്‌നാട് ചെന്നൈ സ്വദേശിയ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ചെന്നൈ ഇടപ്പാളയം മേഞ്ചൂര്‍ സ്വദേശി മനോഹരന്‍(50) ആണ് വടകര പോലീസിന്റെ പിടിയിലായത്.

വടകര പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന ലിഫ്റ്റിന്റെ വിലപിടിപ്പുള്ള ഭാഗങ്ങള്‍, പുതുതായി സ്ഥാപിച്ച വയറിംഗുകള്‍, സിസിടിവി സംവിധാനങ്ങള്‍ എന്നിവയാണ് ഇയാള്‍ പ്രധാനമായും കവര്‍ച്ച നടത്തിയത്. പലതവണകളായി ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളും കോപ്പര്‍ വയറുകളും കെട്ടിടത്തില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ട്. പുതുതായി സ്ഥാപിച്ച വയറിംഗുകള്‍ പൂര്‍ണ്ണമായും വലിച്ചു പൊട്ടിച്ച നിലയിലായിരുന്നു. കോഴിക്കോട് ചെമ്മങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് വടകര പോലീസ് പറഞ്ഞു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ മനോഹരനെ റിമാന്റ് ചെയ്തു.

കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത കേസില്‍ തമിഴ്‌നാട് ചെന്നൈ സ്വദേശിയ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ചെന്നൈ ഇടപ്പാളയം മേഞ്ചൂര്‍ സ്വദേശി മനോഹരന്‍(50) ആണ് വടകര പോലീസിന്റെ പിടിയിലായത്.

വടകര പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന ലിഫ്റ്റിന്റെ വിലപിടിപ്പുള്ള ഭാഗങ്ങള്‍, പുതുതായി സ്ഥാപിച്ച വയറിംഗുകള്‍, സിസിടിവി സംവിധാനങ്ങള്‍ എന്നിവയാണ് ഇയാള്‍ പ്രധാനമായും കവര്‍ച്ച നടത്തിയത്. പലതവണകളായി ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളും കോപ്പര്‍ വയറുകളും കെട്ടിടത്തില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ട്. പുതുതായി സ്ഥാപിച്ച വയറിംഗുകള്‍ പൂര്‍ണ്ണമായും വലിച്ചു പൊട്ടിച്ച നിലയിലായിരുന്നു. കോഴിക്കോട് ചെമ്മങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് വടകര പോലീസ് പറഞ്ഞു. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ മനോഹരനെ റിമാന്റ് ചെയ്തു.