കയ്യിനും കാലിനും ഒടിവ് പറ്റി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളും ഉണ്ട്. എളേറ്റിൽ ജി.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ഹംദാൻ. ജനവാസ മേഖലയിലടക്കം കാട്ടുപന്നിയുടെ ശല്യം വർധിക്കുന്നതിൽ പ്രദേശവാസികളും ആശങ്കയിലാണ്.

കോഴിക്കോട്: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. കോഴിക്കോട് എളേറ്റിൽ വട്ടോളി സ്വദേശി മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹംദാനാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. കാലിനും കയ്യിനും പരിക്കേറ്റ ഹംദാനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അവധിക്കാലമായതോടെ ചളിക്കോട്ടെ ബന്ധു വീട്ടിലെത്തിയതായിരുന്നു ഹംദാൻ. 

കൂട്ടുകാർക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കാട്ടുപന്നിയെത്തിയത്. ഓടി രക്ഷപ്പെടുന്നതിനിടെ പിന്നിൽ നിന്നും കുത്തി വീഴ്ത്തുകയായിരുന്നു. കയ്യിനും കാലിനും ഒടിവ് പറ്റി, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളും ഉണ്ട്. എളേറ്റിൽ ജി.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ഹംദാൻ. ജനവാസ മേഖലയിലടക്കം കാട്ടുപന്നിയുടെ ശല്യം വർധിക്കുന്നതിൽ പ്രദേശവാസികളും ആശങ്കയിലാണ്.