Asianet News MalayalamAsianet News Malayalam

'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'

Nee Evideyaanu KR Mukund
Author
Thiruvananthapuram, First Published Aug 11, 2017, 9:35 PM IST

Nee Evideyaanu KR Mukund

നീ എവിടെയാണ് എന്ന് ചോദിക്കേണ്ട ഒരവസ്ഥ വരുമെന്ന് ഇതെഴുതുമ്പോഴാണ് ഓര്‍മ്മവരുന്നത്. ഇതെഴുതിക്കഴിയുമ്പോള്‍ ഒരു നിരാശ കാമുകന്റെ ലേബല്‍ പതിച്ചുകിട്ടുമോന്ന് അറിയില്ല. പക്ഷേ സത്യമതാണ് നിരാശയാണ് നിന്നെ കണ്ടെത്താന്‍ സാധിക്കാത്തതില്‍. 

ഒരു അഞ്ചുവര്‍ഷം പുറകിലേക്ക്. 

ഒരു ബൈക്കപകടംമൂലം നട്ടെലിനു ചെറിയൊരു പണികിട്ടി. ഡോക്ടര്‍മാര്‍ അതിനൊരു പേരും നല്‍കി 'ഡിസ്‌ക് ബള്‍ജ്'. സംഗതികാരണം നടക്കാന്‍ പോയിട്ട് നിവര്‍ന്നു നില്‍ക്കാന്‍പോലും പറ്റാത്ത അവസ്ഥ. വേദന സഹിക്കാതെ   ഒരു ആയുര്‍വേദ ആശുപത്രിയില്‍ ശരണം പ്രാപിച്ചു. പ്രതീക്ഷിച്ച മാറ്റങ്ങള്‍ ഒന്നുമില്ലാത്തതുകൊണ്ട് ജീവിതത്തോട് മടുപ്പ് തോന്നിയിരുന്നു. 

സൂര്യന്‍ ചന്ദ്രനോട് റ്റാറ്റാ പറയാന്‍ നില്‍ക്കുന്നനേരത്തൊരു ഫോണ്‍ കാള്‍. 

ഞാന്‍: 'ഹലോ!'

മറുതലക്കല്‍ നിന്ന് 'ഇത് ഞാനാണ്,പേടിക്കണ്ടാ. ഒന്നുംവരില്ല. ഞാനുണ്ട് കൂടെ'

തിരിച്ചെന്ത് പറയണമെന്നെനിക്കറിയില്ലായിരുന്നു. പക്ഷേ ഒരു കാര്യം മനസിലായി. അവിടുന്ന് കിട്ടുന്ന കഷായത്തിനു ഉണ്ടാക്കാന്‍ പറ്റാത്ത ഒരു ഉണര്‍വായിരുന്നു ആ നാല് വാക്കുകളില്‍നിന്ന് കിട്ടിയത്. 

ഇടവിട്ട ദിവസങ്ങളില്‍ ഫോണ്‍ വിളികള്‍ വന്നുകൊണ്ടിരുന്നു. ഒന്നരവര്‍ഷത്തെ ചികിത്സക്കൊടുവില്‍ പഴയപോലെ നിവര്‍ന്നുനില്‍ക്കാന്‍ സാധിച്ചു. 

ഈ കാലയളവില്‍ ഫോണ്‍വിളികളിലൂടെ ഇരുവരും പരസ്പരം അറിഞ്ഞിരുന്നു. അങ്ങനെയിരിക്കെ ഉപരിപഠനത്തിനായി ഞാന്‍ ജേര്‍ണലിസം തിരഞ്ഞെടുത്തു. പഠനം കഴിഞ്ഞതോടുകൂടി ഒരു ജോലി തരപ്പെട്ടു കൂടെ കണ്ണൂര്‍ ബ്യൂറോയിലേക്ക് സ്ഥലം മാറ്റവും. 

അവിടുത്തെ ജോലിത്തിരക്കുകാരണം പലപ്പോഴും വിളിക്കാന്‍ പറ്റാത്ത അവസ്ഥകളായി. എന്റെ സാഹചര്യങ്ങള്‍ മനസിലാകാത്തതാണോ അതോ മറ്റുകാരണങ്ങള്‍കൊണ്ടാണോ എന്നൊന്നും അറിയില്ല. ആ ഫോണ്‍ വിളികള്‍ പതിയെ നിലച്ചുതുടങ്ങി. പക്ഷേ ഞാന്‍ പലവട്ടം സംസാരിക്കാന്‍ ശ്രമിച്ചുനോക്കി. അതിനെല്ലാം അവള്‍ ഒരു മെസ്സേജില്‍കൂടി മറുപടി നല്‍കി.

'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'. എന്ന് 

റൂമില്‍ ചടച്ചുകൂടിയിരുന്നാല്‍ വിഷമത്തിന്റെ വ്യാപ്തി കൂടുമെന്നുള്ളതുകൊണ്ട് കൈയിലുണ്ടായിരുന്ന സിഗററ്റും കത്തിച്ചു ഞാന്‍ നടന്നു. വിജനമായ ഒരു വഴിയാണ് ഓര്‍മ്മയില്‍ തെളിഞ്ഞുവരുന്നത്. മങ്ങിയ നിലാവില്‍ ഒരു വിസ്മൃതിയെന്നപോലെ തനിയെ നടക്കുമ്പോള്‍ എവിടെനിന്ന് പുറപ്പെട്ടു എങ്ങോട്ട് പോകുന്നു എന്നൊന്നും ഓര്‍മ്മയുണ്ടായിരുന്നില്ല.  എങ്ങോട്ടെന്നില്ലാതെ യാത്ര തുടങ്ങിയിട്ട്  കുറച്ചധികമായെന്ന തോന്നല്‍പോലുമില്ലാത്തതു ഒരു വല്ലാത്ത അവസ്ഥ. ഗതികിട്ടാതെ അലയുന്ന ആത്മാക്കള്‍ക്കുണ്ടാകും ഒരുലക്ഷ്യം. അതുപോലൊരു ലക്ഷ്യത്തില്‍നിന്നു അലക്ഷ്യമായ ജീവിതത്തിലേക്ക് എത്തിച്ചേരാന്‍ ഒരുപാട് സഞ്ചരിക്കേണ്ടി വന്നില്ല . പക്ഷേ ഈ യാത്രയിലുടനീളം  ഞാനന്വേഷിക്കുന്നത് അവള്‍ പോകാനുണ്ടായ കാരണത്തെകുറിച്ചാണ്. 

കൈ പൊള്ളിയിരിക്കുന്നു. ഈ സിഗരറ്റ് ഇങ്ങനെയാ ചിലപ്പോള്‍ പൊള്ളിക്കും. ചൂടറിഞ്ഞപ്പോള്‍ വലിച്ചെറിഞ്ഞ സിഗരറ്റ് പോലെ ഓര്‍മ്മകളെയും വലിച്ചെറിയേണ്ട നേരം വന്നിരിക്കുന്നു. 

അതിനുമുന്നേ ഒന്നറിയണം. നീ എവിടെയാണ് ?

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?

സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!

ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍

ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!​

ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം​

കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'

സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര  കാലം കാത്തിരിക്കണം?

ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'

പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!

സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!​

മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!​

മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!​

മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!​

Follow Us:
Download App:
  • android
  • ios