Asianet News MalayalamAsianet News Malayalam

ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി

Nee Evideyaanu Manu Sidharthan
Author
Thiruvananthapuram, First Published Aug 8, 2017, 4:18 PM IST

Nee Evideyaanu Manu Sidharthan

എവിടെ ആണെങ്കിലും നീ ഇത് വായിക്കുമെന്ന് കരുതുന്നു, ഒരു മൊബൈല്‍ ഫോണ്‍ പോലും  ഉപയോഗിക്കാത്ത നീ  ഈ കുറിപ്പ് കാണുമെന്നു ആഗ്രഹിക്കുന്നത്  തന്നെ  മണ്ടത്തരമാണെങ്കിലും.  

അവളുടെ കയ്യക്ഷരം പതിഞ്ഞ ബുക്കുകള്‍ മാത്രമാണ് ഇന്ന് ഒപ്പം ഉള്ളത്. ക്ലാസ്സിനു പുറത്താക്കാതിരിക്കാന്‍ രാവിലെ വരുമ്പോ എന്റെ ബുക്ക് എടുത്തു ഹോംവര്‍ക്ക് ചെയ്തു വെക്കുുമവള്‍. ക്ലാസ്സില്‍ കയറാതെ  നാടകം, കലോത്സവം, സിനിമ എന്നൊക്കെ പറഞ്ഞു നടക്കുമ്പോ അവള്‍ ആയിരുന്നു എനിക്കായി അസൈന്‍മെന്റ് ഒക്കെ എഴുതാറുള്ളത്. പരീക്ഷക്ക് എനിക്ക് മാര്‍ക്ക് കുറയുമോയെന്നു അവള്‍ക്കായിരുന്നു പേടി.
പരീക്ഷ ആയാല്‍  ദിവസം പലതവണ വിളിക്കും... 

'നീ എവിടാ..? കറങ്ങി നടക്കാതെ പഠിച്ചോണം. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണ ഞാന്‍ സഹായിക്കില്ല'.( ഇങ്ങനെ പറഞ്ഞാലും എനിക്കറിയാം എനിക്കായി അവള്‍ പേപ്പര്‍ തുറന്നു പിടിക്കും)

എല്ലാം പഠിക്കാന്‍ സമയം ഇല്ലെങ്കില്‍  അത്യാവശ്യം വേണ്ടത് മുത്തശ്ശീടെ ഫോണില്‍ നിന്നും മെസേജ് അയച്ചു തരാം. എന്നിട്ട്  എല്ലാ പ്രധാന ചോദ്യങ്ങളും മെസ്സേജ് അയക്കും.

പരീക്ഷ ഹാളിലും  എനിക്കരികില്‍  ആയിരുന്നു അവള്‍ക്കു സ്ഥാനം. എനിക്കായി അവള്‍ പേപ്പര്‍ തുറന്നു വെച്ച് എഴുതും. 

മാര്‍ക്ക്  വരുമ്പോള്‍ അവള്‍ ആദ്യം നോക്കുന്നത് എന്റെ മാര്‍ക്കായിരിക്കും. വീട്ടില്‍ എന്ത്  വിശേഷം ഉണ്ടെങ്ങിലും പിറ്റേന്ന് എനിക്കായി എന്തേലും കൊണ്ട് വരും. 
പൈസക്ക്  അത്യാവശ്യം വരുമ്പോ അവള്‍ക്കു മുന്നില്‍ കൈനീട്ടും.
  
പൈസ തന്നിട്ട് പറയുമായിരുന്നു, ഇത് കടമാണ്, ജോലിയൊക്കെ ആകുമ്പോ തിരികെ  തരണം'

പഠിക്കാനുള്ള  നോവല്‍ വായിച്ചിട്ട്  അവള്‍കഥ ചുരുക്കി പറഞ്ഞു തരും. അത്  കേള്‍ക്കാനും  ഒരു സുഖം ആയിരുന്നു..

കോളേജ് വിട്ടാല്‍ അവള്‍ക്കൊപ്പം റെയില്‍വേസ്റ്റേഷന്‍ വരെ നടക്കുമായിരുന്നു. ഇടയ്ക്കിടെ ചോദിക്കും. 'ഈ രണ്ടു വര്‍ഷം കഴിഞ്ഞാല്‍ നീ ചിലപ്പോ വലിയ  ആളാകും. നാടകവും സിനിമയും ഒക്കെ അല്ലേ നിന്റെ ജീവിതം. അപ്പൊ നീ എന്നെ ഓര്‍ക്കുമോ..?'

'ജീവിതത്തില്‍  ഒരു സീരിയസ്‌നസും ഇല്ലാത്തവനാ നീ. നീ കെട്ടുന്ന കൊച്ചു നന്നായി കഷ്ടപ്പെടും'. 

അങ്ങനെ  ഇരിക്കുമ്പോ  മറ്റൊരുക്ലാസ്സിലെ  ജൂനിയര്‍ കുട്ടി  നല്ല കൂട്ടായി എന്നോട്. നന്നായി പാട്ടു പാടുന്ന ഒരുകുട്ടി. സാമ്പത്തികമായി നല്ലനിലയിലുള്ള കുട്ടി ആയതിനാല്‍ ആകണം, അവള്‍ ഇടക്കിടെ ചോക്ലേറ്റസ് ഗിഫ്റ്റുകള്‍ ഒക്കെ നല്‍കുമായിരുന്നു..  

അവയൊക്കെ എന്റെ ബാഗില്‍ കിടക്കുമ്പോ നമ്മുടെ കഥയിലെ നായിക ചോദിക്കുമായിരുന്നു, 'ഇതൊക്കെ എവിടുന്നാടാ..?'

ഞാന്‍ പറയും 'അത് മറ്റേ ക്ലാസ്സിലെ കുട്ടി'

എനിക്കെന്നാലും നമ്മുടെ കഥാനായിക കൊണ്ടുവരുന്ന നല്ല മാങ്ങ അച്ചാറും പിന്നെ വീട്ടീന്നു കൊണ്ട് വരുന്ന സ്‌പെഷ്യല്‍ പലഹാരങ്ങളും ഒക്കെ ആയിരുന്നു ഇഷ്ടം. 

അങ്ങനെ കലോത്സവം ആയി. പാട്ടുപാടുന്ന ആ കുട്ടിയും  നാടകവുമായി നടക്കുന്ന ഞാനുമൊക്കെ റിഹേഴ്‌സല്‍ ഒക്കെ  ആയി എപ്പോഴും  ഒരുമിച്ചു  ആയിരുന്നു. 
കലോത്സവം കഴിയുംവരെ ക്ലാസ്സിലേക്ക് കയറാന്‍ കൂടി സമയം ഇല്ലായിരുന്നു.

അപ്പോഴും എനിക്കായി  അസൈന്‍മെന്റ് ഒക്കെ തയ്യാറാക്കി അവള്‍. ഞാന്‍ ഏല്‍പ്പിച്ചിട്ട് പോകുന്നതാണെന്നും പറഞ്ഞു അവളത് ടീച്ചര്‍ക്കു നല്‍കുമായിരുന്നു.

കലോത്സവം കഴിഞ്ഞപ്പോള്‍ ക്ലാസും കഴിഞ്ഞു.എക്‌സാം ആയി.

പതിവ്‌പോലെ അവള്‍  പഠിക്കാന്‍ വേണ്ടി വിളിക്കും. ഫോണ്‍ പോലും ഉപയോഗിക്കാത്ത അവള്‍ വീട്ടിലെ ലാന്‍ഡ് ഫോണിന്നു വിളിച്ചു പഠിക്കാന്‍ ഉള്ളതെല്ലാം പറഞ്ഞു കേള്‍പ്പിക്കും.

പല രാത്രികളിലും ഞാന്‍ ഉറങ്ങി പോകും. പിന്നെ അതിനും അവള്‍ പരിഹാരംകണ്ടു. ക്ലാസ്സില്‍ കയറാതെ കറങ്ങി നടക്കുന്ന എന്നെ പഠിപ്പിക്കാന്‍ അവള്‍ പറയും  

'നീ എന്തായാലും ഉറങ്ങി പോകും. നീ കോള്‍ റെക്കോര്‍ഡ് ഓണ്‍ ചെയ്തു വെച്ചിട്ട് കിടന്നോ. ക്ലാസ്സില്‍ പടിപ്പിച്ചതൊക്കെ ഞാന്‍ പറഞ്ഞുവെച്ചേക്കാം. സമയം പോലെ പഠിച്ചാല്‍ മതി'.

അങ്ങനെ പരീക്ഷ വന്നു. തൊട്ടരികില്‍ തന്നെ ആണ് അവള്‍. ഒരുപാട് സഹായിച്ചു.

ആ സമയത്ത് അവള്‍ പറഞ്ഞു ,'അച്ഛനും അമ്മയും നാട്ടില്‍ വന്നു ഞങ്ങള്‍ വീട് മാറുവാണ്'. 

പരീക്ഷ കഴിഞ്ഞു അവസാന ദിവസം ഗ്രൂപ്പ് ഫോട്ടോ എടുക്കാന്‍ അവള്‍  വന്നില്ല.  മൊബൈല്‍ ഫോണ്‍ ഇല്ലാത്ത അവളെ വിളിക്കാനും കഴിഞ്ഞില്ല. ലാന്‍ഡ് ഫോണില്‍ വിളിച്ച കിട്ടാതെ ആയി.

അവള്‍ വീട് മാറി. പുതിയ  വീട്ടിലെ നമ്പര്‍ അഡ്രസ് ഒന്നും എന്റെ  കയ്യില്‍ ഇല്ല. 

പിന്നെ കുറെ നാള്‍കഴിഞ്ഞു പരീക്ഷയുടെ റിസള്‍ട്ട് വന്നു. പതിവ് പോലെ അവളാണ് എന്റെ റിസള്‍ട്ട്  നോക്കിയത്. ഏതോ  ഒരു  ബൂത്തില്‍ നിന്ന  എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു, 'ഡാ, നിനക്ക് ഫസ്റ്റ് ക്ലാസ്സ് ഉണ്ട്'
 
എനിക്ക്  ഒരുപാട് സന്തോഷം ആയി. 'എന്റെ കഷ്ടപ്പാടിനൊക്കെ, പ്രാര്‍ത്ഥനക്കൊക്കെ ഫലം കണ്ടു. എവിടെ ആണേലും നീ സന്തോഷത്തോടെ ആയിരിക്കണം'. 

'പിന്നെ നിന്റെ ആ പാട്ടുകാരി കുട്ടി  എന്ത് പറയുന്നു? നിങ്ങള്‍ നല്ല ചേര്‍ച്ചയാ. നിനക്ക് സുഖം അല്ലേടാ..., മറക്കുമോ നീ എന്നെ?'


ഇടറിയ ശബ്ദത്തോടെ  ഫോണ്‍ കട്ട്  ആയി.

തിരികെ വിളിച്ചപ്പോള്‍  ഏതോ ബൂത്ത് ആണ്. പിന്നെ ഒരിക്കലും ഞാന്‍ ആ ശബ്ദം കേട്ടിട്ടില്ല. 

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

Follow Us:
Download App:
  • android
  • ios