Asianet News MalayalamAsianet News Malayalam

ഡോണ്ട് വറി, മുസ്തഫ!

Nee Evideyaanu Muneer Choorappulakkal
Author
Thiruvananthapuram, First Published Aug 11, 2017, 9:23 PM IST

Nee Evideyaanu Muneer Choorappulakkal

മൂന്നാം  ക്ലാസില്‍ പഠിക്കുന്നകാലം.. ഇന്നത്തെപ്പോലെ സ്‌കൂളില്‍ പോയി വരാന്‍ സ്‌കൂള്‍ ബസ്സുകളൊന്നുമില്ല. മദ്രസയില്‍ കൂടെ പഠിച്ചിരുന്ന കുട്ടികളെല്ലാം രണ്ടത്താണി ജിയുപി സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്, ഞാന്‍ മാത്രം പാടവും തോടും കടന്ന് അക്കരെയുള്ള കീഴ്മുറി എഎംഎല്‍പി സ്‌കൂളിലും. അങ്ങാടിയിലുള്ള രണ്ടത്താണി സ്‌കൂളിലെത്തണമെങ്കില്‍ ചില പോക്കറ്റ് റോഡുകളിലൂടെ സഞ്ചരിച്ച് അവസാനം നാഷണല്‍ ഹൈവേ മുറിച്ചു കടക്കണം.  റോഡ് മുറിച്ചു കടക്കുന്നതിലുള്ള ഭയം കാരണമാണ് രണ്ടത്താണി സ്‌കൂളില്‍ എന്നെ ചേര്‍ക്കാതെ തോടും പാടവും നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്നതിനടുത്തുള്ള കീഴ്മുറി സ്‌കൂളിലെന്നെ ചേര്‍ക്കുന്നത്. അയല്‍വാസിയും സ്‌കൂളിലെ അറബി അദ്ധ്യാപകനുമായ കമ്മു മാഷിന്റെ കൂടെ എന്നെ പറഞ്ഞു വിടാമല്ലോ എന്ന് എന്റെ വീട്ടുകാര്‍ ചിന്തിച്ചതിനാലാണ് ഞാന്‍ കീഴ്മുറി സ്‌കൂളിലെത്തുന്നത്.

ക്ലാസില്‍ പൊതുവെ മൗനിയായ എന്റെ ഉറ്റ ചങ്ങാതി മുസ്തഫയായിരുന്നു. സ്‌കൂളിലെത്തിയാല്‍ പിന്നെ ഞാനും മുസ്തഫയും തോളില്‍ കയ്യിട്ട് കളിച്ചു ചിരിച്ചു നടക്കും. 

ഒന്നാം ക്ലാസില്‍ നിന്നുതന്നെ ഞാനും അവനും നല്ല കൂട്ടുകാരായിരുന്നു. ഒന്നിലും രണ്ടിലും ഞങ്ങള്‍ ഒരു ബെഞ്ചില്‍ അടുത്തടുത്തിരുന്നു പഠിച്ചെങ്കിലും മൂന്നാംക്ലാസിലെത്തിയപ്പോള്‍ ഉയരം കുറഞ്ഞ മുസ്തഫയെ ടീച്ചര്‍ മുന്നിലെ ബെഞ്ചില്‍ ഇരുത്തി. ഉയരമുള്ള എന്നെ ബാക്ക്‌ബെഞ്ചിലും!

പിറ്റേ ദിവസം മുസ്തഫ വീണ്ടും എന്റെയടുത്തുവന്നിരുന്നു. ടീച്ചര്‍ വീണ്ടും ഫസ്റ്റ് ബെഞ്ചില്‍ തന്നെ ഇരുത്തിയ ശേഷം പുറകിലെ ബെഞ്ചില്‍ പോയിരിക്കരുതെന്ന് മുസ്തഫക്ക് താക്കീത് നല്‍കി, പിറ്റേ ദിവസം ഞാന്‍ നേരെ മുസ്തഫയുടെ അടുത്തുപോയി ഫസ്റ്റ് ബെഞ്ചില്‍ ഇരുന്നു. ഞങ്ങളുടെ സൗഹൃദം അറിഞ്ഞിട്ടാണോ എന്തോ ഞാനവിടെ ഇരിക്കുന്നത് കണ്ടിട്ടും ടീച്ചറൊന്നും പറഞ്ഞില്ല. പക്ഷേ. തൊട്ടു പുറകിലിരിക്കുന്ന കുട്ടികള്‍ക്ക് ബോര്‍ഡില്‍ കാണുന്നില്ലെന്ന പരാതി ഉയര്‍ന്നപ്പോള്‍ ഞാന്‍ വീണ്ടും ബാഗും ബുക്കുമെടുത്ത് ലാസ്റ്റ് ബെഞ്ചില്‍ തന്നെയെത്തി.

മഴയുള്ള ഒരു ദിവസം. ഉച്ചഭക്ഷണം കഴിച്ചു കഴിഞ്ഞെങ്കിലും മഴകാരണം ആര്‍ക്കും പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. എല്ലാവരും ക്ലാസില്‍ തന്നെയുണ്ട്, ചിലര്‍ ബെഞ്ചില്‍ ഇരിക്കുന്നു, ചിലര്‍ പടം വരക്കുന്നു, മറ്റു ചില 'പോക്കിരിപ്പിള്ളേര്‍' ബെഞ്ചിലൂടെ ചാടിക്കയറി ഓടിക്കളിക്കുന്നു, ചിലര്‍ ജനലിന്റെയടുത്തു നിന്ന് മഴ വീക്ഷിക്കുന്നുമുണ്ട്., ഞാനും മുസ്തഫയും വാതിലിന്റെ അടുത്ത് നിന്ന് കൊണ്ട് മഴ കണ്ട് രസിക്കുകയായിരുന്നു. ഇറ വെള്ളം വീഴുന്നത് പിടിക്കാന്‍ കൈനീട്ടിയ അവനെ കണ്ടപ്പോള്‍ പെട്ടെന്ന് എന്റെ മനസ്സില്‍ ഒരു കുസൃതി ഉടലെടുത്തു.

ഞാന്‍ മുസ്തഫയുടെ പുറകിലൂടെ ചെന്ന് 'ഇപ്പൊ വീണേനേ..' എന്നു  പറഞ്ഞുകൊണ്ട് അവന്റെ ഷോള്‍ഡറുകള്‍ പിടിച്ചു തള്ളി. അതിനുശേഷമവനെ പിടിക്കാന്‍ നിര്‍ഭാഗ്യവശാല്‍ എനിക്ക് കഴിഞ്ഞില്ല, കമിഴ്ന്നടിച്ചു മുസ്തഫ നിലത്തുവീണു, മുസ്തഫയെ ഞാനും ചില കുട്ടികളും ചേര്‍ന്ന് താങ്ങിപ്പിടിച്ചിരുത്തി, നെറ്റി കുത്തി വീണതിനാല്‍ നെറ്റി പൊട്ടി രക്തം വരുന്നുണ്ടായിരുന്നു, കുട്ടികളുടെ ബഹളം കേട്ട ടീച്ചര്‍ ഓടിയെത്തി, മുസ്തഫയെ ഓഫീസ് റൂമില്‍ കൊണ്ടുപോയി മുറിവ് ക്ലീന്‍ ചെയ്ത് മരുന്ന് വെച്ച് തിരിച്ചു ക്ലാസില്‍ കൊണ്ടു വന്നിരുത്തി, പിന്നെ എനിക്കുള്ള ഊഴമായിരുന്നു, ടീച്ചറുടെ ചൂരല്‍ നാലഞ്ചു തവണ കൈത്തണ്ടയില്‍ വന്നു പതിക്കുന്നുണ്ടായിരുന്നെങ്കിലും എനിക്ക് വേദനിച്ചില്ല, വേദന മുഴുവന്‍ മനസ്സിനകത്തായിരുന്നു, അവന് ഞാന്‍ കാരണം അപകടം പറ്റിയല്ലോ എന്നോര്‍ത്ത്!

പിറ്റേ ദിവസം മുസ്തഫ സ്‌കൂളില്‍ വന്നില്ല, എന്റെ മനസ്സിലെ വേദന ഇരട്ടിച്ചു. തൊട്ടടുത്ത ദിവസം മുസ്തഫ വന്നെങ്കിലും എന്നോട് മിണ്ടിയില്ല. ഞാന്‍ പലവട്ടം മിണ്ടാന്‍ ശ്രമിച്ചിട്ടും മിണ്ടാതായപ്പോള്‍ ഉപ്പ ഗള്‍ഫില്‍ നിന്നും കൊടുത്തയച്ച നാലുമഷിയുള്ള പേന ഞാനവനു കൊടുത്തു. പേന നഷ്്ടപ്പെട്ടതില്‍ സങ്കടം തോന്നിയെങ്കിലും മുസ്തഫ മിണ്ടിയ സന്തോഷം ആ സങ്കടത്തെ മായ്ച്ചു കളഞ്ഞു,

രണ്ടു മൂന്ന് മാസങ്ങള്‍ വീണ്ടും കടന്നു പോയി. എനിക്ക് സങ്കടത്തിന്റെ ആഴക്കടല്‍ സമ്മാനിച്ച ഒരു വാര്‍ത്തയുമായിട്ടായിരുന്നു മുസ്തഫ അന്ന് ക്ലാസിലെത്തിയത്, അവന്‍ ഈ സ്‌കൂള്‍ വിട്ട് വേറെ ഏതോ സ്‌കൂളില്‍ ചേരുകയാണത്രെ!

ഞാന്‍ ഒരു പാട് അവനോട് പറഞ്ഞു പോകരുതെന്ന്. അപ്പോഴാണവന്‍ ആ സത്യം തുറന്നു പറഞ്ഞത്, അവന്റെ വീടും സ്ഥലവും വിറ്റു ദൂരെ ഉമ്മയുടെ വീടിന്റെയടുത്ത് പുതിയ വീടും സ്ഥലവും വാങ്ങിയതിനാല്‍ അവര്‍ അങ്ങോട്ട് താമസം മാറുകയാണെന്ന്.

ആകെ നിരാശനായി, ഞാനവനെ അവസാനത്തെ ദിവസം വേദനയോടെ യാത്രയാക്കിയത് വര്‍ഷങ്ങള്‍ക്കുമിപ്പുറം ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. അവനെ കുറിച്ച് അന്നു കൂടെ പഠിച്ച പലരോടും അന്വേഷിച്ചെങ്കിലും ഒരു വിവരവും കിട്ടിയില്ല. ഞാനിത് ഓര്‍ത്തെടുത്തതു പോലെ ദൂരെ എവിടെയോ ഇരുന്ന് അവനും എന്നേ കുറിച്ചോര്‍ക്കുന്നുണ്ടാകും.

 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?

സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!

ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍

ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!​

ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം​

കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'

സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര  കാലം കാത്തിരിക്കണം?

ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'

പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!

സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!​

മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!​

Follow Us:
Download App:
  • android
  • ios