തകര്‍ക്കപ്പെട്ട മസ്ജിദിനെ 'തര്‍ക്കമന്ദിരം' എന്ന് വിളിച്ച് പതംവന്ന പൊതുബോധത്തിനെതിരെ ചുഴറ്റിയെറിയപ്പെട്ട ഒരു ഉറുമിയായിരുന്നു അത്. കഥയില്‍ ചുല്യാറ്റ് എന്ന പത്രാധിപര്‍ പേന ഉപയോഗിച്ച അതേ ആര്‍ജ്ജവത്തോടെ, കഴിഞ്ഞ കാല്‍നൂറ്റാണ്ടായി വര്‍ഗ്ഗീയതയെ പ്രതിരോധിക്കാന്‍ മതേതര മലയാളം ഉപയോഗിക്കുന്നൊരു ആയുധം കൂടിയാണ് 'തിരുത്ത്'. മറവിക്കെതിരെയുള്ള ഓര്‍മ്മയുടെ പോരാട്ടം കൂടിയാണ് പുതിയ കാലത്ത് ഈ കഥ. 22 വര്‍ഷത്തിനുശേഷമുള്ള മറ്റൊരു ഡിസംബര്‍ ആറിന് കഥാകാരന് 'തിരുത്ത്' വായിക്കുന്നതും ഇവിടെ കേള്‍ക്കാം.
എന്‍ എസ് മാധവന് 'തിരുത്ത്'വായിക്കുന്നു
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന് വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.
Latest Videos
