ആഭ്യന്തര വാണിജ്യ വാഹന വിൽപ്പന 25-28 ശതമാനം വരെ കുറയുമെന്ന് കണക്കാക്കുന്നു. 

ദില്ലി: ആഭ്യന്തര വിപണിയിലെ വാണിജ്യ വാഹന വിൽപ്പന 25-28 ശതമാനം വരെ കുറയുമെന്നും സാമ്പത്തിക മാന്ദ്യം മൂലം 2020-21 സാമ്പത്തിക വർഷത്തെ വാഹന വിൽപ്പന ദശകത്തിലെ ഏറ്റവും താഴ്ന്ന നിലയിലാകുമെന്നും റേറ്റിംഗ് ഏജൻസി ഇക്ര. കൊവിഡ് സാമ്പത്തിക മാന്ദ്യത്തിന്റെയും ഭാരം വഹിക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമത്തിലെ പരിഷ്കാരങ്ങളും മൂലം വ്യവസായത്തിന് ഇരട്ട ആഘാതം നേരിട്ടു. ട്രക്കുകളുടെയും ബസുകളുടെയും നിർമ്മാതാക്കൾക്ക് ഇതിനകം വിൽപ്പനയിൽ വൻതോതിൽ ഇടിവ് നേരിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"ആഭ്യന്തര വാണിജ്യ വാഹന വിൽപ്പന 25-28 ശതമാനം വരെ കുറയുമെന്ന് കണക്കാക്കുന്നു. ഇത് ഒരു ദശകത്തിനിടയിൽ വ്യവസായത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിക്കും. 2017 സാമ്പത്തിക വർഷത്തിലെ വ്യവസായത്തിനുണ്ടായ വീണ്ടെടുക്കൽ കുറച്ചുനാൾ തുടരും, ”ഏജൻസി ഒരു കുറിപ്പിൽ പറഞ്ഞു.

വിൽപ്പന കുറയുന്നത് മൂലം വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ്, അശോക് ലെയ്‌ലാൻഡ് ലിമിറ്റഡ്, വോൾവോ ഐഷർ കൊമേഴ്‌സ്യൽ വെഹിക്കിൾ ലിമിറ്റഡ് എന്നിവയുടെ സാമ്പത്തിക പ്രകടനം സമ്മർദ്ദത്തിൽ തുടരും, ഒപ്പം ക്രെഡിറ്റ് പ്രൊഫൈലും കൂടുതൽ വഷളാകും.

വേനൽക്കാല കൃഷി മെച്ചപ്പെടുന്നത്, മാന്യമായ മഴക്കാലം, കൊവിഡ് -19 അണുബാധയുടെ താഴ്ന്ന കേസുകൾ എന്നിവയുടെ ഫലമായി ലൈറ്റ് കൊമേഴ്‌സ്യൽ വെഹിക്കിൾ വിഭാഗത്തിന് ഗ്രാമീണ, അർദ്ധ നഗര പ്രദേശങ്ങളിൽ നിന്ന് വരും മാസങ്ങളിൽ ഡിമാൻഡ് വീണ്ടെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇക്ര അഭിപ്രായപ്പെട്ടു.