ബംഗാളിലേറ്റ തെരഞ്ഞെടുപ്പ് തോൽവി മമത ബാനർജി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി സുഖന്ദ മജുംദാർ. ജനവിധി ചോദ്യംചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ശോഭനമായ ഭാവിയുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം ജനവിധി അംഗീകരിക്കാത്ത രാഷ്ട്രീയ പാർട്ടികൾക്ക് ശോഭനമായ ഭാവിയുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടി. 

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം മമത ബാനർജി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി സുഖന്ദ മജുംദാർ. ജനവിധി ചോദ്യംചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ശോഭനമായ ഭാവിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ തെരഞ്ഞെടുപ്പ് നടത്തിയ അതേ തെരഞ്ഞെടുപ്പ് കമ്മീഷനാണ് കേരളത്തിലും തെരഞ്ഞെടുപ്പ് നടത്തിയത്. കേരളത്തിൽ ജനാധിപത്യം വിജയിച്ചപ്പോൾ ബംഗാളിലാണ് പ്രശ്നമായിരിക്കുന്നതെന്നും ഒരിടത്ത് ഉറച്ചുനിൽക്കണമെന്നും സുഖന്ദ മജുംദാർ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.

മമത ബാനർജി സന്തോഷത്തോടെ തൻ്റെ പരാജയം അംഗീകരിക്കണം. ആരോപണങ്ങൾ ഉന്നയിക്കുന്നത് അവർക്ക് യോജിക്കുന്നതല്ല. അത്തരം ആരോപണങ്ങളിൽനിന്ന് അവർ വിട്ടുനിൽക്കണം. ഹിന്ദു വോട്ടുകളിൽ 20 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. അവർ ക്യൂ നിന്നാണ് വോട്ട് ചെയ്തത്, അല്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയ്ക്ക് എടുത്തവരല്ല. ജനവിധി ചോദ്യംചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ശോഭനമായ ഭാവി ഉണ്ടാകില്ലെന്നും സുഖന്ദ മജുംദാർ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നടത്തിയ പരാമർശം തള്ളിയ സുഖ്ദ മജുംദാർ, ബിജെപിയുടെ പ്രധാന പരിഗണന രാജ്യ താൽപര്യത്തിനാണെന്നും വ്യക്തമാക്കി. ഒരേ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ബംഗാളിലും കേരളത്തിലും തെരഞ്ഞെടുപ്പ് നടത്തിയത്. കേരളത്തിൽ ജനാധിപത്യം വിജയിച്ചു, എന്നാൽ ബംഗാളിലാണ് പ്രശ്നമായിരിക്കുന്നത്. സർക്കാർ രൂപീകരണവും മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയും നടക്കട്ടെ. അതിനുശേഷം മുഖ്യമന്ത്രി മുൻഗണനകൾ തീരുമാനിക്കട്ടെയെന്നും പാർട്ടി പ്രവർത്തകനെന്ന നിലയിൽ ബിജെപിയുടെ പ്രഥമ പരിഗണന രാജ്യതാൽപര്യത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗാളിലെ ബിജെപി പ്രവർത്തകർക്ക് നന്ദിയറിയിച്ച കേന്ദ്രമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നടത്തിയ ശ്രമങ്ങൾ എല്ലാവർക്കും പാഠമാമെന്നും ചൂണ്ടിക്കാട്ടി. ബംഗാളിലെ ബിജെപി പ്രവർത്തകർ ഇങ്ങനെയൊരു ദിവസം കാണാൻ ഒരുപാട് ത്യാഗം ചെയ്തു. ബംഗാളിലെ ജനങ്ങൾക്ക് ടിഎംസിയെ ആവശ്യമില്ലാത്തതുകൊണ്ടാണ് ബിജെപിയെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.