അൺലോക്ക് 1.0 ന്റെ ആദ്യത്തെ രണ്ടാഴ്ചത്തെ അനുഭവം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഭാവിയിലേക്കുള്ള തന്ത്രം രൂപപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

ദില്ലി: ലോക്ക്ഡൗൺ ഇളവുകൾ ഏർപ്പെ‌ടുത്തിയ ശേഷം കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ മുന്നേറ്റം ദൃശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ യോഗത്തിന്റെ ആദ്യ ദിവസം 21 മുഖ്യമന്ത്രിമാരെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ ലെഫ്റ്റനന്റ് ഗവർണർമാരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Add Asianetnews as a Preferred SourcegooglePreferred

അൺലോക്ക് 1.0 ന്റെ ആദ്യത്തെ രണ്ടാഴ്ചത്തെ അനുഭവം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഭാവിയിലേക്കുള്ള തന്ത്രം രൂപപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

"കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വീകരിച്ച നടപടികളിലൂടെ, തിരിച്ചുവരവ് ഇപ്പോൾ സമ്പദ്‌വ്യവസ്ഥയിൽ ദൃശ്യമാണ്. നേരത്തെ കുറഞ്ഞിരുന്ന വൈദ്യുതി ഉപഭോഗം വീണ്ടും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം മെയ് മാസത്തിലെ രാസവള വിൽപ്പന കഴിഞ്ഞ വർഷം മെയ് മാസം മുതലുളള കണക്കുകളെ അടിസ്ഥാനമാക്കിയാൽ ഇരട്ടിയായി. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ഖാരിഫ് വിതയ്ക്കൽ 12-13 ശതമാനം കൂടുതലാണ്, ” തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

"ലോകത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നത് ഒരു വസ്തുതയാണ്. ഇന്ത്യയ്ക്ക് വീഴ്ച കൈകാര്യം ചെയ്യാനും സമ്പദ്‌വ്യവസ്ഥയെ പരിപാലിക്കാനും കഴിയുമെന്ന് സംസ്ഥാനങ്ങൾ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എല്ലാ നിയന്ത്രണങ്ങളും പാലിച്ചാൽ കൊറോണയെ നിയന്ത്രിക്കാൻ കഴിയുമെന്ന് അൺലോക്ക് 1 നമ്മെ പഠിപ്പിച്ചു , ”മോദി പറഞ്ഞു.