ബജറ്റ് വിവരങ്ങള്‍ പുറത്തായ കാര്യത്തില്‍ എവിടെയാണ് ജാഗ്രതക്കുറവുണ്ടായതെന്ന് പരിശോധിക്കാണ് സി.പി.എം തീരുമാനം. ബജറ്റ് അവതരണത്തിനിടയില്‍ തന്നെ ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം ബഹളം വെച്ചിരുന്നു. ഇത് ഗൗരവമുള്ള വിഷയമാണെന്നും അന്വേഷിക്കുമെന്നും അപ്പോള്‍ തന്നെ മുഖ്യമന്ത്രി ഉറപ്പുനല്‍കി. തുടര്‍ന്നാണ് സി.പി.എം സെക്രട്ടേറിയറ്റ് ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ബജറ്റിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുനുണ്ടായ സാഹചര്യം ഗൗരവത്തിലെടുക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. മറ്റ് അംഗങ്ങളും ഇതിനെ പിന്തുണയ്ക്കുകയായിരുന്നു.

ധനകാര്യ മന്ത്രിയുടെ ഓഫീസില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അന്വേഷണത്തില്‍ ഇത് തെളിയുകയാണെങ്കില്‍ ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ഉണ്ടാവാനും സാധ്യതയുണ്ട്.