ആഭ്യന്തര വിപണിയിൽ സ്വർണത്തിന്റെ ആവശ്യം ഉയർന്ന വില കാരണം കുറഞ്ഞതിനാൽ ഞങ്ങൾ ഇത്രയധികം വിൽപ്പന പ്രതീക്ഷിച്ചിരുന്നില്ലെന്നും മേത്ത പറഞ്ഞു. 

മുംബൈ: 30 ടണ്ണോളം വില്‍പ്പന നടന്നതിനാല്‍ ദസറ ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്വർണ്ണ വിൽപ്പന പ്രതീക്ഷിച്ചതിലും അധികമാണെന്ന് ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വർണ്ണ വിൽപ്പന 40 ടണ്ണായിരുന്നു. ഈ വർഷം വിപണിയിൽ ഉയർന്ന വിലയും പണലഭ്യതയിലെ പ്രതിസന്ധിയും കാരണം വിൽപ്പന 20 ടണ്ണായിരിക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍, പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് വില്‍പ്പന കയറി. ആഭ്യന്തര വിപണിയിൽ സ്വർണത്തിന്റെ ആവശ്യം ഉയർന്ന വില കാരണം കുറഞ്ഞതിനാൽ ഞങ്ങൾ ഇത്രയധികം വിൽപ്പന പ്രതീക്ഷിച്ചിരുന്നില്ലെന്നും മേത്ത പറഞ്ഞു.

"അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന്റെ വില കുതിച്ചുയരുന്നതും ഇന്ത്യയിലെ വിലകൂടിയ ലോഹങ്ങളുടെ ഇറക്കുമതി തീരുവ വർദ്ധിച്ചതും മൂലം ആഭ്യന്തര ബുള്ളിയൻ വിപണിയിൽ സ്വർണ്ണ വില ഉയർന്നതാണ്. അതിനാൽ, ഉത്സവ സീസൺ ആരംഭിക്കുമ്പോൾ സ്വർണ്ണത്തിന്റെ ആവശ്യം കുറവായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങളിൽ മെച്ചപ്പെട്ട വാങ്ങൽ പ്രവണത കാരണം, ദസറയില്‍ സ്വർണ്ണ വിൽപ്പന 30 ടണ്ണായി രേഖപ്പെടുത്തി", മേത്ത അഭിപ്രായപ്പെട്ടു.