“അഭിമാനകരമായ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

ദില്ലി: രാജ്യത്ത് സ്വത്ത് നികുതി തിരികെക്കൊണ്ടുവരാന്‍ ഏറ്റവും മികച്ച സമയം ഇതാണെന്ന് നോബേല്‍ സമ്മാന ജേതാവ് അഭിജിത്ത് ബാനര്‍ജി. ഇന്ത്യയില്‍ അസമത്വം വര്‍ധിക്കുന്നതിനാല്‍ സ്വത്ത് നികുതി ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് സര്‍ക്കാരിന് ആലോചിക്കാവുന്നതാണ്. 

Add Asianetnews as a Preferred SourcegooglePreferred

“ഇപ്പോൾ അസമത്വത്തിന്റെ അളവ് കണക്കിലെടുക്കുമ്പോൾ, സമ്പത്ത് നികുതി വിവേകപൂർണ്ണമായ ഒന്നാണ്, സമ്പത്തിന്‍റെ കൂടുതൽ പുനർവിതരണം ആവശ്യമാണ്,” ടാറ്റാ സ്റ്റീൽ കൊൽക്കത്ത സാഹിത്യ യോഗത്തിൽ അദ്ദേഹം പറഞ്ഞു.

വെൽത്ത് ടാക്സ് ആക്റ്റ് 1957 ല്‍ ഇന്ത്യ പാസാക്കിയിരുന്നു, വ്യക്തി, ഹിന്ദു അവിഭക്ത കുടുംബം, കോർപ്പറേറ്റ് സ്ഥാപനം എന്നിവയ്ക്ക് നടപ്പാക്കിയ മൂല്യനിർണ്ണയം 2016 ഏപ്രിലിൽ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. 

എന്നിരുന്നാലും, ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നതിനുളള നിലവിലെ സർക്കാരിന്റെ ഉത്സാഹത്തില്‍ ബാനർജി സംശയമുന്നയിച്ചു. 

കേന്ദ്രത്തിന്റെ ഓഹരി വിറ്റഴിക്കലിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചുള്ള ചോദ്യത്തിന് ബാനർജിയുടെ തമാശയായുളള മറുപടി ഇങ്ങനെയായിരുന്നു, “അഭിമാനകരമായ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”

കോർപ്പറേറ്റ് നികുതി കുറച്ചത് പ്രതീക്ഷിച്ച ഫലം നൽകിയിട്ടില്ലെന്നും കോർപ്പറേറ്റ് ഇന്ത്യയുടെ കൈവശം കോടികളുടെ സ്വത്ത് ഉളളതായും 58 കാരനായ സാമ്പത്തിക വിദഗ്ധൻ പറഞ്ഞു. കോര്‍പ്പറേറ്റ് നികുതി കുറച്ചതിന് പകരം, ബാങ്കിംഗ് മേഖലയ്ക്ക് റീഫിനാൻസ് ചെയ്യുന്നതിലും അടിസ്ഥാന സൗകര്യ വിഭാഗത്തിന് ഉത്തേജനം നൽകുന്നതിലുമായിരുന്നു സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും അഭിജിത്ത് ബാനര്‍ജി പറഞ്ഞു.