ദില്ലി: നടപ്പുസാമ്പത്തിക വർഷത്തിൽ രാജ്യത്തിൻെറ സാമ്പത്തിക വളർച്ച കുറഞ്ഞെന്ന് ധനമന്ത്രി അരുൺ ജെയ്റ്റലി. 2015-16 വർഷത്തിൽ 8 ശതമാനമുണ്ടായിരുന്ന സാമ്പത്തിക വളർച്ച 2016-17-ൽ 7.1 ആയി കുറഞ്ഞെന്ന് ജെയ്റ്റലി പറഞ്ഞു. സാമ്പത്തിക വളർച്ചയിലുണ്ടായ മാന്ദ്യം രാജ്യത്തെ വ്യാവസായിക, സേവന മേഖലകളിലും പ്രതിഫലിച്ചു. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ആന്തരികവും ബാഹ്യവുമായ അനവധി കാരണങ്ങൾ സാമ്പത്തിക മാന്ദ്യത്തിന് പിന്നിലുണ്ടെന്ന് പറഞ്ഞ ജെയ്റ്റലി പക്ഷേ നോട്ട് നിരോധനത്തേയോ ജിഎസ്ടിയേയോ പരാമർശിച്ചില്ല. 

ആ​ഗോളസാമ്പത്തിക രം​ഗത്തുണ്ടായ മന്ദ​ഗതിയിലുള്ള വളർച്ചയും കോർപറേറ്റ് കമ്പനികൾ നേരിടുന്ന തളർച്ചയുമെല്ലാം ഇന്ത്യയിലും പ്രതിഫലിച്ചുവെന്ന് ജെയ്റ്റലി പറയുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൻെറ കണക്കുകൾ പ്രകാരം... 2014-15-ൽ 7.5 ശതമാനവും, 2015-16 -ൽ 8 ശതമാനവും 2016-17-ൽ 7.1 ശതമാനവുമാണ് രാജ്യത്തിൻെറ ജിഡിപി നിരക്ക്. സാമ്പത്തിക വളർച്ചയിൽ മാന്ദ്യം നേരിടുന്നുവെങ്കിലും ആ​ഗോളതലത്തിൽ തന്നെ സാമ്പത്തിക വളർച്ചയിൽ ഇന്ത്യ മുന്നിലാണെന്ന് ജെയ്റ്റലി പറഞ്ഞു.