തൊഴിലാളി ക്ഷേമനിധിയുടെ പലിശ നിരക്ക് ഇത്തവണ കുറച്ചേക്കും. 8.8 ശതമാനത്തില്‍നിന്ന് 8.6 ശതമാനമാക്കി കുറയ്ക്കാനാണ് സാധ്യത. വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ ഇപിഎഫിന്റെ പലിശ നിരക്കുകള്‍ പരിഷ്‌കരിച്ചിരുന്നത്. ഇത് പ്രകാരം മുന്‍ സാമ്പത്തിക വര്‍ഷം 8.95 ശതമാനംവരെ പലിശ നല്‍കിയിരുന്നു.
പലിശനിരക്ക് 8.8 ശതമാനമായി പരിഷ്‌കരിക്കാമെന്ന് പ്രൊവിഡന്‍റ് ഫണ്ട് ബോര്‍ഡ് ശുപാര്‍ശ ചെയ്‌തെങ്കിലും സര്‍ക്കാര്‍ അത് 8.7 ശതമാനമാക്കി നിശ്ചയിച്ചു. പ്രതിഷേധമുയര്‍ന്നതിനെതുടര്‍ന്ന് 8.8 ശതമാനം പലിശ നിരക്ക് നിലനിര്‍ത്തുകയായിരുന്നു.