Asianet News MalayalamAsianet News Malayalam

സ്വപ്നതുല്യമായ നേട്ടം കൈവരിച്ച് ഇന്ത്യ: വരും മാസങ്ങളില്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കാന്‍ സാധ്യത; എഫ്പിഐ റിപ്പോര്‍ട്ട് പറയുന്നു

ജനുവരി, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഒഴികെ, 2019 ലെ ബാക്കി മാസങ്ങളിൽ എഫ്പിഐകൾ വിപണിയില്‍ വാങ്ങലുകാരായിരുന്നു. ഈ വർഷം അവർ ഇന്ത്യൻ വിപണിയിൽ (ഇക്വിറ്റിയും ഡെബ്റ്റും) 73,276.63 കോടി രൂപ നിക്ഷേപിച്ചു.

FPIs remain net buyers in Dec 2019, yearly report FPI's
Author
Mumbai, First Published Dec 29, 2019, 11:26 PM IST


മുംബൈ: ആഭ്യന്തര വിപണിയിൽ 2,613 കോടി രൂപ നിക്ഷേപിച്ച് ഡിസംബറിൽ  വിദേശ നിക്ഷേപകർ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തി. പ്രധാനമായും കോർപ്പറേറ്റ് വരുമാനത്തിൽ പുനരുജ്ജീവനമുണ്ടാകുമെന്ന പ്രതീക്ഷ, യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ നയം, ആഗോളതലത്തിൽ സെൻട്രൽ ബാങ്കുകളുടെ ഫണ്ട് ഇൻഫ്യൂഷൻ എന്നിവയാണ് നിക്ഷേപ വര്‍ധനയ്ക്ക് സഹായിച്ചത്. 

6,301.96 കോടി രൂപയാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇക്വിറ്റികളിലേക്ക് നിക്ഷേപിച്ചതെന്നും 3,688.94 രൂപ ഡെബ്റ്റ് വിഭാഗത്തിൽ നിന്ന് പിൻ‌വലിച്ചതായും ഡെപ്പോസിറ്ററികളുടെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇതിന്റെ ഫലമായി മൊത്തം നിക്ഷേപം 2,613.02 കോടി രൂപയായി വളര്‍ന്നു. സാമ്പത്തിക മുന്നണിയിലും നയപരമായ വിഷയങ്ങളിലും വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും, എഫ്‌പി‌ഐകൾക്ക് ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകളിൽ വിശ്വാസമുണ്ട് എന്ന് തെളിയിക്കുന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍. അവരെ ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്നത് വരും പാദത്തിൽ കോർപ്പറേറ്റ് വരുമാനത്തിൽ പുനരുജ്ജീവിപ്പിക്കുമെന്ന പ്രതീക്ഷയാണ് ” മോണിംഗ്സ്റ്റാറിലെ സീനിയർ റിസർച്ച് അനലിസ്റ്റ് ഹിമാൻ‌ഷു ശ്രീവാസ്തവ പറഞ്ഞു.

ജനുവരി, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഒഴികെ, 2019 ലെ ബാക്കി മാസങ്ങളിൽ എഫ്പിഐകൾ വിപണിയില്‍ വാങ്ങലുകാരായിരുന്നു. ഈ വർഷം അവർ ഇന്ത്യൻ വിപണിയിൽ (ഇക്വിറ്റിയും ഡെബ്റ്റും) 73,276.63 കോടി രൂപ നിക്ഷേപിച്ചു.

കോർപ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കൽ, റെറ തുടങ്ങി നിരവധി ഘടകങ്ങൾ കണക്കിലെടുത്ത് 2019 ൽ എഫ്‌പിഐകൾ ഇന്ത്യയില്‍ ബുള്ളിഷ് ആയി തുടർന്നു. ഇന്ത്യൻ ഓഹരി വിപണിയിലെ മൂല്യനിർണയം വളരെ ഉയർന്നതാണ്. “ഇന്ത്യയ്ക്കുള്ളിലെ ഘടകങ്ങൾക്ക് പുറമെ, യു‌എസ്‌എയിലെ കുറഞ്ഞ പലിശനിരക്ക്, ജപ്പാൻ പോലുള്ള സമ്പദ്‌വ്യവസ്ഥകളിലെ പലിശനിരക്ക്, യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ നെഗറ്റീവ് പലിശനിരക്ക് എന്നിവ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഘടകങ്ങളും ഇന്ത്യയിലേക്ക് നിക്ഷേപരെ നയിക്കുന്നു,” ഗ്രോവ് സഹസ്ഥാപകനും സിഒഒയുമായ ഹർഷ് ജെയിൻ ഗ്രോ പറഞ്ഞു.

ഇന്ത്യയിലെ സമീപകാല രാഷ്ട്രീയ പ്രശ്നങ്ങൾ, യു‌എസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വീണ്ടും ഉയർന്നുവരുന്നത് തുടങ്ങിയവ കാരണം ഇനിയുളള മാസങ്ങളില്‍ എഫ്‌പി‌ഐകൾ ജാഗ്രത പാലിക്കാന്‍ സാധ്യതയുണ്ട്. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഫലം ഇനിയും പൂര്‍ണമായി ദൃശ്യമല്ലെന്നും ശ്രീവാസ്തവ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios