ടാറ്റാ സ്റ്റീൽ, ഐസിഐസിഐ ബാങ്ക് ഓഹരികളിൽ വൻ ഇടിവ്; സമ്മർദ്ദത്തിലായി ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകൾ
ടാറ്റാ സ്റ്റീൽ, ഐസിഐസിഐ ബാങ്ക് (എട്ട് ശതമാനം വീതം) എന്നിവയാണ് സെൻസെക്സ് പാക്കിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
മുംബൈ: യുഎസ് -ചൈന സംഘർഷങ്ങളുടെ ഏറ്റവും പുതിയ പ്രതിസന്ധികൾക്ക് ശേഷം ഇന്ത്യൻ ഇക്വിറ്റി മാർക്കറ്റുകൾ തിങ്കളാഴ്ച അഞ്ച് ശതമാനം ഇടിഞ്ഞു. രാജ്യവ്യാപകമായി ലോക്ക് ഡൗൺ നീട്ടിയതും നിക്ഷേപകരുടെ വികാരത്തെ സ്വാധീനിച്ചു.
ബിഎസ്ഇ സെൻസെക്സ് 1,770 പോയിന്റ് ഇടിഞ്ഞ് 31,940 ലെവലിൽ എത്തി. നിഫ്റ്റി 50 സൂചിക 9,350 ലെവലാണ് വ്യാപാരം നടത്തുന്നത്. വ്യക്തിഗത ഓഹരികളിൽ ഹിന്ദുസ്ഥാൻ യൂണിലിവർ മാർച്ച് പാദത്തിൽ ആറ് ശതമാനം ഇടിവ് രേഖപ്പെടുത്തി. 2020 മാർച്ചിൽ (നാലാം പാദം 2019- 20) അവസാനിച്ച പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) ഓഹരികൾ മൂന്ന് ശതമാനം ഇടിഞ്ഞ് 1,420 രൂപയായി.
ടാറ്റാ സ്റ്റീൽ, ഐസിഐസിഐ ബാങ്ക് (എട്ട് ശതമാനം വീതം) എന്നിവയാണ് സെൻസെക്സ് പാക്കിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.
ബാങ്കുകൾ, ലോഹങ്ങൾ, വാഹന കമ്പനികൾ എന്നിവയുടെ ഓഹരികളെയാണ് വ്യാപാര സമ്മർദ്ദം ഏറ്റവും കൂടുതൽ ബാധിച്ചത്. നിഫ്റ്റി മേഖലയിലെ എല്ലാ സൂചികകളും ചുവപ്പ് നിറത്തിലാണ്, നിഫ്റ്റി ബാങ്ക് സൂചിക ആറ് ശതമാനത്തിലധികം ഇടിവ് നേരിട്ടു.