ഉദയ് സുരേഷ് കൊട്ടക് 56 ദശലക്ഷം ഇക്വിറ്റി ഓഹരികൾ അല്ലെങ്കിൽ ബാങ്കിന്റെ ഇക്വിറ്റിയുടെ 2.83 ശതമാനം ബ്ലോക്ക് ഡീൽ വഴി വിൽക്കും.

മുംബൈ: റിസര്‍വ് ബാങ്കുമായുളള തര്‍ക്കത്തിനിടെ കൊട്ടക് മഹീന്ദ്ര ബാങ്കിലെ തന്റെ 2.83 ശതമാനം ഓഹരികള്‍ ഉദയ് കൊട്ടക് വിറ്റഴിക്കുന്നു. ഇതോടെ ബാങ്കിലെ കൊട്ടകിന്റെ ഓഹരി വിഹിതം 28.93 ശതമാനത്തില്‍ നിന്ന് 26.1 ശതമാനത്തിലേക്ക് താഴും. 

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ ബാങ്കിലെ ഓഹരി വിഹിതം 26 ശതമാനത്തിലേക്ക് താഴ്ത്താന്‍ ഉദയ് കൊട്ടക്കിനോട് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇതിന് വിസമ്മതിച്ച ബാങ്ക് മുംബൈ ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് 2018 ഡിസംബറില്‍ കേസ് ഫയല്‍ ചെയ്തു. നിയമ പോരാട്ടം തുടരുന്നതിനിടെ ഓഹരി വിഹിതം കുറയ്ക്കാന്‍ ഉദയ് കൊട്ടക് തീരുമാനിക്കുകയായിരുന്നു. 

6,800 കോടി രൂപ മൂല്യമുളളതാണ് ഈ ഓഹരികള്‍. ഓഹരി വിൽപ്പനയ്ക്കുള്ള പ്രൈസ് ബാൻഡ് 1,215 രൂപ മുതൽ 1,240 രൂപ വരെയായി നിശ്ചയിച്ചിട്ടുണ്ട്. പ്രൈസ് ബാൻഡിന്റെ താഴത്തെ അറ്റത്ത് 6,804 കോടി രൂപയും മുകളിലെ അറ്റത്ത് 6,944 കോടി രൂപയും വിൽപ്പനയ്ക്ക് ലഭിക്കുമെന്ന് ടേം ഷീറ്റ് അറിയിച്ചു.

മുകളിലെ അറ്റത്ത്, എൻ‌എസ്‌ഇയിലെ കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികളുടെ തിങ്കളാഴ്ച ക്ലോസിംഗ് വിലയ്ക്ക് 0.7 ശതമാനം കിഴിവാണ് ഓഫർ വില. ലോവർ എന്റുമായി താരതമ്യപ്പെടുത്തുമ്പോൾ 2.7 ശതമാനമാണ് കിഴിവ്.

"ഉദയ് സുരേഷ് കൊട്ടക് 56 ദശലക്ഷം ഇക്വിറ്റി ഓഹരികൾ അല്ലെങ്കിൽ ബാങ്കിന്റെ ഇക്വിറ്റിയുടെ 2.83 ശതമാനം ബ്ലോക്ക് ഡീൽ വഴി വിൽക്കും. വിൽപ്പനയ്ക്ക് ശേഷം അദ്ദേഹത്തിന്റെ സ്വകാര്യ ഹോൾഡിംഗ് ഇപ്പോൾ 28.93 ശതമാനത്തിൽ നിന്ന് 26.1 ശതമാനമായി കുറയും" എന്ന് ടേം ഷീറ്റ് പറയുന്നു.