അവശ്യ സർവീസുകൾക്ക് പഴയ നോട്ടുകൾ നവംബര്‍ 24 വരെ ഉപയോഗിക്കാം. സർക്കാർ ആശുപത്രികളിലും, പെട്രോൾ പന്പുകളിലും പഴയ നോട്ട് സ്വീകരിക്കും.
അതേസമയം കഴിഞ്ഞദിവസം, ബാങ്കുകളില്‍ നിന്നും എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന് കേന്ദ്ര ധനമന്ത്രാലയം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 20,000ത്തില്‍ നിന്ന് 24,000 ആയി ഉയര്‍ത്തി. ഒരു ദിവസം 10000 എന്ന നിബന്ധന എടുത്തു കളഞ്ഞു. സ്ഥിതി നിരീക്ഷിക്കാന്‍ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു.
1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷം പണം പിന്‍വലിക്കാനുള്ള ജനങ്ങളുടെ ദുരിതം നാലാ ദിനവും തുടര്‍ന്ന സാഹചര്യത്തിലാണ് ധനമന്ത്രാലയം സ്ഥിതി വിലയിരുത്തിയത്. ബാങ്കിലെത്തി അക്കൗണ്ടിലെ പണം പിന്‍വലിക്കുന്നതിന് ഒരു ദിവസം പരമാവധി 10000 രൂപ എന്ന നിബന്ധന എടുത്തു കളഞ്ഞു. ആഴ്ചയില്‍ ഇത് 20,000 ആയിരുന്നത് 24,000 ആയി ഉയര്‍ത്തി. എടിഎമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 2000 രൂപയില്‍ നിന്ന് 2500 ആയി ഉയര്‍ത്തി. പഴയ നോട്ടുകള്‍ ബാങ്കിലെത്തി മാറാനുള്ള പരിധി ഇതുവരെ 4000 ആയിരുന്നത് 4500 രൂപയായി ഉയര്‍ത്തി. ബാങ്കുകളില്‍ നോട്ടു മാറാന്‍ എത്തുന്നവര്‍ക്ക് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തണം. മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും പ്രത്യേക ക്യൂ വേണം. 100 രൂപ ഉള്‍പ്പടെ ചെറിയ തുകയ്‌ക്കുള്ള നോട്ടുകള്‍ ബാങ്കുകളില്‍ ലഭ്യമാക്കും. കൂടുതല്‍ മൊബൈല്‍ ബാങ്കിംഗ് വാനുകള്‍ക്ക് സൗകര്യം ഒരുക്കാനും ബാങ്കുകളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വലിയ ആശുപത്രികള്‍ക്കു മുന്നില്‍ ഇത്തരത്തിലുള്ള മൊബൈല്‍ വാനുകള്‍ കൊണ്ടു ചെന്നിടണം. ആശുപത്രികളും വ്യാപാര സ്ഥാപനങ്ങളും ചെക്കുകള്‍ സ്വീകരിക്കണം. അല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ജില്ലാ കളക്ടര്‍മാര്‍ നടപടി സ്വീകരിക്കണം. ഗ്രാമീണ മേഖലകളില്‍ ബാങ്ക് പ്രതിനിധികള്‍ നേരിട്ടെത്തി പണം നല്കുന്ന നടപടി ശക്തമാക്കണം. ബാങ്ക് പ്രതിനിധിക്ക് ഒരു ദിവസം നല്‍കാവുന്ന തുക 2000 നിന്ന് 2500 ആയി ഉയര്‍ത്തി.
