മുംബൈ: നോട്ട് നിരോധനത്തെ തുടര്‍ന്ന് തിരിച്ചെത്തിയ പഴയ നോട്ടുകള്‍ സംഭരിച്ചതോടെ പുതിയ നോട്ടുകള്‍ സൂക്ഷിക്കാന്‍ ഇടമില്ലാതെ റിസര്‍വ്വ് ബാങ്ക്. ഇതിനെ തുടര്‍ന്ന് പുതിയ നോട്ടുകളുടെ അച്ചടി കുറയ്ക്കാന്‍ റിസര്‍വ്വ് ബാങ്ക് നിര്‍ദേശം നല്‍കി. കറന്‍സ് ചെസ്റ്റുകളിലും വാണിജ്യ ബാങ്കിലും സൂക്ഷിക്കാന്‍ ഇടമില്ലാതായതോടെയാണ് റിസര്‍വ്വ് ബാങ്ക് നടപടി.നോട്ട് നിരോധനത്തിലൂടെ തിരിച്ചെത്തിയ നോട്ടുകളുടെ പരിശോധന ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ വര്‍ഷം 28 ബില്യണ്‍ നോട്ടുകള്‍ അച്ചടിച്ച സ്ഥാനത്ത് ഈ വര്‍ഷം 21 ബില്യണ്‍ നോട്ടുകളാണ് അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. മുന്‍വര്‍ഷങ്ങളിസ്‍ ശരാശരി 25 ബില്യണ്‍ നോട്ടുകള്‍ ആണ് അച്ചടിക്കാറുള്ളത്. ആവശ്യമുള്ളതിനേക്കാള്‍ കുറവ് നോട്ടുകളാണ് നിലവില്‍ അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. പുതിയ സീരിസുകളിവുള്ള നോട്ടുകള്‍ 2016 ജനുവരി മുതലാണ് അച്ചടിച്ച് വിതരണം ചെയ്യുന്നത്.