ദില്ലി: നോട്ട് നിരോധനത്തിന്റെ ഭാഗമായി എത്രമാത്രം കള്ളപ്പണം ഇല്ലാതാക്കാൻ കഴിഞ്ഞു എന്നതു സംബന്ധിച്ച് ഒരു വിവരവുമില്ലെന്ന് റിസർവ് ബാങ്ക്. നോട്ട് അസാധുവാക്കലിനു ശേഷം എത്രത്തോളം കള്ളപ്പണം വെളിപ്പിക്കപ്പെട്ടു എന്നകാര്യത്തിലും കണക്കുകൾ ലഭ്യമല്ലെന്നും ആർബിഐ അറിയിച്ചു. പാർലമെന്ററി സമിതിക്കുമുമ്പാകെയാണ് ആർബിഐ ഇക്കാര്യം വെളിപ്പെടുത്തിയത്.
15.28 ലക്ഷം കോടിയുടെ നിരോധിച്ച നോട്ടുകളാണ് ബാങ്കുകളിൽ തിരിച്ചെത്തിയത്. സൂഷ്മപരിശോധനകൾക്കു ശേഷം ഇതിൽ മാറ്റംവന്നേക്കാം. നിശ്ചിത ഇടവേളകളിൽ നോട്ട് നിരോധനം നടപ്പിലാക്കുന്നതിനുള്ള പദ്ധതിയുള്ളതായി റിസർവ് ബാങ്കിന് അറിവില്ല. വ
ലിയ അളവിൽ നോട്ടുകള്‍ തിരികെ വന്നതിനാല്‍ പരിശോധന പൂര്‍ത്തിയാകാന്‍ സമയമെടുക്കും. പരമാവധി കാര്യക്ഷമതയോടെ പരിശോധന നടന്നുവരികയാണ്. പല റിസര്‍വ് ബാങ്ക് ഓഫീസുകളും രണ്ട് ഷിഫ്റ്റുകളിലായി അത്യാധുനിക പരിശോധനാ സംവിധാനങ്ങളോടെയാണ് ഇതിനായി പ്രവര്‍ത്തിച്ചുവരുന്നതെന്നും ആർബിഐ വ്യക്തമാക്കി.
പഴയ നോട്ടുകൾ എത്ര തിരിച്ചെത്തിയന്നതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാൻ കാലതാമസം വരുത്തിയതിനു പ്രതിപക്ഷ പാർട്ടികൾ റിസർവ് ബാങ്കിനെ രൂക്ഷമായാണ് വിമർശിച്ചത്.
