കാസര്‍കോഡ്: എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാരുടെ ബൈക്ക്റാലി. കാസര്‍കോഡ്നിന്നു തുടങ്ങിയ റാലി റെവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ജീവനക്കാരെ മാത്രമല്ല പൊതുസമൂഹത്തെയാകെ ദോഷകരമായി ബാധിക്കുന്ന വിഷയമാണിതെന്നു മന്ത്രി പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

നിരവധി സമരങ്ങള്‍ക്കു തുടക്കംകുറിച്ച കാസര്‍കോട്ടെ ഒപ്പുമര ചുവട്ടില്‍നിന്നുതന്നെയാണ് എസ്ബിടി ബാങ്ക് ജീവനക്കാര്‍ പ്രതിഷേധ റാലി തുടങ്ങിയത്. ലയനത്തോടെ സംസ്ഥാനത്തിന്റെ ഏക പൊതുമേഖലാ ബാങ്കാണു നഷ്ടമാവുകയെന്ന് എംപ്ലോയീസ് യൂണിയൻ നേതാക്കള്‍ പറഞ്ഞു.

എസ്ബിടി-എസ്ബിഐ ലയനം ജീവനക്കാരെ മാത്രം ബാധിക്കുന്ന വിഷയമായി കാണാനാവില്ലെന്ന് റാലി ഫ്ലാഗ് ഓഫ് ചെയ്ത റവന്യൂമന്ത്രി ഇ. ചന്ദ്രശേഖൻ
പറഞ്ഞു. പൊതുസമൂഹത്തെയാകെ ദോഷകരമായി ബാധിക്കുന്ന വിഷയമാണിതെന്നും മന്ത്രി പറഞ്ഞു.

വിവിധ ജില്ലകളിലെ സ്വീകരണങ്ങള്‍ക്കുശേഷം 25നു ബൈക്ക് റാലി തിരുവനന്തപുരത്തു സമാപിക്കും.