അഞ്ച് ദിവസത്തില്‍ 31 വട്ടം ലേലം നടന്നു. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടാകുമെന്ന് പ്രതീക്ഷിച്ച 700,800 മെഗാ ഹെഡ്‌സ് സ്‌പെക്ട്രത്തിന് ആവശ്യക്കാര്‍ തീരെയുണ്ടായില്ലെന്നതാണ് ഇത്തവണത്തെ ലേലത്തിന്റെ പ്രത്യേകത. 

വില അമിതമായതാണ് ഈ ബാന്‍ഡുകള്‍ വാങ്ങാന്‍ ആളുകള്‍ കുറഞ്ഞതെന്ന് വിദഗ്ധര്‍ പറയുന്നു. 2355 മെഗാ ഹെഡ്‌സ് ലേലത്തിന് വെച്ചതില്‍ 40 ശതമാനം മാത്രമാണ് ലേലത്തില്‍ വിറ്റുപോയത്. കോള്‍മുറിയല്‍ ഒഴിവാകാന്‍ തക്കവിധം എല്ലാ കമ്പനികളും വേണ്ടത്ര സ്‌പെക്ട്രം വാങ്ങിക്കഴിഞ്ഞെന്നും വിദഗ്ധര്‍ പറയുന്നു.