ഹെൽസിങ്കി: രാജ്യത്തെ തൊഴിലില്ലായ്മയ്ക്കും ദാരിദ്ര്യത്തിനും പരിഹാരം കാണാൻ ഫിൻലൻഡ് സർക്കാരിന്റെ പരീക്ഷണപദ്ധതി. പുതുവർഷത്തിൽ തുടക്കമിട്ട പദ്ധതിയിൽ, 560 യൂറോയാണ് (ഏകദേശം 40,000 രൂപ) തൊഴിൽരഹിതനായ ഒരാൾക്കു വേതനമായി ലഭിക്കുക. തിരഞ്ഞെടുക്കപ്പെട്ട 2000 തൊഴിൽരഹിതർക്കു പരീക്ഷണാടിസ്ഥാനത്തിൽ രണ്ടുവർഷത്തേക്കാണു സാമ്പത്തികസഹായം നല്‍കുന്നത്.
55 ലക്ഷമാണ് ഫിൻലൻഡിലെ ജനസംഖ്യ. ഇക്കഴിഞ്ഞ നവംബറിലെ കണക്കനുസരിച്ചു തൊഴിലില്ലായ്മ നിരക്കാകട്ടെ 8.1 ശതമാനമാണ്. അതായത് തൊഴിലില്ലാത്തവർ വെറും 2,13,000 പേർ. എന്തായാലും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതിയുടെ ഫലമറിഞ്ഞശേഷമായിരിക്കും തുടർനടപടി. തെരഞ്ഞെടുക്കപ്പെട്ട 2000 പേര്‍ക്ക് പരീക്ഷണ കാലയളവില്‍ ജോലി ലഭിച്ചാലും രണ്ടുവര്‍ഷത്തേക്ക് പണം ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. സാങ്കേതികവിദ്യയുടെ വളര്‍ച്ചകൊണ്ട് തൊഴില്‍രഹിതരാവുന്നവരെ സംരക്ഷിക്കാനായാണ് ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ ഈ പരീക്ഷണ പദ്ധതി നടപ്പാക്കിയത്.
അതേസമയം, ജനുവരി ഒന്നുമുതല്‍ നടപ്പാക്കിയ പദ്ധതിക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. സജന്യമായി പണം ലഭിച്ചാല്‍ തൊഴിലുള്ളവര്‍പോലും തൊഴില്‍ ഉപേക്ഷിക്കുമെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. ചെലവാക്കാന്‍ കൂടുതല്‍ പണം ലഭിക്കുന്നത് രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ത്തുമെന്നും വിമര്‍ശകര്‍ പറയുന്നു. ഇന്ത്യയിലും യൂണിവേഴ്സല്‍ ബേസിക് ഇന്‍കം(യുബിഐ) എന്ന ഈ പദ്ധതി ആവിഷ്കരിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. പൊതുബജറ്റിന് മുന്നോടിയായി അവതരിപ്പിക്കുന്ന സാമ്പത്തിക സര്‍വെയിലെ ഒരു പ്രധാന വിഷയം യുബിഐ ആയിരിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
