Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രിയുടെ മണ്ഡലത്തിലേതടക്കമുള്ള ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കാന്‍ നീക്കം

ശുപാർശ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനാണ് അയച്ചിരിക്കുന്നത്
രാജ്യത്താകമാനം 100 ഓളം വിമാനത്താവളങ്ങൾ എയർപോർട്ട് അതോറിറ്റിയുടെ ഉടമസ്ഥതയിലാണ്

AAI recommends centre govt to privatise another six airports
Author
New Delhi, First Published Dec 2, 2019, 7:30 PM IST

ദില്ലി: രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുപാർശ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണസിയിലെ വിമാനത്താവളമടക്കമുള്ളവയാണ് സ്വകാര്യവത്കരിക്കണമെന്ന ആവശ്യത്തിലുള്ളത്. വാരാണസിക്ക് പുറമേ ഭുബനേശ്വർ, ഇൻഡോർ, റായ്‌പൂർ, ട്രിച്ചി എന്നീ വിമാനത്താവളങ്ങളും  സ്വകാര്യവത്കരിക്കണമെന്ന് ശുപാർശയുണ്ട്.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ശുപാര്‍ശ അയച്ചിരിക്കുന്നത്. രാജ്യത്താകമാനം 100 ഓളം വിമാനത്താവളങ്ങൾ എയർപോർട്ട് അതോറിറ്റിയുടെ ഉടമസ്ഥതയിലാണ്.

ലഖ്‌നൗ, അഹമ്മദാബാദ്, ജയ്‌പൂർ, മംഗളുരു, തിരുവനന്തപുരം, ഗുവാഹത്തി എന്നിവയുടെ പ്രവർത്തനം, കൈകാര്യം, വികസനം തുടങ്ങിയ കാര്യങ്ങൾ സ്വകാര്യമേഖലയ്ക്ക് വിടാനുള്ള തീരുമാനത്തിന് പിന്നാലെയാണിത്. കഴിഞ്ഞ ഫെബ്രുവരിയിൽ സ്വകാര്യവത്കരിച്ച ആറ് വിമാനത്താവളങ്ങളുടെയും ചുമതല അദാനി ഗ്രൂപ്പിനാണ് ലഭിച്ചത്.

എന്നാൽ ഇവയിൽ മൂന്ന് വിമാനത്താവളങ്ങളുടെ ലീസ് എഗ്രിമെന്റ് മാത്രമാണ് ഇതുവരെ ഒപ്പുവച്ചിട്ടുള്ളത്. അഹമ്മദാബാദ്, ലഖ്‌നൗ, മംഗളുരു
വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പിന് കൈമാറിയത്. മറ്റ് വിമാനത്താവളങ്ങളുടെ കാര്യത്തിൽ ഇപ്പോഴും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.

Follow Us:
Download App:
  • android
  • ios