വൺ വെബും ജിയോയും തങ്ങളുടെ സേവനങ്ങൾ ഇന്ത്യയിൽ സമാരംഭിക്കുന്നതിനും ആമസോൺ, സ്റ്റാർലിങ്ക് എന്നിവയെക്കാൾ മുൻപ് വിപണി പിടിക്കാൻ കഠിനമായി പരിശ്രമിക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് എന്ന സാറ്റലൈറ്റ് സേവനത്തിന് വോയ്‌സ്, ഡാറ്റ കമ്മ്യൂണിക്കേഷൻ സേവനങ്ങൾ നൽകാനുള്ള അനുമതി ഉടൻ ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. സുരക്ഷാ പരിശോധന പൂർത്തിയായിക്കഴിഞ്ഞാൽ, സ്റ്റാർലിങ്കിന് സാറ്റലൈറ്റ് സർവീസ് (ജിഎംപിസിഎസ്) ലൈസൻസ് മുഖേനയുള്ള ആഗോള മൊബൈൽ വ്യക്തിഗത ആശയവിനിമയം അനുവദിക്കും. 

Add Asianetnews as a Preferred SourcegooglePreferred

ഡാറ്റ സംഭരണവും കൈമാറ്റ നയങ്ങളും സംബന്ധിച്ച് സ്റ്റാർലിങ്കിന്റെ പ്രവർത്തനനഗൽ തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. സർക്കാർ അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ സ്‌പേസ് എക്‌സ് കമ്പനിയായ സ്റ്റാർലിങ്കിന്, ബിസിനസുകൾക്കും സ്വകാര്യ ഉപഭോക്താക്കൾക്കും വോയ്‌സ്, മെസേജിംഗ്, സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ കഴിയും. 

 ALSO READ: ടാറ്റയ്ക്ക് തിരിച്ചടി, എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

ഈ സാഹചര്യത്തിൽ, ഇന്ത്യയിലെ ജിഎംപിപിസിഎസ് ലൈസൻസ് ഇതിനകം നേടിയ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയും സുനിൽ മിത്തലിന്റെ വൺവെബും നേരിടുന്നത് വൻ വെല്ലുവിളിയായിരിക്കും. സ്റ്റാർലിങ്കിന്റെ അപേക്ഷ അംഗീകരിക്കപ്പെട്ടാൽ, ഇന്ത്യയിൽ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് അല്ലെങ്കിൽ സാറ്റ്കോമിന് ലൈസൻസ് നൽകുന്ന മൂന്നാമത്തെ ബിസിനസ്സായി ഇത് മാറും. ഇലോൺ മസ്‌കിനെ കൂടാതെ, ആമസോണിന്റെ സിഇഒ ജെഫ് ബെസോസും നടപടിയിൽ ഇളവ് വരുത്താൻ നീക്കം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ അപേക്ഷ ഇതുവരെ പരിശോധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. 

വൺ വെബും ജിയോയും തങ്ങളുടെ സേവനങ്ങൾ ഇന്ത്യയിൽ സമാരംഭിക്കുന്നതിനും ആമസോൺ, സ്റ്റാർലിങ്ക് എന്നിവയെക്കാൾ മുൻപ് വിപണി പിടിക്കാൻ കഠിനമായി പരിശ്രമിക്കുകയാണ്.

അതേസമയം, 2021 ൽ ലൈസൻസ് പോലും ലഭിക്കാത്ത സമയത്ത് സേവനങ്ങൾക്കായി ഉപഭോക്താക്കളിൽ നിന്ന് മുൻകൂർ പേയ്‌മെന്റുകൾ വാങ്ങിയതിന് ടെലികോം മന്ത്രാലയത്തിൽ നിന്ന് സ്റ്റാർലിങ്കിന് താക്കീത് ലഭിച്ചിരുന്നു. ഇന്ത്യയിൽ തങ്ങളുടെ സേവനങ്ങൾ മുൻകൂട്ടി ഓർഡർ ചെയ്ത ഏകദേശം 5,000 ക്ലയന്റുകൾക്ക് സ്റ്റാർലിങ്ക് പണം തിരികെ നൽകണമെന്ന് മന്ത്രാലയം നിർദേശിച്ചിരുന്നു