സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം അവസാനിപ്പിക്കുന്നതിൽ തീരുമാനം? ജിഎസ്ടി കൗണ്‍സിൽ യോഗം ഇന്ന്
ജിഎസ്ടി കൗണ്‍സിലിന്‍റെ നാല്‍പ്പത്തിയേഴാമത് യോഗം ഇന്ന് ഛണ്ഡീഗഡില്‍ തുടങ്ങും. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് അവസാനിക്കാന്‍ ഇരിക്കുന്ന സാഹചര്യത്തില്‍ യോഗം നിര്‍ണായകമാണ്.
ദില്ലി: ജിഎസ്ടി കൗണ്‍സിലിന്‍റെ നാല്‍പ്പത്തിയേഴാമത് യോഗം ഇന്ന് ഛണ്ഡീഗഡില്‍ തുടങ്ങും. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് അവസാനിക്കാന്‍ ഇരിക്കുന്ന സാഹചര്യത്തില്‍ യോഗം നിര്‍ണായകമാണ്. ജിഎസ്ടി കൊണ്ട് ഉണ്ടാകുന്ന റവന്യൂ നഷ്ടം പരിഹരിക്കാൻ അഞ്ച് വർഷത്തേക്ക് നിശ്ചയിച്ചതാണ് നഷ്ടപരിഹാരം.
കടുത്ത സാന്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നഷ്ടപരിഹാരത്തിന്‍റെ കാലാവധി നീട്ടിനൽകണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. യോഗത്തിന് മുന്‍പ് കേരളമുൾപ്പെടെ, പ്രതിപക്ഷ പാർട്ടികള്‍ഭരിക്കുന്ന സംസ്ഥാനങ്ങൾ യോഗം ചേരും. കേരളത്തെ പ്രതിനിധീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാൽ യോഗത്തില്‍പങ്കെടുക്കും. ചില ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് പുനര്‍നിശ്ചയിക്കുന്നതും ഓണ്‍ലൈൻ ഗെയിമിനുള്ള നികുതി തുടങ്ങിയ വിഷയങ്ങളും യോഗം പരിഗണിക്കും.
Read more: GST Course : ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ജി.എസ്.ടി കോഴ്‌സ്; ഈ തീയതി വരെ അപേക്ഷിക്കാം
ജിഎസ്ടി വരുമാനത്തിൽ വീണ്ടും കുതിപ്പ്: മെയ് മാസത്തിലെ വരുമാനം 1.40 ലക്ഷം കോടി രൂപ
ദില്ലി: മെയ് മാസത്തിലെ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി കടന്നു. 1,40,885 കോടി രൂപ ചരക്ക് സേവന നികുതിയിനത്തിൽ ലഭിച്ചെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് ലഭിച്ചതിനെക്കാൾ 44 ശതമാനം വളർച്ചയാണ് ജിഎസ്ടി വരുമാനത്തിൽ ഇക്കുറി ഉണ്ടായത്. 2021 മെയ് മാസത്തിൽ 97821 കോടി രൂപയായിരുന്നു വരുമാനം.
ഇത്തവണത്തെ വരുമാനത്തിൽ 25036 കോടി രൂപ സിജിഎസ്‌ടിയാണ്. 32001 കോടി രൂപ എസ്ജിഎസ്ടിയുമാണ്. സംയോജിത ജിഎസ്ടിയാണ് 73,345 കോടി രൂപ. 37469 കോടി രൂപ ചരക്ക് ഇറക്കുമതിയിലൂടെ കിട്ടിയതാണ്. സെസ് ഇനത്തിൽ 10502 കോടി രൂപയാണ് ലഭിച്ചത്. ഇതിൽ 931 കോടി രൂപ ഇറരക്കുമതിയിലൂടെ കിട്ടിയതാണ്. സംസ്ഥാനങ്ങൾക്ക് 86912 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്ര സർക്കാർ അനുവദിച്ചു. കേരളത്തിന് ഇതിൽ 5693 കോടി രൂപ ലഭിക്കും.
Read more: രാജസ്ഥാനിൽ 1.68 ലക്ഷം കോടി രൂപയുടെ നിക്ഷേപവുമായി അദാനിയും അംബാനിയും
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്‍റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 8.7 ശതമാനമായി ഉയർന്നു. 2020 - 21 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2. 1 ശതമാനത്തിന്‍റെ വര്‍ധനയാണ് 2021 - 22 സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ചയിൽ രേഖപ്പെടുത്തിയത്. കേന്ദ്രസർക്കാർ 8.9 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതിന് തൊട്ടടുത്തെത്താനേ കഴിഞ്ഞുള്ളൂ. മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ 4.1 ശതമാനം വളര്‍ച്ച മാത്രമാണ് ജിഡിപിയില്‍ രേഖപ്പെടുത്തിയത്. ഇതാണ് പ്രതീക്ഷിച്ച വളർച്ചയിലേക്ക് എത്താതിരിക്കാൻ കാരണം.