ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം റെക്കോർഡ് ഉയരത്തിൽ, സ്വർണ ശേഖരത്തിലും വളർച്ച
മൊത്തം കരുതൽ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തികൾ (എഫ്സിഎ) റിപ്പോർട്ടിംഗ് ആഴ്ചയിൽ 1.409 ബില്യൺ ഡോളർ കുറഞ്ഞ് 571.6 ബില്യൺ ഡോളറായി.
മുംബൈ: ഓഗസ്റ്റ് 27 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 16.663 ബില്യൺ ഡോളർ ഉയർന്ന് 633.558 ബില്യൺ ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തി. പ്രധാനമായും സ്‍പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആർ) ഹോൾഡിംഗുകളുടെ വർദ്ധനവ് കാരണമാണിതെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
2021 ഓഗസ്റ്റ് 23 ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) 12.57 ബില്യൺ ഡോളർ (ഏറ്റവും പുതിയ വിനിമയ നിരക്കിൽ ഏകദേശം 17.86 ബില്യൺ ഡോളറിന് തുല്യമാണ്) എസ്ഡിആർ ഇന്ത്യയ്ക്ക് അനുവദിച്ചതായി സെപ്റ്റംബർ ഒന്നിന് റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.
ഒരു രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരത്തിന്റെ ഭാഗമാണ് എസ്ഡിആർ ഹോൾഡിംഗുകൾ. ഐഎംഎഫ് അതിന്റെ അംഗങ്ങൾക്ക് ഫണ്ടിലെ നിലവിലുള്ള ക്വാട്ടയ്ക്ക് ആനുപാതികമായി പൊതു എസ്ഡിആർ വിഹിതം നൽകുന്നു.
2021 ഓഗസ്റ്റ് 27 ന് അവസാനിച്ച റിപ്പോർട്ടിംഗ് ആഴ്ചയിൽ രാജ്യത്തെ എസ്ഡിആർ വിഹിതം 17.866 ബില്യൺ ഡോളർ ഉയർന്ന് 19.407 ബില്യൺ ഡോളറിലെത്തി.
മൊത്തം കരുതൽ ശേഖരത്തിന്റെ പ്രധാന ഘടകമായ വിദേശ കറൻസി ആസ്തികൾ (എഫ്സിഎ) റിപ്പോർട്ടിംഗ് ആഴ്ചയിൽ 1.409 ബില്യൺ ഡോളർ കുറഞ്ഞ് 571.6 ബില്യൺ ഡോളറായി.
ഡോളർ അടിസ്ഥാനത്തിൽ പ്രകടിപ്പിക്കുന്ന വിദേശ കറൻസി ആസ്തികളിൽ, വിദേശ വിനിമയ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന യൂറോ, പൗണ്ട്, യെൻ തുടങ്ങിയ യുഎസ് ഇതര യൂണിറ്റുകളുടെ വിലമതിപ്പ് അല്ലെങ്കിൽ മൂല്യത്തകർച്ചയുടെ ഫലം കൂടി ഉൾപ്പെടുന്നു. സ്വർണ്ണ ശേഖരം 192 മില്യൺ ഡോളർ ഉയർന്ന് 37.441 ബില്യൺ ഡോളറിലെത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona