വീണ്ടെടുക്കാവുന്ന തുക ഒരു കോടിയിൽ താഴെയുള്ള ക്ലെയിമുകളിൽ വ്യവഹാരം ഒഴിവാക്കാൻ സിബിഡിടി തീരുമാനമെടുത്തതിനാൽ മൂന്ന് അപ്പീലുകളും പിൻവലിക്കുകയാണെന്ന് ഐടി വകുപ്പിന്‍റെ അഭിഭാഷകൻ പറഞ്ഞു.

ചെന്നൈ: നടന്‍ രജനികാന്തിനെതിരെയുളള നിയമ നടപടികള്‍ അവസാനിപ്പിച്ച് ആദായ നികുതി വകുപ്പ്. രജനികാന്തിനെതിരെയുളള മൂന്ന് ആദായ നികുതി കേസുകളാണ് വകുപ്പ് പിന്‍വലിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വരുമാനവുമായി ബന്ധപ്പെട്ട് ശരിയായ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ രജനീകാന്തിന് ആദായ നികുതി വകുപ്പ് നേരത്തെ 66.21 ലക്ഷം രൂപ പിഴയിട്ടിരുന്നു. ഇതിനെതിരെ തമിഴ് സൂപ്പര്‍ താരം നൽകിയ ഹർജി പരിഗണിച്ച ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ താരത്തിനു അനുകൂലമായി വിധിച്ചു. 

തുടര്‍ന്ന് ഇതിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ ആദായ നികുതി വകുപ്പ് രജനിക്ക് എതിരെ അപ്പീല്‍ നൽകി. ഈ ഹർജികളാണ് ഇപ്പോള്‍ പിന്‍വലിച്ചത്. ഇതോടെ ആദായ നികുതി വകുപ്പ് താരത്തിനെതിരായ നടപടികൾ അവസാനിപ്പിച്ചതായി വ്യക്തമാക്കി. 

വീണ്ടെടുക്കാവുന്ന തുക ഒരു കോടിയിൽ താഴെയുള്ള ക്ലെയിമുകളിൽ വ്യവഹാരം ഒഴിവാക്കാൻ സിബിഡിടി തീരുമാനമെടുത്തതിനാൽ മൂന്ന് അപ്പീലുകളും പിൻവലിക്കുകയാണെന്ന് ഐടി വകുപ്പിന്‍റെ അഭിഭാഷകൻ പറഞ്ഞു.

2002-03, 2003-04, 2004-05 എന്നീ വർഷങ്ങളിൽ യഥാക്രമം 61.12 ലക്ഷം, 1.75 കോടി, 33.93 ലക്ഷം രൂപയാണ് രജനീകാന്ത് വെളിപ്പെടുത്തിയത്.

എന്നിരുന്നാലും, അദ്ദേഹം വളരെയധികം പ്രൊഫഷണൽ ചെലവുകൾ ക്ലെയിം ചെയ്തതായി ഐടി ശ്രദ്ധിച്ചു, അതിനാൽ 2005 ൽ അദ്ദേഹത്തിന്റെ പോസ് ഗാർഡൻ വസതിയിൽ ഒരു സർവേ നടത്തി. സർവേയ്ക്ക് ശേഷം, ചോദ്യം ചെയ്യപ്പെട്ട മൂന്ന് വർഷവും പുതുക്കിയ റിട്ടേണുകൾ സമർപ്പിച്ച രജനി, യഥാർത്ഥ വരുമാനത്തിൽ വെളിപ്പെടുത്തിയതിനേക്കാൾ കൂടുതൽ സമ്പാദിച്ചുവെന്ന് അവകാശപ്പെട്ടു. ഇതിനെ തുടര്‍ന്ന് വിലയിരുത്തൽ ഉദ്യോഗസ്ഥർ പിഴ ശിക്ഷാ നടപടികൾ സ്വീകരിച്ചിരുന്നു, ഇത് രജനികാന്ത് ട്രൈബ്യൂണലിൽ എതിർത്തു, അനുകൂലമായ വിധി ലഭിക്കുകയും ചെയ്തു.