ഒരു കാലത്ത് ഇന്ത്യൻ വ്യോമഗതാഗതരംഗത്തെ പ്രധാനിയായിരുന്ന ജെറ്റ് എയർവേയ്‌സ് തിരിച്ച് വരുന്നു. എയർബസിൽ നിന്ന് വാങ്ങുക 50 എ 220 വിമാനങ്ങൾ 

ദില്ലി: എയർബസിൽ (Airbus) നിന്ന് 50 എ 220 വിമാനങ്ങൾ വാങ്ങാനുള്ള കരാറുമായി ജെറ്റ് എയർവേയ്‌സ് (Jet Airways). പരീക്ഷണ പറക്കൽ വിജയിച്ചതിന്റെ തുടർന്ന് ഡിജിസിഎയുടെ (DGCA) എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ്ജെറ്റ് എയർവേയ്‌സിന് ലഭിച്ചിരുന്നു. തുടക്കത്തിൽ ആഭ്യന്തര റൂട്ടുകളിൽ മാത്രമേ സർവീസ് നടത്തൂ എന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 

ഒരു കാലത്ത് ഇന്ത്യൻ വ്യോമഗതാഗതരംഗത്തെ പ്രധാനിയായിരുന്നു ജെറ്റ് എയർവേയ്‌സ് തിരിച്ചു വരവിന്റ പാതയിലാണ്. 2019 ഏപ്രിൽ 17 ന് അവസാന പാറക്കൽ നടത്തിയ ശേഷം പിന്നീട് ജെറ്റ് എയർവേയ്‌സ് ആക്ഷൻ തൊട്ടിട്ടില്ല. ജലാൻ-കാൽറോക്ക് കൺസോർഷ്യം ഏറ്റെടുത്തതോടുകൂടി വീണ്ടും എയർലൈനിന് ജീവശ്വാസം കിട്ടിയിരിക്കുകയാണ്‌. 

Read Also: കുടുംബ ബജറ്റ് താളം തെറ്റും; അവശ്യ സാധനങ്ങൾക്ക് ഇന്ന് മുതൽ ഉയർന്ന വില

നരേഷ് ഗോയലിൻറെ നേതൃത്വത്തിലായിരുന്ന ജെറ്റ് എയർവെയ്സ് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് സർവ്വീസുകൾ നിർത്തിവെച്ചത്. പിന്നീട് ജെറ്റ് എയർവെയ്‌സിനെ ഏറ്റെടുക്കാനായി എത്തിഹാദ് ഉൾപ്പടെയുള്ള വിദേശ എയർവേയ്സുകൾ ചർച്ചകൾ നടത്തിയിരുന്നു. കടം കയറിയ കമ്പനി ഏറ്റെടുക്കാൻ ഒടുവിൽ ദുബയിലെ വ്യവസായിയായ മുരാരി ജലാനും യുകെയിലെ കൽറോക്ക് ക്യാപിറ്റലും തയ്യാറാവുകയായിരുന്നു. ജലാൻറെ കമ്പനിയും കറോക്കും ചേർന്നുള്ള കൺസോർഷ്യമാകും ജെറ്റിനെ ഇനി നയിക്കുക. ജെറ്റ് എയർവെയ്സിൻറെ ഇരുപത്തിയൊമ്പതാം ജന്മദിനത്തിലാണ് ആദ്യ പരീക്ഷണ പറക്കൽ നടന്നത്. ഇരുപത് വിമാനങ്ങൾ ഉപയോഗിച്ചാവും ജെറ്റ് എയർവേയ്സിൻറെ രണ്ടാം വരവിൻറെ തുടക്കം എന്നാണ് സൂചന. സ്പൈസ് ജെറ്റ് ഉൾപ്പടെയുള്ള കമ്പനികൾക്ക് വാടകയ്ക്ക് നല്കിയ വിമാനങ്ങൾ ജെറ്റ് ഏയർവേയ്സ് ഇതിനായി തിരിച്ചുവിളിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് എയർബസിൽ നിന്ന് 50 എ 220 വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങുന്നത്. 

Read Also:ഫോർച്യൂൺ എണ്ണകൾക്ക് 30 രൂപ വരെ കുറയും; പാചക എണ്ണയുടെ വില കുറച്ച് അദാനി വിൽമർ