ആരോഗ്യ ബജറ്റ്: കർഷകർ-പ്രവാസികൾ-തീരദേശത്തിനും കൈത്താങ്ങ്, നികുതിവർധനവില്ല; പുത്തരിക്കണ്ടം പ്രസംഗമെന്ന് സതീശൻ

kerala budget 2021 by kn balagopal finance minister of second pinarayi government live updates

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു.ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ ലക്ഷ്യമിടുന്നതാണ് ബജറ്റ്. കാർഷിക മേഖലയ്ക്കും തീരദേശത്തിന് കൈത്താങ്ങ് നൽകുന്ന ബജറ്റിൽ നികുതിവർധനവില്ലെന്നതും ശ്രദ്ധേയമായി

4:25 PM IST

ബജറ്റിൽ പാലായ്ക്കും റബ്ബർ കർഷകർക്കും അവഗണന: മാണി സി കാപ്പൻ

സംസ്ഥാന ബജറ്റിൽ പാലായെ അവഗണിച്ചതായി മാണി സി കാപ്പൻ എം എൽ എ. ഇലവീഴാപൂഞ്ചിറ - ഇല്ലിക്കൽ കല്ല് പദ്ധതിയെയും അവഗണിച്ചു. റബ്ബറിന് കുറഞ്ഞത് ഇരുനൂറ് രൂപ തറവില പ്രഖ്യാപിക്കണമെന്ന ആവശ്യവും സർക്കാർ പരിഗണിച്ചില്ലെന്നും മാണി സി കാപ്പൻ അഭിപ്രായപ്പെട്ടു

4:01 PM IST

കെഎസ്ആർടിസി; ഡീസൽ ബസുകൾ സിഎൻജിയാക്കൽ ഉടൻ തുടങ്ങും: മന്ത്രി

സംസ്ഥാനത്തെ മൂവായിരം കെ എസ് ആർ ടി സി ഡീസൽ ബസുകൾ പ്രകൃതി വാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനായി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഉടൻ തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. ബജറ്റിൽ ഇതിനായി 300 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. കെ എസ് ആർ ടി സിയെ ലാഭകരമാക്കുന്നതിനുള്ള നടപടികളുടെ മുന്നോടിയായാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു

3:44 PM IST

20000 കോടിയിൽ ആശയകുഴപ്പമില്ല; സതീശന് ഐസക്കിന്‍റെ മറുപടി

രണ്ടാം കൊവിഡ് പാക്കേജായി പ്രഖ്യാപിച്ച 20000 കോടിയിൽ ആശയകുഴപ്പമില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ഇതിൽ 8500 കോടി രൂപ ചെറുകിട ഇടത്തര സംരഭങ്ങൾക്ക് വായ്പ നൽകുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഒന്നാം  പാക്കേജിന് സമാനമായ പാക്കേജ് ആണ് ഇപ്പോൾ പ്രഖ്യാപിച്ചതെന്നും പണം ബഡ്ജറ്റിൽ വകയിരുത്തേണ്ടതില്ലന്നും ഐസക്ക് കൂട്ടിച്ചേർത്തു

3:31 PM IST

ആദ്യം പറക്കുന്ന പക്ഷികളാവാൻ കേരളീയരെ പ്രാപ്തമാക്കുന്ന ബജറ്റ്: എംവി ഗോവിന്ദൻ

കാലം ആവശ്യപ്പെടുന്നതും ഭാവി ഭദ്രമാക്കുന്നതുമായ ഇടതുപക്ഷ സമീപനങ്ങളുടെ തുടർച്ചയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്‍റെ കാലത്ത് അവതരിപ്പിച്ച സമഗ്ര ബജറ്റിന്‍റെ തുടർച്ചയായ ഈ ബജറ്റ്, പുതിയ കാലത്തിന്‍റെ ആകാശത്തേക്ക് ആദ്യം പറക്കുന്ന പക്ഷികളാവാൻ കേരളീയരെ പ്രാപ്തമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

3:22 PM IST

വിദ്യാർഥികളുടെ മാനസിക സംഘർഷം ലഘുകരിക്കാൻ വിവിധ പദ്ധതികൾ

വിദ്യാർഥികളുടെ മാനസിക സംഘർഷം ലഘുകരിക്കാൻ വിവിധ പദ്ധതികൾ ബജറ്റിലുണ്ടെന്ന് മന്ത്രി ശിവൻകുട്ടി ചൂണ്ടികാട്ടി. വിഷയത്തെ കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി വിദ്യാഭ്യാസ,ആരോഗ്യ, സാമൂഹ്യ വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിക്കും.
കൊവിഡ് രോഗവ്യാപനം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠ സൃഷ്ടിക്കുന്നതോടൊപ്പം വിവിധ മാനസിക, ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഈ വിഷയം പരിഹരിക്കുന്നതിനായി ടെലി-ഓൺലൈൻ സംവിധാനങ്ങളിലൂടെ കൗൺസിലിംഗ് നൽകുന്നതിനായി ഒരു സ്ഥിരം സംവിധാനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി

3:09 PM IST

വിദ്യാർഥികൾക്ക് ലാപ്ടോപ്പ്; കെഎസ്എഫ്ഇ സ്കീം വേഗത്തിലാക്കുമെന്ന് മന്ത്രി ശിവൻകുട്ടി

ബജറ്റിൽ വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി പ്രഖ്യാപിച്ച പദ്ധതികൾ സ്വാഗതം ചെയ്ത് മന്ത്രി ശിവൻകുട്ടി. 
വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് രണ്ട് ലക്ഷം ലാപ്ടോപ്പുകൾ ലഭ്യമാക്കുന്നതിനുള്ള കെഎസ്എഫ്ഇ സ്കീം സമയബന്ധിതമായി നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി

2:59 PM IST

മൂന്നാം തരംഗത്തെ നേരിടാനുളള പ്രഖ്യാപനങ്ങള്‍ സ്വാഗതം ചെയ്ത് ആരോഗ്യമന്ത്രി

മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മുന്‍കൂട്ടിക്കണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടെന്ന് മന്ത്രി വീണ ജോർജ് ചൂണ്ടികാട്ടി

2:52 PM IST

മഹാമാരിക്കാലത്ത് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്ന ബജറ്റ്: മന്ത്രി വീണ ജോര്‍ജ്

മഹാമാരിക്കാലത്ത് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനുള്ള പാക്കേജ് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള വലിയ ഊര്‍ജമാണ് ആരോഗ്യ മേഖലയ്ക്ക് നല്‍കുന്നതെന്ന് വീണ ചൂണ്ടികാട്ടി

2:43 PM IST

രണ്ട് സർക്യൂട്ട് ടൂറിസം പദ്ധതികൾ: അഭിനന്ദിച്ച് മന്ത്രി റിയാസ്

കേരളത്തിന്‍റെ സാഹിത്യവും ജൈവ വൈവിധ്യവും സംരക്ഷിച്ച് ആകർഷകമാക്കുന്നതിനുള്ള രണ്ട് സർക്യൂട്ട് ടൂറിസം പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. മലബാർ ലിറ്റററി സർക്യൂട്ട്, ബയോഡൈവേഴ്സിറ്റി സർക്യൂട്ട് എന്നിവ ഈ മേഖലയിലെ പുതുമയാർന്ന പദ്ധതികളായി മാറും. രണ്ട് പദ്ധതികൾക്കും 50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും റിയാസ് ചൂണ്ടികാട്ടി

2:31 PM IST

വിനോദസഞ്ചാര മേഖലയുടെ തിരിച്ചു വരവിന് ഉതകുന്ന ബജറ്റ്: മുഹമ്മദ് റിയാസ്

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര മേഖലയുടെ തിരിച്ചു വരവ് സാധ്യമാക്കുന്ന പുത്തൻ പദ്ധതികൾക്ക് ഇടം നൽകി ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിനെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി ബജറ്റിൽ പ്രഖ്യാപിച്ച സമഗ്ര പാക്കേജ് ഈ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകും. പാക്കേജിന് സർക്കാർ വിഹിതമായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.  ടൂറിസം വകുപ്പിന്‍റെ മാർക്കറ്റിംഗിന് നിലവിലുള്ള 100 കോടി രൂപയ്ക്ക് പുറമെ 50 കോടി രൂപ ബജറ്റിൽ അധികമായി അനുവദിച്ചത് സന്തോഷകരമാണെന്നും റിയാസ് വ്യക്തമാക്കി

2:01 PM IST

രണ്ടാം കൊവിഡ് പാക്കേജിനുള്ള 20000 കോടി എവിടുന്ന്? വിമർശനവുമായി പ്രതിപക്ഷം

ബജറ്റിലെ 2021- 22ലെ പുതുക്കിയ എസ്റ്റിമേറ്റ് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ വിമർശനം.  പുതുക്കിയ എസ്റ്റിമേറ്റില്‍‌  ഇപ്പോള്‍ പ്രഖ്യാപിച്ച അധിക ചെലവായി കാണിച്ചിരിക്കുന്നത് 1715. 10 കോടി രൂപയാണ്. അപ്പോള്‍ രണ്ടാം തരംഗ പാക്കേജായി പ്രഖ്യാപിച്ച 20000 കോടി എവിടെ എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിക്കുന്നത്.  നേരിട്ട് പണം ലഭിക്കുന്നതിനായി 8900 കോടി രൂപ പ്രഖ്യാപിച്ചത് കബളിപ്പിക്കലാണ് എന്ന് പ്രതിപക്ഷം വാദിക്കുന്നു. നിലവില്‍ ഉള്ള പെൻഷൻ കൊടുക്കുന്നതിനാണ് 9000 കോടിയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അതിനാലാണ് അധിക ചെലവായി 20000 കോടി കാണിക്കാത്തത് എന്നും പ്രതിപക്ഷം വാദിക്കുന്നു.

1:45 PM IST

കാർഷിക മേഖലയ്ക്ക് കരുത്താകുന്ന ബജറ്റ്: ജോസ് കെ മാണി

ബജറ്റില്‍ പ്രഖ്യാപിച്ച തോട്ടം മേഖലയിലെ പരിഷ്‌ക്കാര നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായി കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിലും റബര്‍ ഉള്‍പ്പടെ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനം കാര്‍ഷിക മേഖലയ്ക്ക് വലിയ കരുത്ത് പകരുമെന്നും ജോസ് കെ.മാണി പറഞ്ഞു. ആരോഗ്യ അടിയന്തിരാവസ്ഥ നേരിടുമ്പോള്‍ ആ മേഖലയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് ഉള്‍പ്പടെയുള്ള പ്രഖ്യാപനങ്ങള്‍ ആശ്വാസകരമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

1:33 PM IST

കുടിശ്ശിക കൊടുകേണ്ടത് സർക്കാരിന്‍റെ ബാധ്യത

കരാർ കുടിശ്ശികയും പെൻഷൻ കുടിശ്ശികയും കൊടുകേണ്ടത് സർക്കാരിന്‍റെ ബാധ്യതയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റിനെതിരെ വിമ‍ർശനമുന്നയിക്കുന്നതിനിടെയാണ് കുടിശ്ശിക കാര്യം സതീശൻ ചൂണ്ടികാട്ടിയത്

1:01 PM IST

ബജറ്റിൽ അവഗണന, സ്വകാര്യ ബസ് സർവീസ് നിർത്തുന്നത് ആലോചനയിലെന്ന് ഫെഡറേഷൻ

ബജറ്റിൽ സ്വകാര്യ ബസ് വ്യവസായ മേഖലക്ക് അവഗണനയെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. ഡീസലിന്‍റെ അമിതമായ വിലവർദ്ധനവ് കാരണം സാമ്പത്തിക പ്രതിസന്ധിയിലാവുകയും ലോക്ക്ഡൗൺ വന്നതോടെ നിശ്ചലമാകുകയും ചെയ്ത സ്വകാര്യ ബസ് വ്യവസായ മേഖല അതിജീവനത്തിന് വേണ്ടി ബജറ്റിൽ വലിയ പ്രതീക്ഷയിലായിരുന്നു ബസുടമകൾ. ഡീസലിന് സബ്സിഡിയോ നികുതിയിളവോ നൽകണമെന്ന് ഫെഡറേഷൻ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ഗതാഗത മന്ത്രി മുതലായവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റിൽ അതു സംബന്ധിച്ചുള്ള ഒരു സൂചനയും ഇല്ലാത്തതിലുള്ള ഫെഡറേഷന്‍റെ പ്രതിഷേധം സർക്കാരിനെ അറിയിക്കുന്നു.ഈ സാഹചര്യത്തിൽ സർവീസ് നിർത്തിവെക്കുന്ന കാര്യം തീരുമാനിക്കേണ്ടി വരുമെന്നും സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ വ്യക്തമാക്കി

12:34 PM IST

ബജറ്റിലെ ജനക്ഷേമ പദ്ധതികളെ സ്വാഗതം ചെയ്ത് മുൻ കേന്ദ്രമന്ത്രി കെ വി തോമസ്

ബജറ്റിലെ ജനക്ഷേമ പദ്ധതികളെ സ്വാഗതം ചെയ്യുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി കെ വി തോമസ്. പക്ഷേ പദ്ധതികൾ നടപ്പാക്കുന്നതിന് പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് വ്യക്തമല്ല, കടം മേടിച്ച് മാത്രം മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. തീരദേശ ഹൈവേ നിർമ്മാണം തീരദേശ വാസികളെ വിശ്വാസത്തിലെടുത്ത് വേണം നടപ്പാക്കാനെന്നും അവരുടെ ജീവനോപാധിയും കിടപ്പാടവും സംരക്ഷിച്ചു വേണം ഹൈവേ നിർമിക്കാനെന്നും തോമസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

11:52 AM IST

പ്രതീക്ഷയുടെ വിപരീതമാകുന്ന പ്രഖ്യാപനങ്ങള്‍: കുഞ്ഞാലിക്കുട്ടി

പുതിയ സര്‍ക്കാരിന്‍റെ പോക്ക് ഒട്ടും സുഖകരമാകില്ലെന്നതിന്‍റെ ആദ്യ സൂചനയാണ് ബജറ്റ് നൽകുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ പ്രതീക്ഷിച്ചതിന്‍റെ നേരെ വിപരീതമായ പ്രഖ്യാപനങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം വിമർശിച്ചു

11:43 AM IST

കൊവിഡ് മൂന്നാം തരംഗം നേരിടാൻ പദ്ധതിയില്ലാത്തതെന്തുകൊണ്ട്: പ്രേമചന്ദ്രൻ

സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്‍റെ പൊതു ധനസ്ഥിതിയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം മാത്രമായെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ ബജറ്റിൽ തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതികളിൽ പലതിനും ഇതിൽ തുടർച്ചയില്ലാതായി. കൊവിഡിന്‍റെ മൂന്നാം തരംഗം നേരിടാനുള്ള പദ്ധതികൾ ബജറ്റിൽ വിഭാവനം ചെയ്യുന്നില്ലെന്നും എൻ കെ പ്രേമചന്ദ്രൻ എം പി അഭിപ്രായപ്പെട്ടു.

11:33 AM IST

വ്യാപാരികളെ സഹായിക്കുന്നില്ല. ബജറ്റ് നിരാശജനകമെന്നും ടി നസറുദ്ദീൻ

ബജറ്റ് നിരാശജനകമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡൻ്റ്  ടി നസറുദ്ദീൻ പ്രതികരിച്ചു. വ്യാപാരികളെ സഹായിക്കുന്ന ബജറ്റല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു, വ്യാപാര മേഖലയിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനുള്ള പദ്ദതികൾ ബജറ്റിലില്ലെന്നും അദ്ദേഹം വിമർശിച്ചു.കൊവിഡ് കാലത്ത് കടകളടച്ച് വ്യാപാരികൾ പൂർണമായും സർക്കാരിനൊപ്പം നിന്നിട്ടും ബജറ്റിലൂടെ തിരിച്ചൊരു സഹായവും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

11:31 AM IST

ഐസക്ക് പറഞ്ഞ 5000 കോടി എവിടെ? ചോദ്യവുമായി സതിശൻ

5000 കോടി ബാക്കി വച്ചിട്ടാണ് പോയതെന്ന് കഴിഞ്ഞ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നെന്നും അതേ കുറിച്ച് ബജറ്റിൽ സൂചനയില്ലെന്നും വി ഡി സതീശൻ ചൂണ്ടികാട്ടി. ഇത് എവിടെയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു

11:20 AM IST

'പുത്തരിക്കണ്ടം പ്രസംഗം', ബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷനേതാവ്

കെ എൻ ബാലഗോപാൽ അവതരിപ്പിച്ച പുതുക്കിയ ബജറ്റ് പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന രാഷ്ട്രീയ പ്രസംഗം പോലെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമർശിച്ചു. ബജറ്റിൽ രാഷ്ട്രീയം കുത്തിനിറച്ചത് ശരിയായില്ല, കണക്കുകളില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

11:17 AM IST

ജിഎസ്ടി: നമ്മുടെ കഴുത്ത് അവരുടെ കക്ഷത്തിൽ ഇരിക്കുന്നത് പോലെ

ജിഎസ്ടി വന്നതോടെ നമ്മുടെ കഴുത്ത് അവരുടെ കക്ഷത്തിൽ ഇരിക്കുന്നത് പോലെയുള്ള സാഹചര്യമാണെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു

11:15 AM IST

ധവള പത്രം ഇപ്പോൾ ആലോചനയിലില്ല

എല്ലാവർക്കും കൊവിഡ് വാക്സീൻ സൗജന്യമായി നൽകുന്നതിന് ധനകാര്യ കമ്മീഷൻ ഗ്രാൻഡ് അടക്കമുള്ളത് ഉപയോഗപ്പെടുത്തുമെന്ന് ബാലഗോപാൽ വ്യക്തമാക്കി. കുറച്ച് കടം എടുക്കേണ്ടി വരുമെന്നും ധവള പത്രം ഇപ്പോൾ ആലോചിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു

11:15 AM IST

1600 കോടി പെൻഷൻ

ക്ഷേമ പെൻഷനുകൾക്കായി ബജറ്റിൽ 1600 കോടി നീക്കിവെച്ചിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു

11:14 AM IST

ഭക്ഷ്യ കിറ്റിന് 1470 കോടി

സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യ കിറ്റിന് 1470 കോടി അനുവദിച്ചെന്ന് ധനമന്ത്രി വ്യക്തമാക്കി

11:13 AM IST

നികുതി ഏർപ്പെടുത്തുന്നത് പിന്നീട് പരിശോധിക്കും

സംസ്ഥാനത്ത് നികുതി കൂട്ടേണ്ട സാഹചര്യം ഉണ്ടെന്ന് വ്യക്തമാക്കിയ ധനമന്ത്രി ഇത് പിന്നീട് പരിശോധിക്കുമെന്നും അറിയിച്ചു

11:12 AM IST

തദ്ദേശ സ്ഥാപനങ്ങൾക്ക് 552 കോടി

തദ്ദേശ സ്ഥാപനങ്ങൾക്ക് 552 കോടി നൽകുമെന്ന് ധനമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി

11:09 AM IST

മാധ്യമങ്ങളോട് സംവദിച്ച് ധനമന്ത്രി

ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളുമായി സംവദിച്ചു. കഴിഞ്ഞ ബജറ്റിലെ ഒരു നിർദേശവും മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി ഐസക്കിൻ്റെ ബജറ്റിലെ നിർദ്ദേശളെല്ലാം തുടരുമെന്നും അതിന്‍റെ കൂട്ടി ചേർക്കലുകളും തുടർച്ചയുമാണ് പുതിയ ബജറ്റെന്നും അറിയിച്ചു

10:52 AM IST

ആരോഗ്യം മുഖ്യമെന്ന് ധനമന്ത്രി, ഒരുമണിക്കൂറിൽ ബജറ്റ് അവതരണം അവസാനിപ്പിച്ചു

ആരോഗ്യ മേഖലയ്ക്കാണ് ബജറ്റ് മുഖ്യമായും പ്രാധാന്യം നൽകിയതെന്ന് പറഞ്ഞുകൊണ്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണം അവസാനിപ്പിച്ചു. ഒരു മണിക്കൂ‍ർ നീണ്ടുനിൽക്കുന്നതായിരുന്നു ബാലഗോപാലിൻ്റെ കന്നി ബജറ്റ് അവതരണം. ആരോഗ്യമേഖലയ്ക്കൊപ്പം ഭക്ഷണം, തൊഴിൽ എന്നിവയ്ക്കും പ്രാധാന്യം നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കി

10:46 AM IST

പത്രം വിതരണം അടക്കം വിതരണ ജോലികൾ ചെയ്യുന്നവർക്ക്  വാഹനം ലഭ്യമാക്കാൻ വായ്പ

പത്രം വിതരണമടക്കമുള്ള വിതരണ ജോലികൾ ചെയ്യുന്നവർക്ക് വാഹനം ലഭ്യമാക്കാൻ വായ്പ അനുവദിക്കുമെന്ന് ബജറ്റ് വ്യക്തമാക്കി. ഇരുചക്ര മുച്ചക്ര വാഹനങ്ങൾ വാങ്ങാൻ സഹായം നൽകുന്നതാണ് പദ്ധതി. 10,000 ഇരുചക്ര വാഹനങ്ങൾ, 5000 ഓട്ടോറിക്ഷ എന്നിവ വാങ്ങാൻ 200 കോടിയുടെ വായ്പ അനുവദിക്കുമെന്ന് ധനമന്ത്രി

10:43 AM IST

കൊവിഡ് അനാഥരാക്കിയ കുട്ടികൾക്ക് സംരക്ഷണം

കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ചതോടെ അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് സർക്കാ‍ർ. ഇതിനായി 5 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കുട്ടികൾക്ക് 3 ലക്ഷം രൂപ ഒറ്റത്തവണ ആയി നൽകും, 18 വയസ് വരെ 2000 രൂപ വീതം നൽകും, ബിരുദം വരെയുള്ള വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കുമെന്നും ബജറ്റ് വ്യക്തമാക്കി

10:40 AM IST

കടം വാങ്ങിയായാലും നാടിനെ രക്ഷിക്കും

പ്രതിസന്ധി ഘട്ടത്തിൽ കടം വാങ്ങിയായാലും നാടിനെ രക്ഷിക്കുക എന്നത് സർക്കാരിൻ്റെ സമീപനമെന്ന് ധനമന്ത്രി. ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി

10:39 AM IST

റവന്യു കമ്മി - 16910.12 കോടി

സംസ്ഥാനത്തെ ധനസ്ഥിതി സുഖകരം അല്ലെന്ന് ധനമന്ത്രി. റവന്യു കമ്മി 16910.12 കോടിയെന്ന് ബജറ്റ് വ്യക്തമാക്കി

10:38 AM IST

നികുതി വർധനവില്ല

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും പുതിയ നികുതി നിർദേശങ്ങൾ ഒന്നും ബജറ്റിൽ ഉണ്ടായില്ല. അതേസമയം നികുതി-നികുതി ഇതര വരുമാനം കൂട്ടുമെന്ന് മന്ത്രി വ്യക്തമാക്കി. നികുതി നൽകാൻ ജനങ്ങൾ തയാറാവണമെന്നും ഇതിനായി ഉത്സാഹിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

10:36 AM IST

സംസ്ഥാന ജിഎസ്ടി നിയമത്തിൽ ഭേദഗതി വരുത്തും

സംസ്ഥാന ജിഎസ്ടി നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊവിഡ് ഉയർത്തിയ സാമ്പത്തിക വെല്ലുവിളി മറികടക്കാനാണ് ഇതെന്നും ധനമന്ത്രി വ്യക്തമാക്കി.

10:35 AM IST

ഗൗരിയമ്മക്കും ബാലകൃഷ്ണപിള്ളക്കും സ്മാരകം

അന്തരിച്ച മുൻമന്ത്രിമാരായ കെ ആർ ഗൗരിയമ്മക്കും ബാലകൃഷ്ണപിള്ളക്കും സ്മാരകം നിർമ്മിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം

10:27 AM IST

സ്മാർട്ട്‌ കിച്ചൻ പദ്ധതിക്ക് 5 കോടി

സംസ്ഥാനത്ത് സ്മാർട്ട്‌ കിച്ചൻ പദ്ധതിക്കായി 5 കോടി അനുവദിച്ചു

10:25 AM IST

വില്ലേജുകൾ സ്മാർട്ടാക്കും

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുമെന്ന് പ്രഖ്യാപനം. കൃഷി ഓഫീസുകളും സ്മാ‍ർട്ടാക്കുമെന്ന് ബജറ്റ്

10:21 AM IST

കെ എസ് ആർ ടി സിയുടെ ഗിയർമാറ്റി ബജറ്റ്

കെ എസ് ആർ ടി സിക്ക് സഹായം പ്രഖ്യാപിച്ച് ബജറ്റ്. വാർഷിക വിഹിതം 100 കോടിയായി ഉയർത്തുമെന്ന് ധനമന്ത്രി. 3000 ഡീസൽ ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റും. മുന്നൂറ് കോടിയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്

10:18 AM IST

കെഎഫ്സി വായ്പ 10,000 കോടിയാക്കും

കെഎഫ്സി വായ്പ ആസ്തി അഞ്ചുവർഷം കൊണ്ട് 10,000 കോടിയായി ഉയർത്തുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. കെഎഫ്സി ഈ വർഷം 4500 കോടി വായ്പ അനുവദിക്കുമെന്നും ധനമന്ത്രി

10:16 AM IST

പ്രവാസികൾക്ക് സഹായം

കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ 1000 കോടി വായ്പ നൽകുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം
 

10:15 AM IST

കലാ സാംസ്കാരിക മികവുള്ളവർക്ക് സഹായം

കലാ സാംസ്കാരിക മികവുള്ളവർക്ക് ബജറ്റിൽ സഹായം പ്രഖ്യാപിച്ചു. 1500 പേർക്ക് പലിശരഹിത വായ്പ നൽകുമെന്ന് ധനമന്ത്രി

10:06 AM IST

പട്ടികജാതി- പട്ടികവർഗ വികസനം

പട്ടികജാതി-പട്ടികവർഗ വികസനത്തിനായുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായി. 100 പേർക്ക് 10 ലക്ഷം വീതം സംരംഭക സഹായം നൽകും. ഇതിനായി 10 കോടി അനുവദിച്ചു

10:04 AM IST

ടൂറിസം - തകർച്ച പ്രതിഫലിച്ചു

ടൂറിസം മേഖലയിൽ തകർച്ച പ്രതിഫലിച്ചെന്ന് ധനമന്ത്രി. ദീർഘകാല പദ്ധതികൾക്ക് ഊന്നൽ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം

9:59 AM IST

സ്കൂൾ തലം മുതൽ വിദ്യാഭ്യസ സംവിധാനം മാറ്റും

ഉന്നത വിദ്യാഭ്യസരംഗത്ത് സമഗ്ര പരിഷ്കരണമുണ്ടാകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. സ്കൂൾ തലം മുതൽ വിദ്യാഭ്യസ സംവിധാനത്തിൽ മാറ്റമുണ്ടാകുമെന്നും ധനമന്ത്രി

9:58 AM IST

പൊതുവിദ്യാഭ്യാസത്തിന് കർമ്മ പദ്ധതി

പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താൻ കർമ്മ പദ്ധതികൾ നടപ്പാക്കുമെന്ന് ധനമന്ത്രി. വിദ്യാഭ്യാസ-ആരോഗ്യ- സാമൂഹിക വകുപ്പുമായി ചേർന്ന് പദ്ധതി. 

9:57 AM IST

12 കോടി തൊഴിൽ ദിനങ്ങൾ

12 കോടി തൊഴിൽ ദിനങ്ങൾ തൊഴിലുറപ്പ് പദ്ധതി വഴി ഉണ്ടാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം

9:55 AM IST

കുടുംബശ്രീക്ക് സഹായഹസ്തം

കുടുംബശ്രീക്ക് സഹായം പ്രഖ്യാപിച്ച് ധനമന്ത്രി. കുടുംബശ്രീക്ക് കേരള ബാങ്ക് നൽകുന്ന വായ്പയ്ക്ക് 2-3 % സബ്‌സിഡി നൽകുമെന്ന് പ്രഖ്യാപനം

9:54 AM IST

ദാരിദ്യ നിർമ്മാർജന പദ്ധതി

ദാരിദ്യ നിർമ്മാർജന പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി 10 കോടി പ്രാഥമികമായി നൽകുമെന്ന് ധനമന്ത്രി

9:52 AM IST

പ്രളയ പശ്ചാത്തലത്തിലെ പ്രവർത്തികൾക്ക് സമഗ്ര പാക്കേജ്

പ്രളയ പശ്ചാത്തലത്തിലെ പ്രവർത്തികൾക്ക് സമഗ്ര പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി. 50 കോടി പ്രാഥമിക ഘട്ടമായി നൽകുമെന്നും ബജറ്റിൽ പ്രഖ്യാപനം. ജലാശയങ്ങളിലെ മണ്ണും മാലിന്യവുമടക്കം നീക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും ധനമന്ത്രി

9:51 AM IST

റബർ സബ്‌സിഡി, കുടിശിക നിവാരണം-50 കോടി

റബർ സബ്‌സിഡിക്കും കുടിശിക നിവാരണത്തിനുമായി 50 കോടി ബജറ്റിൽ അനുവദിച്ചു

9:49 AM IST

ആസിയാൻ കരാർ പുന:പരിശോധിക്കാൻ സമ്മർദ്ദം

ആസിയാൻ കരാർ കൃഷിക്കാരെ തകർത്തെന്ന് ധനമന്ത്രി ബജറ്റിൽ പറഞ്ഞു. ആസിയാൻ കരാർ പുന:പരിശോധിക്കാൻ സമ്മർദ്ദമെന്നും ബജറ്റ് വ്യക്തമാക്കി

9:47 AM IST

അഗ്രോ പാർക്കുകൾ തുടങ്ങും

സംസ്ഥാനത്ത് 5 അഗ്രോ പാർക്കുകൾ തുടങ്ങുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി 10 കോടി അനുവദിച്ചു. തോട്ടം മേഖലയ്ക്കും ബജറ്റിൽ പ്രഖ്യാപനം. പ്ലാന്‍റേഷനായി 5 കോടി അനുവദിച്ചു.

9:45 AM IST

കാർഷിക മേഖലക്ക് കൈത്താങ്ങ്

കർഷകർക്ക്  കോൾഡ് സ്റ്റോറേജ് അടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കും. ഇതിനായി 10 കോടി രൂപ അനുവദിച്ചു. കാർഷിക ഉൽപന്ന വിപണനത്തിന് ബജറ്റിൽ 10 കോടി അനുവദിച്ചു. കാർഷിക ഉത്പന്ന വിതരണത്തിന് ശൃംഖലയുണ്ടാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. വ്യവസായ ആവശ്യത്തിന് ഉതകുന്ന ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കും. കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുമെന്നും ധനമന്ത്രി. 

9:44 AM IST

കോസ്റ്റൽ ഹൈവേ പൂർത്തിയാക്കും

കോസ്റ്റൽ ഹൈവേ പൂർത്തിയാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പരിസ്ഥിതി സൗഹൃദം ആയിരിക്കുമെന്നും ധനമന്ത്രി

9:38 AM IST

തീരത്തിന് കൈത്താങ്ങ്, തീരമേഖലക്ക് സമഗ്ര പാക്കേജ്

ദീർഘ കാല അടിസ്ഥാനത്തിൽ തീര സംരക്ഷണത്തിന് നടപടിയെന്ന് ബജറ്റിൽ പ്രഖ്യാപനം. ദുർബലമായ പ്രദേശങ്ങൾ സംരക്ഷിക്കുമെന്നും ഇരട്ട ലെയർ കണ്ടൽ അടക്കം ഉള്ള രീതികൾ പരിശോധിക്കുന്നുവെന്നും ധനമന്ത്രി. 1500 കോടി ഇതിനായി അനുവദിക്കുമെന്നും ധനമന്ത്രി.

9:36 AM IST

കുടുംബശ്രീ അയൽക്കൂട്ടം - 1000 കോടിയുടെ വായ്പ

കുടുംബശ്രീ അയൽക്കൂട്ടത്തിന് 1000 കോടിയുടെ വായ്പ നൽകാൻ പദ്ധതി. 4% പലിശ നിരക്കിലായിരിക്കുമെന്നും ധനമന്ത്രി

9:34 AM IST

കാർഷിക മേഖലയ്ക്ക് പ്രഖ്യാപനം

കാർഷിക മേഖലയ്ക്കായി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി ധനമന്ത്രി. 4% പലിശ നിരക്കിൽ 2000 കോടിയുടെ വായ്പ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. വാണിജ്യാടിസ്ഥാനത്തിലും വായ്പ നൽകും.

9:33 AM IST

സാമ്പത്തിക പുനരുജ്ജീവന വായ്പ പദ്ധതി നടപ്പാക്കും

സംസ്ഥാനത്ത് സാമ്പത്തിക പുനരുജ്ജീവന വായ്പ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം

9:32 AM IST

വാക്സിൻ നിർമാണ മേഖലയിലേക്ക് കേരളം

കൊവിഡ് വാക്സീൻ നിർമാണ മേഖലയിലേക്ക് കേരളം കടക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഏത്രയും വേഗം തന്നെഗവേഷണം ആരംഭിക്കും. ഇതിനായി 10 കോടി രൂപ ബജറ്റിൽ അനുവദിച്ചു

9:26 AM IST

വാക്സീൻ സൗജന്യമായി തന്നെ നൽകും, ഇതിനായി ആയിരം കോടി

സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന സര്‍ക്കാർ പ്രഖ്യാപനം നടപ്പിലാക്കുമെന്ന് ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി.18 വയസ്സിനു മുകളിൽ ഉള്ളവർക്ക് സൗജന്യ വാക്സിൻ നൽകാനായി 1000 കോടി അനുവദിക്കുമെന്നും ധനമന്ത്രി. 500 കോടി അനുബന്ധമായി നൽകുമെന്നും ധനമന്ത്രി

9:24 AM IST

പകർച്ച വ്യാധി തടയാൻ മെഡിക്കൽ കോളേജുകളിൽ പ്രത്യേക ബ്ലോക്ക്

പകർച്ച വ്യാധി തടയാനായി ഓരോ മെഡിക്കൽ കോളേജിലും പ്രത്യേക ബ്ലോക്ക് അനുവദിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി 50 കോടി അനുവദിച്ചു. തിരുവന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഈ വർഷം തന്നെ ബ്ലോക്ക് പ്രവര്‍ത്തനമാരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി

9:22 AM IST

കൊവിഡ് പ്രതിരോധത്തിന് ആറിന പരിപാടി കൂടി

കൊവിഡ് പ്രതിരോധത്തിനായി ബജറ്റിൽ ആറിന പരിപാടി കൂടി പ്രഖ്യാപിച്ചു. എല്ലാ സി എച് സി , താലൂക് ആശുപത്രികളിലും 10 ഐസൊലേഷൻ കിടക്കകൾ അനുവദിക്കുമെന്ന് കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ഇതിനായി 635 കോടി അനുവദിച്ചു

9:20 AM IST

വാക്‌സിൻ കയറ്റുമതിയിൽ കേന്ദ്രത്തിന് പാളി

കേന്ദ്ര സർക്കാരിൻ്റെ വാക്‌സിൻ കയറ്റുമതിയിൽ പാളിച്ചയുണ്ടായെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ ബജറ്റ്. വാക്സീൻ കയറ്റുമതിയിൽ അശാസ്ത്രീയ നിലപാടുകളടക്കം ഉണ്ടായെന്നും ബജറ്റ് വിമർശിച്ചു

9:16 AM IST

വാക്സീൻ നയത്തിൽ കേന്ദ്രത്തിന് വിമർശനം

കൊവിഡ് വാക്സിന് നയത്തിൽ കേന്ദ്രസർക്കാരിന് കേരള ബജറ്റിൽ വിമർശനം. കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര കൊവിഡ് വാക്സിന് നയം തിരിച്ചടിയായെന്ന് കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു

9:12 AM IST

20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ്

20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. 2800 കോടി കൊവിഡ് പ്രതിരോധത്തിനായിരിക്കും. 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുമെന്നും കെ എൻ ബാലഗോപാൽ ബജറ്റിൽ വ്യക്തമാക്കി

9:07 AM IST

ആരോഗ്യം ഒന്നാമത് എന്നത് നയമാക്കേണ്ടിവന്നു

കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്ന് ധനമന്ത്രി. ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാൻ നിർബന്ധിതമായെന്നും കെ എൻ ബാലഗോപാൽ

9:03 AM IST

ഐസക്കിൻ്റെ ബജറ്റിനെ പ്രശംസിച്ച് തുടക്കം

ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിനെ, പുതുക്കിയ ബജറ്റ് അവതരണത്തിൻ്റെ തുടക്കത്തിൽ തന്നെ പ്രശംസിക്കാൻ ബാലഗോപാൽ മറന്നില്ല

8:58 AM IST

സ്പീക്കർ സഭയിൽ, ധനമന്ത്രി ബജറ്റവതരണം തുടങ്ങി

സ്പീക്കർ എംബി രാജേഷ് നിയമസഭയിലെത്തി ബജറ്റ് അവതരണത്തിന് ധനമന്ത്രിയെ ക്ഷണിച്ചു. പുതുക്കിയ ബജറ്റ് അവതരണം കേരളത്തിന് പ്രതീക്ഷയേകുമെന്ന ആമുഖത്തോടെ കെ എൻ ബാലഗോപാൽ ബജറ്റ് അവതരണം തുടങ്ങി

8:40 AM IST

ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി

ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.

8:15 AM IST

കടം പെരുകുന്നു

 

സംസ്ഥാനത്തിൻ്റെ പൊതു കടം കുറച്ച് വർഷങ്ങളായി പെരുകിക്കൊണ്ടിരിക്കുകയാണ്. 2021-22 സാമ്പത്തിക വർഷത്തി ല്‍ നിലവിലുള്ള കടം 3,32,277 കോടി രൂപയാണ്. 2001 ല്‍ കടം 25,754 കോടി രൂപയായിരുന്നു. ഇരുപത് വര്‍ഷം കൊണ്ട് 3 ലക്ഷം കോടി രൂപ കേരളം കടമെടുത്തു. ഈ വര്‍ഷം കടം എടുക്കുന്നത് 36800 കോടി രൂപ.

8:00 AM IST

കേരളത്തിന്‍റെ ഒരു രൂപ വരുമാനം വിഹിതം

കേരളത്തിന്‍റെ ഒരു രൂപ വരുമാനം വിഹിതം

7:40 AM IST

ബജറ്റിൻ്റെ അച്ചടിച്ച കോപ്പി ധനമന്ത്രിക്ക് കൈമാറി

പ്രിൻ്റിംഗ് വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ തൈക്കാട് ഗസ്റ്റ് ഹൗസിലെത്തി ബജറ്റിന്‍റെ അച്ചടിച്ച കോപ്പി ധനമന്ത്രിക്ക് കൈമാറി. 

7:33 AM IST

പ്രധാന പരിഗണന കൊവിഡ് പ്രതിരോധത്തിന്

മഹാമാരിക്കാലത്ത് തൻ്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്ന കെ എൻ ബാലഗോപാലിൻ്റെ പ്രധാന പരിഗണന കൊവിഡ് പ്രതിരോധത്തിന് തന്നെയായിരിക്കും. സൗജന്യ വാക്സിനേഷന് പ്രത്യേക പരിഗണന നൽകേണ്ടി വരും. തീര സംരക്ഷണത്തിനും ദുർബല വിഭാഗങ്ങൾക്കുമായി എന്തൊക്കെ പദ്ധതികളായിരിക്കും ബജറ്റിൽ ഉണ്ടാകുകയെന്നതിൽ ആകാംഷയുണ്ട്. 

7:15 AM IST

ബജറ്റവതരിപ്പിക്കാൻ ധനമന്ത്രി ഇറങ്ങുക തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്ന്

ബജറ്റവതരിപ്പിക്കാൻ ധനമന്ത്രി ഇറങ്ങുക തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്നായിരിക്കും. മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണി നടക്കുന്നതേ ഉള്ളൂ. അത് കൊണ്ടാണ് ധനമന്ത്രി തൈക്കാട് ഗസ്റ്റ് ഹൗസിൽ തങ്ങുന്നത്. മസ്കറ്റ് ഹോട്ടലിൽ താമസിച്ചായിരുന്നു ബജറ്റിൻ്റെ മറ്റ് നടപടികൾ മന്ത്രി പൂർത്തിയാക്കിയത്.

7:10 AM IST

പ്രതീക്ഷ പ്രകടിപ്പിച്ച് ബോലഗോപാൽ

ആദ്യ ബജറ്റിന് മുന്നോടിയായി പ്രതീക്ഷ പ്രകടിപ്പിച്ച് ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

7:00 AM IST

ബാലഗോപാൽ തിയറി എന്തായിരിക്കും ?

തോമസ് ഐസക്കിന്‍റെ പിൻഗാമിയുടെ ബജറ്റിൽ എന്തുണ്ടാകുമെന്ന ആകാംഷയിൽ കേരളം. കവിതയും കഥയും സ്വപ്നവും നിറഞ്ഞ ഐസക്ക് ബജറ്റുകളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകും ബാലഗോപാൽ ബജറ്റെന്ന് കാത്തിരുന്ന് കാണാം..

6:45 AM IST

ആരോഗ്യമേഖലയ്ക്ക് എന്ത് കിട്ടും ? പ്രതീക്ഷയോടെ കാസർകോട്ടുകാർ

സംസ്ഥാന ബജറ്റിൽ തന്നെ ഏറെ പിന്നാക്കം നിൽക്കുന്ന കാസർകോട്ടെ ആരോഗ്യമേഖലക്ക് പ്രത്യേക പരിഗണന നൽകുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ. നിർമ്മാണത്തിലിരിക്കുന്ന മെഡിക്കൽ കോളേജുൾപ്പെടെയുള്ള സർക്കാർ ആശുപത്രികൾക്ക് ബജറ്റിൽ കൂടുതൽ ഫണ്ട് അനുവദിക്കണമെന്നാണ് ആവശ്യം. 

Read More: ബജറ്റിൽ പ്രതീക്ഷ വച്ച് കാസർകോട്ടുകാർ; ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് കൈ അയച്ച് സഹായമുണ്ടാകുമെന്ന് പ്രതീക്ഷ

 

 

6:30 AM IST

ബജറ്റിൽ കണ്ണ് നട്ട് കർഷകർ

പ്രതിസന്ധി നേരിടുന്ന കാ‍ർഷിക മേഖലയ്ക്ക് പ്രത്യേക പാക്കേജാണ് പാലക്കാട്ടെ നെൽകർഷകരുടെ പ്രതീക്ഷ. കൃഷിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുളള സ്ഥിരം പദ്ധതി പ്രഖ്യാപനങ്ങൾക്ക് പകരം ഇനി വിലസ്ഥിതരതയുൾപ്പെടെ നെല്ലിന് നടപ്പാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

Read More : ബജറ്റിൽ കണ്ണ് നട്ട് കർഷകർ; പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന് പ്രതീക്ഷ, നെൽക്കൃഷിയെ ചേർത്ത് പിടിക്കണമെന്ന് ആവശ്യം

6:10 AM IST

മന്ത്രിയായി പതിനഞ്ചാം ദിവസം ബജറ്റുമായി ബാലഗോപാൽ

മന്ത്രിയായി ചുമതലയേറ്റ് പതിനഞ്ചാം ദിവസമാണ് ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നത്. കൊവിഡും, സാമ്പത്തിക പ്രതിസന്ധിയും നേരിടാൻ ഐസക്കിൻ്റെ പിൻഗാമിയുടെ പ്ലാൻ എന്തെന്ന് ഇന്നറിയാം. 

6:00 AM IST

രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യ ബജറ്റ് ഇന്ന്

രണ്ടാം പിണറായി സർക്കാറിൻറെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം. കെ.എൻ ബാലഗോപാലിന്‍റെ കന്നി ബജറ്റാണിത്. ജനുവരിയിൽ തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിന്‍റെ തുടർച്ചയാണെങ്കിലും പുതിയ ചില പ്രഖ്യാപനങ്ങൾ കൂടി ഉണ്ടായേക്കും. കൊവിഡ് പ്രതിരോധത്തിന് തന്നെയാകും ബജറ്റിലെ ഊന്നൽ.

10:46 PM IST

ബജറ്റ് അവതരണം വെള്ളിയാഴ്ച രാവിലെ

രണ്ടാം പിണറായി സക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് തുടങ്ങും. കെ എൻ ബാലഗോപാലിൻ്റെ കന്നി ബജറ്റിൽ വലിയ പ്രതീക്ഷയാണ് കേരളം പുലര്‍ത്തുന്നത്. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് തോമസ് ഐസക്ക് അവതരിപ്പിച്ച ഇടക്കാല ബജറ്റിൻ്റെ തുടർച്ചയാകും ബാലഗോപാലിൻ്റെ പെട്ടിയിലുള്ളതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

8:19 PM IST

അധികവരുമാനത്തിന് മാർഗമെന്ത്

നിലവിലെ സാഹചര്യത്തില്‍ അധിക വരുമാനത്തിനായി കേന്ദ്രത്തിനു മുമ്പില്‍ സമ്മര്‍ദ്ദം ശക്തമാക്കുക മാത്രമാകും ധനമന്ത്രിക്കു മുമ്പിലെ പോംവഴി

8:17 PM IST

നികുതി കുട്ടാൻ സാധ്യത കുറവ്

പുതിയ വരുമാന മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ നികുതി കൂട്ടുക എന്നതാണ് പൊതുവേ സ്വീകരിക്കപ്പെടാറുള്ള നിലപാട്. എന്നാല്‍ സാധാരണക്കാരുടെ വരുമാനം പൂര്‍ണ്ണമായും ഇല്ലാതാക്കിയ മഹാമാരിക്കിടെ നികുതി കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്

8:16 PM IST

കൊവിഡ് പ്രതിരോധത്തിന് ചിലവ് കൂടി

കൊവിഡ് പ്രതിരോധ ചിലവുകള്‍ കുത്തനെ ഉയരുന്നതാണ് സര്‍ക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി. വാക്സീൻ സൗജന്യമാക്കിയതിനുള്ള തുക കണ്ടെത്തലും വെല്ലുവിളിയായി തുടരുന്നു

8:15 PM IST

കടമെടുപ്പ് പരിധി ഉയർത്തണം

കടമെടുപ്പ് പരിധി ഇനിയും ഉയര്‍ത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 5000 കോടിയാണ് കടമെടുത്തത്. ഈ മാസം ഇതുവരെ രണ്ടായിരം കോടി രൂപ കടമെടുത്തു. 36,800 കോടിരൂപ ഈ വര്‍ഷം കടമെടുക്കാനാണ് നീക്കം

8:15 PM IST

കേന്ദ്ര വിഹിതം പിടിച്ചുവാങ്ങണം

ജിഎസ്ടി നഷ്ടപരിഹാരം വേഗത്തിലാക്കുകയും കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ വിഹിതം പിടിച്ചുവാങ്ങുകയുമാണ് മുന്നിലുള്ള പ്രധാന പോംവഴി. ഇക്കാര്യത്തില്‍ വിട്ടു വീഴ്ചയില്ലാത്ത നിലപാടിലേക്ക് പോകാനാണ് ധനമന്ത്രിയുടെ നീക്കം

8:14 PM IST

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് തുറന്ന് സമ്മതിച്ച ധനമന്ത്രി

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളമെന്ന് തുറന്നു സമ്മതിക്കുന്ന ധനമന്ത്രിക്ക് മുന്നില്‍ പക്ഷെ പ്രതിസന്ധികള്‍ മറികടക്കാന്‍ വഴികള്‍ കുറവ്. ജിഎസ്ടി നഷ്ടപരിഹാരം വേഗത്തിലാക്കുകയും കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ വിഹിതം പിടിച്ചുവാങ്ങുകയുമാണ് മുന്നിലുള്ള പ്രധാന പോംവഴി. ഇക്കാര്യത്തില്‍ വിട്ടു വീഴ്ചയില്ലാത്ത നിലപാടിലേക്ക് പോകാനാണ് ധനമന്ത്രിയുടെ നീക്കം

8:13 PM IST

ഇടതുപക്ഷത്തെ പുതിയ മുഖം

2006-11, 2016-2021 കാലയളവുകളിൽ ഇടതുപക്ഷം അധികാരത്തിലുണ്ടായിരുന്നപ്പോൾ ബജറ്റ് അവതരിപ്പിച്ചിരുന്നത് ധനമന്ത്രി തോമസ് ഐസക്ക് ആയിരുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന്‍റെ സാമ്പത്തികരംഗത്തെ പുതിയ മുഖമായാണ് കെ എൻ ബാലഗോപാൽ എത്തുന്നത്. 

4:25 PM IST:

സംസ്ഥാന ബജറ്റിൽ പാലായെ അവഗണിച്ചതായി മാണി സി കാപ്പൻ എം എൽ എ. ഇലവീഴാപൂഞ്ചിറ - ഇല്ലിക്കൽ കല്ല് പദ്ധതിയെയും അവഗണിച്ചു. റബ്ബറിന് കുറഞ്ഞത് ഇരുനൂറ് രൂപ തറവില പ്രഖ്യാപിക്കണമെന്ന ആവശ്യവും സർക്കാർ പരിഗണിച്ചില്ലെന്നും മാണി സി കാപ്പൻ അഭിപ്രായപ്പെട്ടു

3:51 PM IST:

സംസ്ഥാനത്തെ മൂവായിരം കെ എസ് ആർ ടി സി ഡീസൽ ബസുകൾ പ്രകൃതി വാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനായി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി ഉടൻ തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു അറിയിച്ചു. ബജറ്റിൽ ഇതിനായി 300 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. കെ എസ് ആർ ടി സിയെ ലാഭകരമാക്കുന്നതിനുള്ള നടപടികളുടെ മുന്നോടിയായാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു

3:26 PM IST:

രണ്ടാം കൊവിഡ് പാക്കേജായി പ്രഖ്യാപിച്ച 20000 കോടിയിൽ ആശയകുഴപ്പമില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. ഇതിൽ 8500 കോടി രൂപ ചെറുകിട ഇടത്തര സംരഭങ്ങൾക്ക് വായ്പ നൽകുമെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഒന്നാം  പാക്കേജിന് സമാനമായ പാക്കേജ് ആണ് ഇപ്പോൾ പ്രഖ്യാപിച്ചതെന്നും പണം ബഡ്ജറ്റിൽ വകയിരുത്തേണ്ടതില്ലന്നും ഐസക്ക് കൂട്ടിച്ചേർത്തു

3:19 PM IST:

കാലം ആവശ്യപ്പെടുന്നതും ഭാവി ഭദ്രമാക്കുന്നതുമായ ഇടതുപക്ഷ സമീപനങ്ങളുടെ തുടർച്ചയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്‍റെ കാലത്ത് അവതരിപ്പിച്ച സമഗ്ര ബജറ്റിന്‍റെ തുടർച്ചയായ ഈ ബജറ്റ്, പുതിയ കാലത്തിന്‍റെ ആകാശത്തേക്ക് ആദ്യം പറക്കുന്ന പക്ഷികളാവാൻ കേരളീയരെ പ്രാപ്തമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

3:18 PM IST:

വിദ്യാർഥികളുടെ മാനസിക സംഘർഷം ലഘുകരിക്കാൻ വിവിധ പദ്ധതികൾ ബജറ്റിലുണ്ടെന്ന് മന്ത്രി ശിവൻകുട്ടി ചൂണ്ടികാട്ടി. വിഷയത്തെ കുറിച്ച് വിശദമായ പഠനം നടത്തുന്നതിനായി വിദ്യാഭ്യാസ,ആരോഗ്യ, സാമൂഹ്യ വിദഗ്ധരടങ്ങുന്ന സമിതിയെ നിയോഗിക്കും.
കൊവിഡ് രോഗവ്യാപനം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠ സൃഷ്ടിക്കുന്നതോടൊപ്പം വിവിധ മാനസിക, ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. ഈ വിഷയം പരിഹരിക്കുന്നതിനായി ടെലി-ഓൺലൈൻ സംവിധാനങ്ങളിലൂടെ കൗൺസിലിംഗ് നൽകുന്നതിനായി ഒരു സ്ഥിരം സംവിധാനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി

3:00 PM IST:

ബജറ്റിൽ വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി പ്രഖ്യാപിച്ച പദ്ധതികൾ സ്വാഗതം ചെയ്ത് മന്ത്രി ശിവൻകുട്ടി. 
വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിന് രണ്ട് ലക്ഷം ലാപ്ടോപ്പുകൾ ലഭ്യമാക്കുന്നതിനുള്ള കെഎസ്എഫ്ഇ സ്കീം സമയബന്ധിതമായി നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി

2:43 PM IST:

മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മുന്‍കൂട്ടിക്കണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടെന്ന് മന്ത്രി വീണ ജോർജ് ചൂണ്ടികാട്ടി

2:43 PM IST:

മഹാമാരിക്കാലത്ത് ആരോഗ്യ മേഖലയ്ക്ക് കരുത്ത് പകരുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനുള്ള പാക്കേജ് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള വലിയ ഊര്‍ജമാണ് ആരോഗ്യ മേഖലയ്ക്ക് നല്‍കുന്നതെന്ന് വീണ ചൂണ്ടികാട്ടി

2:33 PM IST:

കേരളത്തിന്‍റെ സാഹിത്യവും ജൈവ വൈവിധ്യവും സംരക്ഷിച്ച് ആകർഷകമാക്കുന്നതിനുള്ള രണ്ട് സർക്യൂട്ട് ടൂറിസം പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്. മലബാർ ലിറ്റററി സർക്യൂട്ട്, ബയോഡൈവേഴ്സിറ്റി സർക്യൂട്ട് എന്നിവ ഈ മേഖലയിലെ പുതുമയാർന്ന പദ്ധതികളായി മാറും. രണ്ട് പദ്ധതികൾക്കും 50 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും റിയാസ് ചൂണ്ടികാട്ടി

2:31 PM IST:

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിനോദസഞ്ചാര മേഖലയുടെ തിരിച്ചു വരവ് സാധ്യമാക്കുന്ന പുത്തൻ പദ്ധതികൾക്ക് ഇടം നൽകി ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിനെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി ബജറ്റിൽ പ്രഖ്യാപിച്ച സമഗ്ര പാക്കേജ് ഈ മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകും. പാക്കേജിന് സർക്കാർ വിഹിതമായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.  ടൂറിസം വകുപ്പിന്‍റെ മാർക്കറ്റിംഗിന് നിലവിലുള്ള 100 കോടി രൂപയ്ക്ക് പുറമെ 50 കോടി രൂപ ബജറ്റിൽ അധികമായി അനുവദിച്ചത് സന്തോഷകരമാണെന്നും റിയാസ് വ്യക്തമാക്കി

1:51 PM IST:

ബജറ്റിലെ 2021- 22ലെ പുതുക്കിയ എസ്റ്റിമേറ്റ് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ വിമർശനം.  പുതുക്കിയ എസ്റ്റിമേറ്റില്‍‌  ഇപ്പോള്‍ പ്രഖ്യാപിച്ച അധിക ചെലവായി കാണിച്ചിരിക്കുന്നത് 1715. 10 കോടി രൂപയാണ്. അപ്പോള്‍ രണ്ടാം തരംഗ പാക്കേജായി പ്രഖ്യാപിച്ച 20000 കോടി എവിടെ എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിക്കുന്നത്.  നേരിട്ട് പണം ലഭിക്കുന്നതിനായി 8900 കോടി രൂപ പ്രഖ്യാപിച്ചത് കബളിപ്പിക്കലാണ് എന്ന് പ്രതിപക്ഷം വാദിക്കുന്നു. നിലവില്‍ ഉള്ള പെൻഷൻ കൊടുക്കുന്നതിനാണ് 9000 കോടിയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. അതിനാലാണ് അധിക ചെലവായി 20000 കോടി കാണിക്കാത്തത് എന്നും പ്രതിപക്ഷം വാദിക്കുന്നു.

1:21 PM IST:

ബജറ്റില്‍ പ്രഖ്യാപിച്ച തോട്ടം മേഖലയിലെ പരിഷ്‌ക്കാര നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായി കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിലും റബര്‍ ഉള്‍പ്പടെ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനം കാര്‍ഷിക മേഖലയ്ക്ക് വലിയ കരുത്ത് പകരുമെന്നും ജോസ് കെ.മാണി പറഞ്ഞു. ആരോഗ്യ അടിയന്തിരാവസ്ഥ നേരിടുമ്പോള്‍ ആ മേഖലയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് ഉള്‍പ്പടെയുള്ള പ്രഖ്യാപനങ്ങള്‍ ആശ്വാസകരമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

1:14 PM IST:

കരാർ കുടിശ്ശികയും പെൻഷൻ കുടിശ്ശികയും കൊടുകേണ്ടത് സർക്കാരിന്‍റെ ബാധ്യതയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബജറ്റിനെതിരെ വിമ‍ർശനമുന്നയിക്കുന്നതിനിടെയാണ് കുടിശ്ശിക കാര്യം സതീശൻ ചൂണ്ടികാട്ടിയത്

12:56 PM IST:

ബജറ്റിൽ സ്വകാര്യ ബസ് വ്യവസായ മേഖലക്ക് അവഗണനയെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. ഡീസലിന്‍റെ അമിതമായ വിലവർദ്ധനവ് കാരണം സാമ്പത്തിക പ്രതിസന്ധിയിലാവുകയും ലോക്ക്ഡൗൺ വന്നതോടെ നിശ്ചലമാകുകയും ചെയ്ത സ്വകാര്യ ബസ് വ്യവസായ മേഖല അതിജീവനത്തിന് വേണ്ടി ബജറ്റിൽ വലിയ പ്രതീക്ഷയിലായിരുന്നു ബസുടമകൾ. ഡീസലിന് സബ്സിഡിയോ നികുതിയിളവോ നൽകണമെന്ന് ഫെഡറേഷൻ മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ഗതാഗത മന്ത്രി മുതലായവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റിൽ അതു സംബന്ധിച്ചുള്ള ഒരു സൂചനയും ഇല്ലാത്തതിലുള്ള ഫെഡറേഷന്‍റെ പ്രതിഷേധം സർക്കാരിനെ അറിയിക്കുന്നു.ഈ സാഹചര്യത്തിൽ സർവീസ് നിർത്തിവെക്കുന്ന കാര്യം തീരുമാനിക്കേണ്ടി വരുമെന്നും സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ വ്യക്തമാക്കി

12:34 PM IST:

ബജറ്റിലെ ജനക്ഷേമ പദ്ധതികളെ സ്വാഗതം ചെയ്യുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി കെ വി തോമസ്. പക്ഷേ പദ്ധതികൾ നടപ്പാക്കുന്നതിന് പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് വ്യക്തമല്ല, കടം മേടിച്ച് മാത്രം മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. തീരദേശ ഹൈവേ നിർമ്മാണം തീരദേശ വാസികളെ വിശ്വാസത്തിലെടുത്ത് വേണം നടപ്പാക്കാനെന്നും അവരുടെ ജീവനോപാധിയും കിടപ്പാടവും സംരക്ഷിച്ചു വേണം ഹൈവേ നിർമിക്കാനെന്നും തോമസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

11:53 AM IST:

പുതിയ സര്‍ക്കാരിന്‍റെ പോക്ക് ഒട്ടും സുഖകരമാകില്ലെന്നതിന്‍റെ ആദ്യ സൂചനയാണ് ബജറ്റ് നൽകുന്നതെന്ന് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ പ്രതീക്ഷിച്ചതിന്‍റെ നേരെ വിപരീതമായ പ്രഖ്യാപനങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം വിമർശിച്ചു

11:44 AM IST:

സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്‍റെ പൊതു ധനസ്ഥിതിയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം മാത്രമായെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ ബജറ്റിൽ തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതികളിൽ പലതിനും ഇതിൽ തുടർച്ചയില്ലാതായി. കൊവിഡിന്‍റെ മൂന്നാം തരംഗം നേരിടാനുള്ള പദ്ധതികൾ ബജറ്റിൽ വിഭാവനം ചെയ്യുന്നില്ലെന്നും എൻ കെ പ്രേമചന്ദ്രൻ എം പി അഭിപ്രായപ്പെട്ടു.

12:42 PM IST:

ബജറ്റ് നിരാശജനകമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡൻ്റ്  ടി നസറുദ്ദീൻ പ്രതികരിച്ചു. വ്യാപാരികളെ സഹായിക്കുന്ന ബജറ്റല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു, വ്യാപാര മേഖലയിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനുള്ള പദ്ദതികൾ ബജറ്റിലില്ലെന്നും അദ്ദേഹം വിമർശിച്ചു.കൊവിഡ് കാലത്ത് കടകളടച്ച് വ്യാപാരികൾ പൂർണമായും സർക്കാരിനൊപ്പം നിന്നിട്ടും ബജറ്റിലൂടെ തിരിച്ചൊരു സഹായവും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

11:32 AM IST:

5000 കോടി ബാക്കി വച്ചിട്ടാണ് പോയതെന്ന് കഴിഞ്ഞ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നെന്നും അതേ കുറിച്ച് ബജറ്റിൽ സൂചനയില്ലെന്നും വി ഡി സതീശൻ ചൂണ്ടികാട്ടി. ഇത് എവിടെയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു

11:39 AM IST:

കെ എൻ ബാലഗോപാൽ അവതരിപ്പിച്ച പുതുക്കിയ ബജറ്റ് പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന രാഷ്ട്രീയ പ്രസംഗം പോലെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമർശിച്ചു. ബജറ്റിൽ രാഷ്ട്രീയം കുത്തിനിറച്ചത് ശരിയായില്ല, കണക്കുകളില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

11:18 AM IST:

ജിഎസ്ടി വന്നതോടെ നമ്മുടെ കഴുത്ത് അവരുടെ കക്ഷത്തിൽ ഇരിക്കുന്നത് പോലെയുള്ള സാഹചര്യമാണെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു

11:17 AM IST:

എല്ലാവർക്കും കൊവിഡ് വാക്സീൻ സൗജന്യമായി നൽകുന്നതിന് ധനകാര്യ കമ്മീഷൻ ഗ്രാൻഡ് അടക്കമുള്ളത് ഉപയോഗപ്പെടുത്തുമെന്ന് ബാലഗോപാൽ വ്യക്തമാക്കി. കുറച്ച് കടം എടുക്കേണ്ടി വരുമെന്നും ധവള പത്രം ഇപ്പോൾ ആലോചിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു

11:15 AM IST:

ക്ഷേമ പെൻഷനുകൾക്കായി ബജറ്റിൽ 1600 കോടി നീക്കിവെച്ചിട്ടുണ്ടെന്ന് ധനമന്ത്രി അറിയിച്ചു

11:14 AM IST:

സംസ്ഥാന സർക്കാർ നൽകുന്ന ഭക്ഷ്യ കിറ്റിന് 1470 കോടി അനുവദിച്ചെന്ന് ധനമന്ത്രി വ്യക്തമാക്കി

11:14 AM IST:

സംസ്ഥാനത്ത് നികുതി കൂട്ടേണ്ട സാഹചര്യം ഉണ്ടെന്ന് വ്യക്തമാക്കിയ ധനമന്ത്രി ഇത് പിന്നീട് പരിശോധിക്കുമെന്നും അറിയിച്ചു

11:12 AM IST:

തദ്ദേശ സ്ഥാപനങ്ങൾക്ക് 552 കോടി നൽകുമെന്ന് ധനമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി

11:38 AM IST:

ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമങ്ങളുമായി സംവദിച്ചു. കഴിഞ്ഞ ബജറ്റിലെ ഒരു നിർദേശവും മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി ഐസക്കിൻ്റെ ബജറ്റിലെ നിർദ്ദേശളെല്ലാം തുടരുമെന്നും അതിന്‍റെ കൂട്ടി ചേർക്കലുകളും തുടർച്ചയുമാണ് പുതിയ ബജറ്റെന്നും അറിയിച്ചു

11:30 AM IST:

ആരോഗ്യ മേഖലയ്ക്കാണ് ബജറ്റ് മുഖ്യമായും പ്രാധാന്യം നൽകിയതെന്ന് പറഞ്ഞുകൊണ്ട് ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണം അവസാനിപ്പിച്ചു. ഒരു മണിക്കൂ‍ർ നീണ്ടുനിൽക്കുന്നതായിരുന്നു ബാലഗോപാലിൻ്റെ കന്നി ബജറ്റ് അവതരണം. ആരോഗ്യമേഖലയ്ക്കൊപ്പം ഭക്ഷണം, തൊഴിൽ എന്നിവയ്ക്കും പ്രാധാന്യം നൽകിയെന്ന് അദ്ദേഹം വ്യക്തമാക്കി

10:48 AM IST:

പത്രം വിതരണമടക്കമുള്ള വിതരണ ജോലികൾ ചെയ്യുന്നവർക്ക് വാഹനം ലഭ്യമാക്കാൻ വായ്പ അനുവദിക്കുമെന്ന് ബജറ്റ് വ്യക്തമാക്കി. ഇരുചക്ര മുച്ചക്ര വാഹനങ്ങൾ വാങ്ങാൻ സഹായം നൽകുന്നതാണ് പദ്ധതി. 10,000 ഇരുചക്ര വാഹനങ്ങൾ, 5000 ഓട്ടോറിക്ഷ എന്നിവ വാങ്ങാൻ 200 കോടിയുടെ വായ്പ അനുവദിക്കുമെന്ന് ധനമന്ത്രി

10:45 AM IST:

കൊവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ചതോടെ അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് സർക്കാ‍ർ. ഇതിനായി 5 കോടി രൂപ ബജറ്റിൽ അനുവദിച്ചു. കുട്ടികൾക്ക് 3 ലക്ഷം രൂപ ഒറ്റത്തവണ ആയി നൽകും, 18 വയസ് വരെ 2000 രൂപ വീതം നൽകും, ബിരുദം വരെയുള്ള വിദ്യാഭ്യാസ ചിലവ് ഏറ്റെടുക്കുമെന്നും ബജറ്റ് വ്യക്തമാക്കി

10:41 AM IST:

പ്രതിസന്ധി ഘട്ടത്തിൽ കടം വാങ്ങിയായാലും നാടിനെ രക്ഷിക്കുക എന്നത് സർക്കാരിൻ്റെ സമീപനമെന്ന് ധനമന്ത്രി. ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി

10:40 AM IST:

സംസ്ഥാനത്തെ ധനസ്ഥിതി സുഖകരം അല്ലെന്ന് ധനമന്ത്രി. റവന്യു കമ്മി 16910.12 കോടിയെന്ന് ബജറ്റ് വ്യക്തമാക്കി

11:30 AM IST:

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും പുതിയ നികുതി നിർദേശങ്ങൾ ഒന്നും ബജറ്റിൽ ഉണ്ടായില്ല. അതേസമയം നികുതി-നികുതി ഇതര വരുമാനം കൂട്ടുമെന്ന് മന്ത്രി വ്യക്തമാക്കി. നികുതി നൽകാൻ ജനങ്ങൾ തയാറാവണമെന്നും ഇതിനായി ഉത്സാഹിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

10:37 AM IST:

സംസ്ഥാന ജിഎസ്ടി നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊവിഡ് ഉയർത്തിയ സാമ്പത്തിക വെല്ലുവിളി മറികടക്കാനാണ് ഇതെന്നും ധനമന്ത്രി വ്യക്തമാക്കി.

11:29 AM IST:

അന്തരിച്ച മുൻമന്ത്രിമാരായ കെ ആർ ഗൗരിയമ്മക്കും ബാലകൃഷ്ണപിള്ളക്കും സ്മാരകം നിർമ്മിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം

10:27 AM IST:

സംസ്ഥാനത്ത് സ്മാർട്ട്‌ കിച്ചൻ പദ്ധതിക്കായി 5 കോടി അനുവദിച്ചു

10:26 AM IST:

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുമെന്ന് പ്രഖ്യാപനം. കൃഷി ഓഫീസുകളും സ്മാ‍ർട്ടാക്കുമെന്ന് ബജറ്റ്

11:37 AM IST:

കെ എസ് ആർ ടി സിക്ക് സഹായം പ്രഖ്യാപിച്ച് ബജറ്റ്. വാർഷിക വിഹിതം 100 കോടിയായി ഉയർത്തുമെന്ന് ധനമന്ത്രി. 3000 ഡീസൽ ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റും. മുന്നൂറ് കോടിയുടെ ചിലവാണ് പ്രതീക്ഷിക്കുന്നത്

10:20 AM IST:

കെഎഫ്സി വായ്പ ആസ്തി അഞ്ചുവർഷം കൊണ്ട് 10,000 കോടിയായി ഉയർത്തുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം. കെഎഫ്സി ഈ വർഷം 4500 കോടി വായ്പ അനുവദിക്കുമെന്നും ധനമന്ത്രി

10:17 AM IST:

കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ 1000 കോടി വായ്പ നൽകുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം
 

10:16 AM IST:

കലാ സാംസ്കാരിക മികവുള്ളവർക്ക് ബജറ്റിൽ സഹായം പ്രഖ്യാപിച്ചു. 1500 പേർക്ക് പലിശരഹിത വായ്പ നൽകുമെന്ന് ധനമന്ത്രി

10:07 AM IST:

പട്ടികജാതി-പട്ടികവർഗ വികസനത്തിനായുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായി. 100 പേർക്ക് 10 ലക്ഷം വീതം സംരംഭക സഹായം നൽകും. ഇതിനായി 10 കോടി അനുവദിച്ചു

10:05 AM IST:

ടൂറിസം മേഖലയിൽ തകർച്ച പ്രതിഫലിച്ചെന്ന് ധനമന്ത്രി. ദീർഘകാല പദ്ധതികൾക്ക് ഊന്നൽ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം

11:29 AM IST:

ഉന്നത വിദ്യാഭ്യസരംഗത്ത് സമഗ്ര പരിഷ്കരണമുണ്ടാകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. സ്കൂൾ തലം മുതൽ വിദ്യാഭ്യസ സംവിധാനത്തിൽ മാറ്റമുണ്ടാകുമെന്നും ധനമന്ത്രി

10:08 AM IST:

പൊതുവിദ്യാഭ്യാസരംഗം മെച്ചപ്പെടുത്താൻ കർമ്മ പദ്ധതികൾ നടപ്പാക്കുമെന്ന് ധനമന്ത്രി. വിദ്യാഭ്യാസ-ആരോഗ്യ- സാമൂഹിക വകുപ്പുമായി ചേർന്ന് പദ്ധതി. 

9:57 AM IST:

12 കോടി തൊഴിൽ ദിനങ്ങൾ തൊഴിലുറപ്പ് പദ്ധതി വഴി ഉണ്ടാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം

9:57 AM IST:

കുടുംബശ്രീക്ക് സഹായം പ്രഖ്യാപിച്ച് ധനമന്ത്രി. കുടുംബശ്രീക്ക് കേരള ബാങ്ക് നൽകുന്ന വായ്പയ്ക്ക് 2-3 % സബ്‌സിഡി നൽകുമെന്ന് പ്രഖ്യാപനം

10:08 AM IST:

ദാരിദ്യ നിർമ്മാർജന പദ്ധതി നടപ്പാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി 10 കോടി പ്രാഥമികമായി നൽകുമെന്ന് ധനമന്ത്രി

9:53 AM IST:

പ്രളയ പശ്ചാത്തലത്തിലെ പ്രവർത്തികൾക്ക് സമഗ്ര പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി. 50 കോടി പ്രാഥമിക ഘട്ടമായി നൽകുമെന്നും ബജറ്റിൽ പ്രഖ്യാപനം. ജലാശയങ്ങളിലെ മണ്ണും മാലിന്യവുമടക്കം നീക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും ധനമന്ത്രി

9:51 AM IST:

റബർ സബ്‌സിഡിക്കും കുടിശിക നിവാരണത്തിനുമായി 50 കോടി ബജറ്റിൽ അനുവദിച്ചു

9:50 AM IST:

ആസിയാൻ കരാർ കൃഷിക്കാരെ തകർത്തെന്ന് ധനമന്ത്രി ബജറ്റിൽ പറഞ്ഞു. ആസിയാൻ കരാർ പുന:പരിശോധിക്കാൻ സമ്മർദ്ദമെന്നും ബജറ്റ് വ്യക്തമാക്കി

9:49 AM IST:

സംസ്ഥാനത്ത് 5 അഗ്രോ പാർക്കുകൾ തുടങ്ങുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി 10 കോടി അനുവദിച്ചു. തോട്ടം മേഖലയ്ക്കും ബജറ്റിൽ പ്രഖ്യാപനം. പ്ലാന്‍റേഷനായി 5 കോടി അനുവദിച്ചു.

9:47 AM IST:

കർഷകർക്ക്  കോൾഡ് സ്റ്റോറേജ് അടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കും. ഇതിനായി 10 കോടി രൂപ അനുവദിച്ചു. കാർഷിക ഉൽപന്ന വിപണനത്തിന് ബജറ്റിൽ 10 കോടി അനുവദിച്ചു. കാർഷിക ഉത്പന്ന വിതരണത്തിന് ശൃംഖലയുണ്ടാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. വ്യവസായ ആവശ്യത്തിന് ഉതകുന്ന ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കും. കുറഞ്ഞ പലിശയ്ക്ക് വായ്പ നൽകുമെന്നും ധനമന്ത്രി. 

9:45 AM IST:

കോസ്റ്റൽ ഹൈവേ പൂർത്തിയാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പരിസ്ഥിതി സൗഹൃദം ആയിരിക്കുമെന്നും ധനമന്ത്രി

9:41 AM IST:

ദീർഘ കാല അടിസ്ഥാനത്തിൽ തീര സംരക്ഷണത്തിന് നടപടിയെന്ന് ബജറ്റിൽ പ്രഖ്യാപനം. ദുർബലമായ പ്രദേശങ്ങൾ സംരക്ഷിക്കുമെന്നും ഇരട്ട ലെയർ കണ്ടൽ അടക്കം ഉള്ള രീതികൾ പരിശോധിക്കുന്നുവെന്നും ധനമന്ത്രി. 1500 കോടി ഇതിനായി അനുവദിക്കുമെന്നും ധനമന്ത്രി.

11:28 AM IST:

കുടുംബശ്രീ അയൽക്കൂട്ടത്തിന് 1000 കോടിയുടെ വായ്പ നൽകാൻ പദ്ധതി. 4% പലിശ നിരക്കിലായിരിക്കുമെന്നും ധനമന്ത്രി

9:36 AM IST:

കാർഷിക മേഖലയ്ക്കായി നിരവധി പ്രഖ്യാപനങ്ങള്‍ നടത്തി ധനമന്ത്രി. 4% പലിശ നിരക്കിൽ 2000 കോടിയുടെ വായ്പ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. വാണിജ്യാടിസ്ഥാനത്തിലും വായ്പ നൽകും.

9:34 AM IST:

സംസ്ഥാനത്ത് സാമ്പത്തിക പുനരുജ്ജീവന വായ്പ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രിയുടെ പ്രഖ്യാപനം

9:33 AM IST:

കൊവിഡ് വാക്സീൻ നിർമാണ മേഖലയിലേക്ക് കേരളം കടക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഏത്രയും വേഗം തന്നെഗവേഷണം ആരംഭിക്കും. ഇതിനായി 10 കോടി രൂപ ബജറ്റിൽ അനുവദിച്ചു

11:28 AM IST:

സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന സര്‍ക്കാർ പ്രഖ്യാപനം നടപ്പിലാക്കുമെന്ന് ബജറ്റിൽ ധനമന്ത്രി വ്യക്തമാക്കി.18 വയസ്സിനു മുകളിൽ ഉള്ളവർക്ക് സൗജന്യ വാക്സിൻ നൽകാനായി 1000 കോടി അനുവദിക്കുമെന്നും ധനമന്ത്രി. 500 കോടി അനുബന്ധമായി നൽകുമെന്നും ധനമന്ത്രി

11:27 AM IST:

പകർച്ച വ്യാധി തടയാനായി ഓരോ മെഡിക്കൽ കോളേജിലും പ്രത്യേക ബ്ലോക്ക് അനുവദിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ഇതിനായി 50 കോടി അനുവദിച്ചു. തിരുവന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഈ വർഷം തന്നെ ബ്ലോക്ക് പ്രവര്‍ത്തനമാരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി

9:23 AM IST:

കൊവിഡ് പ്രതിരോധത്തിനായി ബജറ്റിൽ ആറിന പരിപാടി കൂടി പ്രഖ്യാപിച്ചു. എല്ലാ സി എച് സി , താലൂക് ആശുപത്രികളിലും 10 ഐസൊലേഷൻ കിടക്കകൾ അനുവദിക്കുമെന്ന് കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ഇതിനായി 635 കോടി അനുവദിച്ചു

9:21 AM IST:

കേന്ദ്ര സർക്കാരിൻ്റെ വാക്‌സിൻ കയറ്റുമതിയിൽ പാളിച്ചയുണ്ടായെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലിന്‍റെ ബജറ്റ്. വാക്സീൻ കയറ്റുമതിയിൽ അശാസ്ത്രീയ നിലപാടുകളടക്കം ഉണ്ടായെന്നും ബജറ്റ് വിമർശിച്ചു

9:18 AM IST:

കൊവിഡ് വാക്സിന് നയത്തിൽ കേന്ദ്രസർക്കാരിന് കേരള ബജറ്റിൽ വിമർശനം. കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര കൊവിഡ് വാക്സിന് നയം തിരിച്ചടിയായെന്ന് കെ എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു

11:25 AM IST:

20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. 2800 കോടി കൊവിഡ് പ്രതിരോധത്തിനായിരിക്കും. 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുമെന്നും കെ എൻ ബാലഗോപാൽ ബജറ്റിൽ വ്യക്തമാക്കി

9:08 AM IST:

കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്ന് ധനമന്ത്രി. ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാൻ നിർബന്ധിതമായെന്നും കെ എൻ ബാലഗോപാൽ

9:04 AM IST:

ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്ക് അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിനെ, പുതുക്കിയ ബജറ്റ് അവതരണത്തിൻ്റെ തുടക്കത്തിൽ തന്നെ പ്രശംസിക്കാൻ ബാലഗോപാൽ മറന്നില്ല

9:01 AM IST:

സ്പീക്കർ എംബി രാജേഷ് നിയമസഭയിലെത്തി ബജറ്റ് അവതരണത്തിന് ധനമന്ത്രിയെ ക്ഷണിച്ചു. പുതുക്കിയ ബജറ്റ് അവതരണം കേരളത്തിന് പ്രതീക്ഷയേകുമെന്ന ആമുഖത്തോടെ കെ എൻ ബാലഗോപാൽ ബജറ്റ് അവതരണം തുടങ്ങി

8:46 AM IST:

ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന ബജറ്റായിരിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.

8:36 AM IST:

 

സംസ്ഥാനത്തിൻ്റെ പൊതു കടം കുറച്ച് വർഷങ്ങളായി പെരുകിക്കൊണ്ടിരിക്കുകയാണ്. 2021-22 സാമ്പത്തിക വർഷത്തി ല്‍ നിലവിലുള്ള കടം 3,32,277 കോടി രൂപയാണ്. 2001 ല്‍ കടം 25,754 കോടി രൂപയായിരുന്നു. ഇരുപത് വര്‍ഷം കൊണ്ട് 3 ലക്ഷം കോടി രൂപ കേരളം കടമെടുത്തു. ഈ വര്‍ഷം കടം എടുക്കുന്നത് 36800 കോടി രൂപ.

8:33 AM IST:

കേരളത്തിന്‍റെ ഒരു രൂപ വരുമാനം വിഹിതം

7:51 AM IST:

പ്രിൻ്റിംഗ് വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ തൈക്കാട് ഗസ്റ്റ് ഹൗസിലെത്തി ബജറ്റിന്‍റെ അച്ചടിച്ച കോപ്പി ധനമന്ത്രിക്ക് കൈമാറി. 

7:36 AM IST:

മഹാമാരിക്കാലത്ത് തൻ്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്ന കെ എൻ ബാലഗോപാലിൻ്റെ പ്രധാന പരിഗണന കൊവിഡ് പ്രതിരോധത്തിന് തന്നെയായിരിക്കും. സൗജന്യ വാക്സിനേഷന് പ്രത്യേക പരിഗണന നൽകേണ്ടി വരും. തീര സംരക്ഷണത്തിനും ദുർബല വിഭാഗങ്ങൾക്കുമായി എന്തൊക്കെ പദ്ധതികളായിരിക്കും ബജറ്റിൽ ഉണ്ടാകുകയെന്നതിൽ ആകാംഷയുണ്ട്. 

7:32 AM IST:

ബജറ്റവതരിപ്പിക്കാൻ ധനമന്ത്രി ഇറങ്ങുക തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്നായിരിക്കും. മന്ത്രി മന്ദിരങ്ങളുടെ അറ്റകുറ്റപ്പണി നടക്കുന്നതേ ഉള്ളൂ. അത് കൊണ്ടാണ് ധനമന്ത്രി തൈക്കാട് ഗസ്റ്റ് ഹൗസിൽ തങ്ങുന്നത്. മസ്കറ്റ് ഹോട്ടലിൽ താമസിച്ചായിരുന്നു ബജറ്റിൻ്റെ മറ്റ് നടപടികൾ മന്ത്രി പൂർത്തിയാക്കിയത്.

7:23 AM IST:

ആദ്യ ബജറ്റിന് മുന്നോടിയായി പ്രതീക്ഷ പ്രകടിപ്പിച്ച് ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

7:14 AM IST:

തോമസ് ഐസക്കിന്‍റെ പിൻഗാമിയുടെ ബജറ്റിൽ എന്തുണ്ടാകുമെന്ന ആകാംഷയിൽ കേരളം. കവിതയും കഥയും സ്വപ്നവും നിറഞ്ഞ ഐസക്ക് ബജറ്റുകളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകും ബാലഗോപാൽ ബജറ്റെന്ന് കാത്തിരുന്ന് കാണാം..

8:21 AM IST:

സംസ്ഥാന ബജറ്റിൽ തന്നെ ഏറെ പിന്നാക്കം നിൽക്കുന്ന കാസർകോട്ടെ ആരോഗ്യമേഖലക്ക് പ്രത്യേക പരിഗണന നൽകുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ. നിർമ്മാണത്തിലിരിക്കുന്ന മെഡിക്കൽ കോളേജുൾപ്പെടെയുള്ള സർക്കാർ ആശുപത്രികൾക്ക് ബജറ്റിൽ കൂടുതൽ ഫണ്ട് അനുവദിക്കണമെന്നാണ് ആവശ്യം. 

Read More: ബജറ്റിൽ പ്രതീക്ഷ വച്ച് കാസർകോട്ടുകാർ; ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് കൈ അയച്ച് സഹായമുണ്ടാകുമെന്ന് പ്രതീക്ഷ

 

 

8:13 AM IST:

പ്രതിസന്ധി നേരിടുന്ന കാ‍ർഷിക മേഖലയ്ക്ക് പ്രത്യേക പാക്കേജാണ് പാലക്കാട്ടെ നെൽകർഷകരുടെ പ്രതീക്ഷ. കൃഷിയിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുളള സ്ഥിരം പദ്ധതി പ്രഖ്യാപനങ്ങൾക്ക് പകരം ഇനി വിലസ്ഥിതരതയുൾപ്പെടെ നെല്ലിന് നടപ്പാക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.

Read More : ബജറ്റിൽ കണ്ണ് നട്ട് കർഷകർ; പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന് പ്രതീക്ഷ, നെൽക്കൃഷിയെ ചേർത്ത് പിടിക്കണമെന്ന് ആവശ്യം

6:15 AM IST:

മന്ത്രിയായി ചുമതലയേറ്റ് പതിനഞ്ചാം ദിവസമാണ് ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നത്. കൊവിഡും, സാമ്പത്തിക പ്രതിസന്ധിയും നേരിടാൻ ഐസക്കിൻ്റെ പിൻഗാമിയുടെ പ്ലാൻ എന്തെന്ന് ഇന്നറിയാം. 

7:51 AM IST:

രണ്ടാം പിണറായി സർക്കാറിൻറെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ ഒമ്പത് മണിക്കാണ് ബജറ്റ് അവതരണം. കെ.എൻ ബാലഗോപാലിന്‍റെ കന്നി ബജറ്റാണിത്. ജനുവരിയിൽ തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിന്‍റെ തുടർച്ചയാണെങ്കിലും പുതിയ ചില പ്രഖ്യാപനങ്ങൾ കൂടി ഉണ്ടായേക്കും. കൊവിഡ് പ്രതിരോധത്തിന് തന്നെയാകും ബജറ്റിലെ ഊന്നൽ.

11:58 PM IST:

രണ്ടാം പിണറായി സക്കാരിൻ്റെ ആദ്യ ബജറ്റ് അവതരണം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് തുടങ്ങും. കെ എൻ ബാലഗോപാലിൻ്റെ കന്നി ബജറ്റിൽ വലിയ പ്രതീക്ഷയാണ് കേരളം പുലര്‍ത്തുന്നത്. തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് തോമസ് ഐസക്ക് അവതരിപ്പിച്ച ഇടക്കാല ബജറ്റിൻ്റെ തുടർച്ചയാകും ബാലഗോപാലിൻ്റെ പെട്ടിയിലുള്ളതെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

8:19 PM IST:

നിലവിലെ സാഹചര്യത്തില്‍ അധിക വരുമാനത്തിനായി കേന്ദ്രത്തിനു മുമ്പില്‍ സമ്മര്‍ദ്ദം ശക്തമാക്കുക മാത്രമാകും ധനമന്ത്രിക്കു മുമ്പിലെ പോംവഴി

8:18 PM IST:

പുതിയ വരുമാന മാര്‍ഗ്ഗങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ നികുതി കൂട്ടുക എന്നതാണ് പൊതുവേ സ്വീകരിക്കപ്പെടാറുള്ള നിലപാട്. എന്നാല്‍ സാധാരണക്കാരുടെ വരുമാനം പൂര്‍ണ്ണമായും ഇല്ലാതാക്കിയ മഹാമാരിക്കിടെ നികുതി കൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്

8:17 PM IST:

കൊവിഡ് പ്രതിരോധ ചിലവുകള്‍ കുത്തനെ ഉയരുന്നതാണ് സര്‍ക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി. വാക്സീൻ സൗജന്യമാക്കിയതിനുള്ള തുക കണ്ടെത്തലും വെല്ലുവിളിയായി തുടരുന്നു

8:16 PM IST:

കടമെടുപ്പ് പരിധി ഇനിയും ഉയര്‍ത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 5000 കോടിയാണ് കടമെടുത്തത്. ഈ മാസം ഇതുവരെ രണ്ടായിരം കോടി രൂപ കടമെടുത്തു. 36,800 കോടിരൂപ ഈ വര്‍ഷം കടമെടുക്കാനാണ് നീക്കം

8:15 PM IST:

ജിഎസ്ടി നഷ്ടപരിഹാരം വേഗത്തിലാക്കുകയും കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ വിഹിതം പിടിച്ചുവാങ്ങുകയുമാണ് മുന്നിലുള്ള പ്രധാന പോംവഴി. ഇക്കാര്യത്തില്‍ വിട്ടു വീഴ്ചയില്ലാത്ത നിലപാടിലേക്ക് പോകാനാണ് ധനമന്ത്രിയുടെ നീക്കം

8:14 PM IST:

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളമെന്ന് തുറന്നു സമ്മതിക്കുന്ന ധനമന്ത്രിക്ക് മുന്നില്‍ പക്ഷെ പ്രതിസന്ധികള്‍ മറികടക്കാന്‍ വഴികള്‍ കുറവ്. ജിഎസ്ടി നഷ്ടപരിഹാരം വേഗത്തിലാക്കുകയും കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ വിഹിതം പിടിച്ചുവാങ്ങുകയുമാണ് മുന്നിലുള്ള പ്രധാന പോംവഴി. ഇക്കാര്യത്തില്‍ വിട്ടു വീഴ്ചയില്ലാത്ത നിലപാടിലേക്ക് പോകാനാണ് ധനമന്ത്രിയുടെ നീക്കം

8:13 PM IST:

2006-11, 2016-2021 കാലയളവുകളിൽ ഇടതുപക്ഷം അധികാരത്തിലുണ്ടായിരുന്നപ്പോൾ ബജറ്റ് അവതരിപ്പിച്ചിരുന്നത് ധനമന്ത്രി തോമസ് ഐസക്ക് ആയിരുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന്‍റെ സാമ്പത്തികരംഗത്തെ പുതിയ മുഖമായാണ് കെ എൻ ബാലഗോപാൽ എത്തുന്നത്.