പണപ്പെരുപ്പം വര്‍ദ്ധിക്കുമ്പോള്‍ ബാങ്കില്‍ നിന്ന് കിട്ടുന്ന 7 ശതമാനം പലിശ കൊണ്ട് വലിയ കാര്യമില്ലെന്ന് സാധാരണക്കാര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു

കാലങ്ങളായി ഇന്ത്യന്‍ കുടുംബങ്ങളുടെ പ്രധാന സമ്പാദ്യമാര്‍ഗ്ഗങ്ങള്‍ ബാങ്ക് നിക്ഷേപങ്ങളും സ്വര്‍ണ്ണവുമായിരുന്നു. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം ഒരിത്തിരി പോലും നഷ്ടപ്പെടരുത് എന്ന ചിന്താഗതിയായിരുന്നു ഇതിന് പിന്നില്‍. എന്നാല്‍, സുരക്ഷിതമായ 7 ശതമാനം പലിശ നല്‍കുന്ന എഫ്ഡികളോട് ഇന്ത്യന്‍ കുടുംബങ്ങള്‍ വിടപറയുകയാണോ? പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത് നിക്ഷേപകര്‍ ഇപ്പോള്‍ റിസ്‌ക് എടുക്കാനും ഓഹരി വിപണിയിലേക്ക് പണം മാറ്റാനും താല്പര്യപ്പെടുന്നു എന്നാണ്.

എഫ്ഡി കാലം കഴിയുന്നുവോ? മുമ്പ് 3 ലക്ഷം രൂപ കയ്യിലുണ്ടെങ്കില്‍ ഉടന്‍ തന്നെ ബാങ്കില്‍ കൊണ്ടുപോയി സ്ഥിരനിക്ഷേപം ഇടുന്നതായിരുന്നു രീതി. എന്നാല്‍ പണപ്പെരുപ്പം വര്‍ദ്ധിക്കുമ്പോള്‍ ബാങ്കില്‍ നിന്ന് കിട്ടുന്ന 7 ശതമാനം പലിശ കൊണ്ട് വലിയ കാര്യമില്ലെന്ന് സാധാരണക്കാര്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന്, ഹൈദരാബാദിലെ ഒരു ഐടി ഉദ്യോഗസ്ഥന്‍ തന്റെ 3 ലക്ഷം രൂപ എഫ്ഡിയില്‍ ഇടുന്നതിന് പകരം പ്രതിമാസം 8,000 രൂപ വീതം മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചു. രണ്ടു വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന് ലഭിച്ചത് 13 ശതമാനം ലാഭമാണ്. വിപണിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും ദീര്‍ഘകാലത്തേക്ക് ഇത് വലിയ നേട്ടമാണെന്ന് അദ്ദേഹം തിരിച്ചറിയുന്നു.

എസ്ഐപി (എന്ന തരംഗം ഒറ്റയടിക്ക് വലിയ തുക നിക്ഷേപിക്കുന്നതിന് പകരം മാസതവണകളായി ചെറിയ തുകകള്‍ നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളിലാണ് ആളുകള്‍ക്ക് കൂടുതല്‍ താല്‍പര്യം. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന ഒരാള്‍ പ്രതിമാസം 5,000 രൂപ വീതം മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചു. വിപണി താഴേക്ക് പോയപ്പോഴും അദ്ദേഹം നിക്ഷേപം തുടര്‍ന്നു. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സമ്പാദ്യം 2 ലക്ഷം രൂപ കടന്നു. സാധാരണ സേവിങ്‌സ് അക്കൗണ്ടില്‍ ഇട്ടിരുന്നെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നു.

മാറ്റം ചിന്താഗതിയില്‍

റിസ്‌ക് എന്നത് ഒഴിവാക്കേണ്ട ഒന്നല്ല, മറിച്ച് വളര്‍ച്ചയ്ക്കുള്ള ഒരു ഉപകരണമായാണ് പുതിയ തലമുറ കാണുന്നത്.

വൈവിധ്യവല്‍ക്കരണം: സ്വര്‍ണ്ണത്തിലും ഭൂമിയിലും മാത്രം പണം ഇടുന്നതിന് പകരം അന്താരാഷ്ട്ര ഓഹരികളിലും ഇടിഎഫുകളിലും നിക്ഷേപിക്കാന്‍ ആളുകള്‍ താല്പര്യപ്പെടുന്നു.

തീന്‍മേശയിലെ ചര്‍ച്ചകള്‍: പണ്ട് കുടുംബനാഥന്‍ മാത്രം എടുത്തിരുന്ന സാമ്പത്തിക തീരുമാനങ്ങള്‍ ഇന്ന് കുടുംബം ഒന്നിച്ചിരുന്നു ചര്‍ച്ച ചെയ്യുന്നു.

റിസ്‌കിന് പിന്നിലെ വൈകാരിക വശം

സ്ഥിരമായ വരുമാനം എന്നതില്‍ നിന്ന് മാറി വിപണിയെ ആശ്രയിക്കുമ്പോള്‍ തുടക്കത്തില്‍ ചെറിയ ആശങ്കകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എങ്കിലും, കൃത്യമായ പ്ലാനിംഗും അച്ചടക്കവും ഉണ്ടെങ്കില്‍ വിപണിയിലെ ചാഞ്ചാട്ടങ്ങളെ അതിജീവിക്കാമെന്ന് സാധാരണക്കാരായ നിക്ഷേപകര്‍ പഠിച്ചുകഴിഞ്ഞു. ചുരുക്കത്തില്‍, വെറും 'സേവിങ്‌സ്' എന്നതില്‍ നിന്ന് ഇന്ത്യക്കാര്‍ 'ഇന്‍വെസ്റ്റ്മെന്റ്' എന്ന പുതിയ യുഗത്തിലേക്ക് ചുവടുമാറുകയാണ്.