തിരുവനന്തപുരം: കടല്‍ ക്ഷോഭത്തില്‍പ്പെട്ട് മരിച്ച നിലയില്‍ തിരിച്ചറിയാനാകാത്ത വിധം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന് വിവിധ ആശുപത്രികളിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന രണ്ടു മൃതദേഹങ്ങള്‍ കൂടി ഡി.എന്‍.എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു. ശ്രീചിത്ര മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പൂന്തുറ, ചെറിയമുട്ടം, ടി.സി. 69/1665 ജയിംസ് (41), മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന തമിഴ്നാട് കൊല്ലംകോട്, നീരോടി, കോവില്‍വിളാകം ജോണ്സണ് (58) എന്നിവരേയാണ് തിരിച്ചറിഞ്ഞത്. മൃതദേഹങ്ങള്‍ ബുധനാഴ്ച ബന്ധുക്കള്‍ ഏറ്റുവാങ്ങും. മെഡിക്കല്‍ കോളേജില്‍ ഇനി മൃതദേഹങ്ങള്‍ തിരിച്ചറിയാനില്ല. ഇതുവരെ 19 പേരെയാണ് മരിച്ച നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടു വന്നത്. ഒരാള്‍ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞിരുന്നു.
ഓഖി: ഡി.എന്‍.എ. ടെസ്റ്റ് വഴി രണ്ട് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
