ഇരുപത്തിയാറ് ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ സുപ്രീംകോടതി അനുമതി നൽകി. കൊൽക്കത്ത സ്വദേശിനിയായ യുവതിയും ഭർത്താവുമാണ് ഗർഭം അലസിപ്പിക്കാൻ അനുമതി തേടി സുപ്രീംകോടതി മുമ്പാകെ ഹർജി സമർപ്പിച്ചത്. ഗർഭസ്ഥ ശിശുവിന്ഹൃദയ സംബന്ധിയായ പ്രശ്നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്. ജസ്റ്റിസ് ദീപക് മിശ്ര, എം ഖാൻവിൽകർ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ഏഴംഗ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിലുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്. നിലവിലെ ഇന്ത്യൻ നിയമ പ്രകാരം 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കുന്നത്കുറ്റകരമാണ്. മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കോടതി നേരത്തെ ആറുമാസം പ്രായമായ ഗർഭം അലസിപ്പിക്കാൻ അനുവദിച്ചിരുന്നു.