ഗീസാ പിരമിഡിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്. ടൂറിസ്റ്റ് ബസ് ഇതുവഴി കടന്നുപോകുമ്പോഴായിരുന്നു പൊട്ടിത്തെറി നടന്നത്.

കാറിയോ: ഈജിപ്തിലുണ്ടായ ബോംബാക്രമണത്തിൽ മൂന്ന് വിനോദ സഞ്ചാരികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. വിയറ്റ്നാമിൽ നിന്നുള്ള മൂന്ന് വിനോദസഞ്ചാരികളും ഒരു ടൂറിസ്റ്റ് ഗൈഡുമാണ് മരിച്ചത്. 12പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഗീസാ പിരമിഡിന് സമീപത്താണ് സ്ഫോടനം ഉണ്ടായത്. 

ടൂറിസ്റ്റ് ബസ് ഇതുവഴി കടന്നുപോകുമ്പോഴായിരുന്നു പൊട്ടിത്തെറി. പരിക്കേറ്റവരിൽ ഡ്രൈവർ ഒഴികെ എല്ലാവരും വിയറ്റ്നാമിൽ നിന്നുള്ളവരാണ്. അക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.