22 ഹെലികോപ്റ്ററുകള്‍ക്കൊപ്പം  പങ്കെടുത്തു. 83 നേവി ബോട്ടുകള്‍, 57 എന്‍ഡിആര്‍ഫ് സംഘങ്ങള്‍ അതിര്‍ത്തി രക്ഷാ സേനയുടെ അഞ്ച് യൂണിറ്റുകള്‍, കോസ്റ്റ് ഗാര്‍ഡിന്റെ 35 സംഘങ്ങള്‍, ആര്‍മി എഞ്ചിനീയറിങ് ടീമിന്റെ 25 സംഘങ്ങള്‍, കേരളാ ഫയര്‍ഫോഴ്സിന്റെ 59 ബോട്ടുകള്‍, മറ്റ് സംസ്ഥാനങ്ങളിലെ ഫയര്‍ഫോഴ്സ് സേന എന്നിവയും പങ്കെടുത്തു. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ആകെ 58,506 പേരെ രക്ഷപെടുത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. 22 ഹെലികോപ്റ്ററുകള്‍ ഇന്ന് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവെങ്കിലും നിരവധിപ്പേര്‍ ഹെലികോപ്റ്ററുകളില്‍ കയറാന്‍ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

22 ഹെലികോപ്റ്ററുകള്‍ക്കൊപ്പം പങ്കെടുത്തു. 83 നേവി ബോട്ടുകള്‍, 57 എന്‍ഡിആര്‍ഫ് സംഘങ്ങള്‍ അതിര്‍ത്തി രക്ഷാ സേനയുടെ അഞ്ച് യൂണിറ്റുകള്‍, കോസ്റ്റ് ഗാര്‍ഡിന്റെ 35 സംഘങ്ങള്‍, ആര്‍മി എഞ്ചിനീയറിങ് ടീമിന്റെ 25 സംഘങ്ങള്‍, കേരളാ ഫയര്‍ഫോഴ്സിന്റെ 59 ബോട്ടുകള്‍, മറ്റ് സംസ്ഥാനങ്ങളിലെ ഫയര്‍ഫോഴ്സ് സേന എന്നിവയും പങ്കെടുത്തു. 600 മത്സ്യത്തൊഴിലാളി ബോട്ടുകള്‍‍, 40,000 പൊലീസുകാര്‍ 3700 ഫയര്‍മാന്‍മാര്‍ എന്നിവര്‍ക്കൊപ്പം പൊതുജനങ്ങളും വിവിധ സ്ഥാപനങ്ങളും സംഘടനകളുമെല്ലാം രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.