രാഷ്ട്രപതിയുടെ ഉത്തരവ് പോലും സ്റ്റേ ചെയ്യാന്‍ കഴിയുന്ന കോടതിക്ക് ഗവര്‍ണറുടെ ഉത്തരവ് എന്തുകൊണ്ട് വിലക്കിക്കൂടെയെന്ന് സിംഗ്‌വി
ബെംഗളൂരു: കര്ണാടകയില് ബിജെപിയെ സര്ക്കാരുണ്ടാക്കാന് ക്ഷണിച്ച ഗവര്ണറുടെ നടപടിയില് ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച കോണ്ഗ്രസിന്റെ പ്രധാന വാദങ്ങള്. ഗവര്ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു സിംഗ്വിയുടെ പ്രധാന വാദം.
സര്ക്കാര് രൂപീകരിക്കാന് കോണ്ഗ്രസിനെയും ജെഡിഎസിനെയും ക്ഷണിക്കണമെന്ന് മനു അഭിഷേക് സിംഗ്വി ആദ്യം വാദിച്ചു. സുപ്രീംകോടതി ഗവര്ണറുടെ തീരുമാനം തിരുത്തണം. ഗവര്ണറുടെ നടപടി സംശയകരമാണ്. അതിനാല് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ മരവിപ്പിക്കണം എന്നുമെന്നായിരുന്നു സുപ്രീംകോടതിയില് മനു അഭിഷേക് സിംഗ്വി തുടക്കത്തിലെ വാദിച്ചത്. കോണ്ഗ്രസ്- ജെഡിഎസ് സഖ്യത്തിന് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്നും സിംഗ്വി കോടതിയെ അറിയിച്ചു.
പിന്നാലെ സര്ക്കാരിയ കമ്മീഷന് റിപ്പോര്ട്ട് സിംഗ്വി കോടതിയില് ഉദ്ധരിച്ചു. സര്ക്കാര് രൂപീകരിക്കാന് ക്ഷണിക്കേണ്ടത് കേവലഭൂരിപക്ഷമുള്ള പാര്ട്ടിയേയോ സഖ്യത്തേയോ. ഗവർണർക്ക് തോന്നുന്നവരെയല്ല വിളിക്കേണ്ടത്. അവസാനമേ ഏറ്റവും വലിയ പാര്ട്ടിക്ക് അവസരം നല്കാവൂ. ഏഴ് ദിവസം ചോദിച്ച യദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന് എന്തിന് 15 ദിവസം നല്കി. 48 മണിക്കൂറാണ് മറ്റ് പല സംസ്ഥാനങ്ങള്ക്കും നല്കിയത്. ഗവര്ണര്ക്ക് തോന്നിയവരെയല്ല സര്ക്കാര് ഉണ്ടാക്കാന് ക്ഷണിക്കേണ്ടതെന്നും മനു അഭിഷേക് സിംഗ്വി കോടതിയില് വാദിച്ചു.
ഗോവ കേസിലെ വിധി സിംഗ്വി കോടതിയില് പരാമര്ശിക്കുകയും ചെയ്തു. ഗോവയിലെ വലിയ കക്ഷിയായിട്ടും ഗവര്ണര് കോണ്ഗ്രസിനെ സര്ക്കാരുണ്ടാക്കാന് ക്ഷണിച്ചില്ല. എന്നാല് വാദത്തില് കോടതി കൂടുതല് ചോദ്യങ്ങള് ഉന്നയിച്ചതോടെ മനു അഭിഷേക് സിംഗ്വി മറ്റൊരു വാദം ഉന്നയിച്ചു. ഗവര്ണറുടെ തീരുമാനത്തില് ഇടപെടാന് കോടതിക്ക് സാധിക്കും. എന്നാല് അങ്ങനെ ഇടപെടാനുള്ള തെളിവുകളെവിടെ എന്നായിരുന്നു കോടതിക്ക് അറിയേണ്ടിയിരുന്നത്.
യെദ്യൂരപ്പയുടെ കത്ത് കാണാതെ ഭൂരിപക്ഷത്തിനുള്ള പിന്തുണയില്ലെന്ന് എങ്ങനെ പറയും. അതിനാല് ഗവര്ണറെ തടയാന് എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു. എന്നാല് രാഷ്ട്രപതിയുടെ ഉത്തരവ് പോലും സ്റ്റേ ചെയ്യാന് കഴിയുന്ന കോടതിക്ക് ഗവര്ണറുടെ ഉത്തരവ് എന്തുകൊണ്ട് വിലക്കിക്കൂടെയെന്ന് സിംഗ്വി കോടതിയോട് ആരാഞ്ഞു. ഇതിലൂടെ ഗവര്ണറുടെ തീരുമാനത്തില് ഇടപെടാന് കോടതിക്ക് കഴിയുമെന്ന് ഉറച്ചുപറയുകയായിരുന്നു സിംഗ്വി.
പിന്നാലെ യദ്യൂരപ്പയുടെ കത്തിന്റെ കോപ്പി കോടതിയില് സിംഗ്വി ഹാജരാക്കി. എന്നാല് ഈ രാത്രി പോലെ ഇരുണ്ടതാണല്ലോ കത്തിന്റെ പകര്പ്പ് എന്നായിരുന്നു കത്തില് കോടതിയുടെ പരാമര്ശം. കത്ത് ഹാജരാക്കിയെങ്കിലും കോടതിയെ വിശ്വാത്തിലേടുക്കാന് സിംഗ്വിക്കായില്ല. ഇതോടെ ഗവര്ണറുടെ തീരുമാനം റദ്ദ് ചെയ്യണ്ട, സത്യപ്രതിജ്ഞ മാറ്റിവെക്കാന് ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് സിംഗ്വി വാദം അവസാനിപ്പിക്കുകയായിരുന്നു.
