പൊതുവേദിയില്‍ ആരോപണവും മറുപടിയുമായി മന്ത്രി എ.കെ.ബാലനും ജോയ് മാത്യുവും
പാലക്കാട്: വിനായകന് മികച്ച നടനുള്ള പുരസ്കാരം നല്കുമ്പോൾ വേദി പങ്കിടാൻ മടിച്ചവരാണ് സിനിമാ താരങ്ങളെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ. പാലക്കാട് ചിറ്റൂരിൽ - കൈരളി,ശ്രീ തിയ്യറ്ററുകളുടെ ഉദ്ഘാടന വേദിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
എന്നാൽ ക്ഷണിക്കാത്തത് കൊണ്ട് മാത്രമാണ് താൻ വിനായകന്റെ പരിപാടിക്ക് പോകാത്തതെന്നും പുരസ്കാരസമ്മാന ചടങ്ങിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് പാർട്ടി എം.പി.യും എം.എൽ. എ യുമായ നടന്മാരോടാണ് മന്ത്രി ആദ്യം ചോദിക്കേണ്ടതെന്നും ചടങ്ങിൽ പങ്കെടുത്ത നടനും സംവിധായകനുമായ ജോയി മാത്യു മന്ത്രിയ്ക്ക് മറുപടി നൽകി. വിഷയം ചൂടുപിടിച്ചതോടെ തങ്ങൾ ജോയി മാത്യുവിനെ ക്ഷണിച്ചിരുന്നില്ലെന്നും ക്ഷണിച്ചിട്ട് വരാതിരുന്നവരെയാണ് താൻ ഉദ്ദേശിച്ചതെന്നും മറുപടി നൽകി മന്ത്രി വിഷയത്തിൽ നിന്നും തലയൂരി.
