ശ്രീജിത്തിനെ മോചിപ്പിക്കാന്‍ പൊലീസ് 25,000 രൂപ ആവശ്യപ്പെട്ടെന്ന് ആരോപണം
തിരുവനന്തപുരം:ശ്രീജിത്തിനെ മോചിപ്പിക്കാന് പൊലീസ് 25,000 രൂപ ആവശ്യപ്പെട്ടെന്ന് ആരോപണം. ഇടനിലക്കാരന് വഴി ശ്രീജിത്തിന്റെ ഭാര്യാപിതാവ് പണം നല്കുകയും എന്നാല് ശ്രീജിത്ത് മരിച്ചശേഷം പണം ഇടം നിലക്കാരന് വഴി തന്നെ മടക്കി നല്കുകയുമായിരുന്നു. സിഐക്കെന്ന് പറഞ്ഞാണ് 15000 നല്കിയതെന്നും ശ്രീജിത്തിന്റെ ഭാര്യാപിതാവ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ആരോപണത്തിന്റെ അടിസ്ഥാനത്തില് ക്രിസ്പിന് സാമിന്റെ ഡ്രൈവറുടെ മൊഴിയെടുത്തു.
