ബാബ്‍റി മസ്ജിദ് കേസിൽ ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവര്‍ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടെന്ന് ലഖ്നൗവിലെ സിബിഐ കോടതി. പ്രായം കണക്കിലെടുത്ത് ദൈനംദിന വിചാരണയ്ക്കായി നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു എൽ കെ അദ്വാനിയുടേയും മുരളി മനോഹര്‍ ജോഷിയുടേയും ആവശ്യം. ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്രകൾ നടത്തേണ്ടതിനാൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ഉമ ഭാരതിയുടെ അപേക്ഷ. മൂന്നുപേരുടേയും ആവശ്യം കോടതി അംഗീകരിച്ചു. എപ്പോൾ വിളിച്ചാലും കോടതിയിൽ ഹാജരാകണമെന്നും സ്പെഷ്യൽ സിബിഐ ജഡ്ജി എസ് കെ യാദവ് ഉത്തരവിട്ടു. നേരത്തെ പ്രതികൾക്കെതിരെ കോടതി ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു.
ബാബ്‍റി മസ്ജിദ് കേസ്: എൽ കെ അദ്വാനി നേരിട്ട് ഹാജരാകേണ്ടെന്ന് സിബിഐ കോടതി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
