വരാപ്പുഴയില്‍ ബിജെപി ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെ കേസ് 50 ഹര്‍ത്താല്‍ അനുകൂലികള്‍ക്കെതിരെയാണ് ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തത്
കൊച്ചി: വരാപ്പുഴയിലെ ഹര്ത്താല് ദിനത്തില് വാഹനം തടയുകയും പിഞ്ചു കുഞ്ഞിന് ചികിത്സ നിഷേധിക്കുകയും ചെയ്ത 50 ഹര്ത്താല് അനുകൂലികള്ക്കെതിരെ ന്യൂനപക്ഷ കമ്മീഷന് കേസെടുത്തു. ഹര്ത്താല് അനുകൂലികള്ക്കെതിരെ കുന്നുകര സ്വദേശി ഷാഫി നല്കിയ പരാതിയില് നടപടി.
വഴിയാത്രക്കാരായ പെണ്കുട്ടികളെ വഴിയില് അസഭ്യം പറഞ്ഞവര്ക്കെതിരെയും കമ്മീഷന് കേസെടുത്തു. നോര്ത്ത് പറവൂര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വുമണ് ഇന്ത്യാ മൂവ്മെന്റ് പ്രവര്ത്തക കദീജ നല്കിയ പരാതിയിലാണ് ഇത്. വരാപ്പുഴയില് പോലീസ് കസ്റ്റഡിയില് ശ്രീജിത്ത് എന്ന യുവാവ് മരണപ്പെട്ട സംഭവത്തില് പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്ത്താലില് വ്യാപക അക്രമമാണ് അരങ്ങേറിയത്. എസ്എന്ഡിപിഭാഗത്ത് കാര് തടഞ്ഞ് ആശുപത്രിയിലേക്കു കൊണ്ടു പോകുകയായിരുന്ന പിഞ്ചു കുഞ്ഞിനെയും രക്ഷിതാക്കളെയും വഴിയില് ഇറക്കി വിടുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് തയാറാക്കിയ റിപ്പോര്ട്ടും കമ്മീഷന് പരിഗണനയിലെടുത്തു.
എറണാകുളം തൃശ്ശൂര് ദേശീയപാതയില് പൊടുന്നനെയുണ്ടായ ഉപരോധത്തെ തുടര്ന്ന് നൂറുകണക്കിന് യാത്രക്കാരാണ് അന്ന് വഴിയില് കുടുങ്ങിയത്. ഇതിനിടയിലാണ് പത്ത് വയസ്സുള്ള മകളുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന യുവാവിനെ ബിജെപി പ്രവര്ത്തകര് വളഞ്ഞിട്ട് മര്ദ്ദിച്ചത്. ദേശീയപാത ഉപരോധിച്ച ബിജെപി പ്രവര്ത്തകര് യാത്രക്കാരെ കൈയേറ്റം ചെയ്യുകയും സ്ത്രീകളോട് അസഭ്യം പറയുകയും ചെയ്തു. കെഎസ്ആര്ടിസി ബസില് വന്ന വിദ്യാര്ത്ഥിനികളില് ചിലര് തങ്ങള് പരീക്ഷയ്ക്ക് പോകുകയാണെന്നും കടത്തി വിടണമെന്നും പ്രവര്ത്തകരോട് ആവശ്യപ്പെട്ടെങ്കിലും ഇവര്ക്ക് നേരെ അസഭ്യവര്ഷമാണ് ഉണ്ടായത്.
