നാല് സ്ത്രീകൾ ശക്തികുളങ്ങര പൊലിസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു.
കൊല്ലം: സിപിഎം നേതാവിന്‍റെ ഭാര്യയും മകളും ചേർന്ന് വ്യാജരേഖകൾ ഉണ്ടാക്കി ലോൺ തട്ടിയെടുത്തെന്ന് ആരോപിച്ച് നാല് സ്ത്രീകൾ ശക്തികുളങ്ങര പൊലിസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു. കുറ്റക്കാർക്ക് എതിരെ നടപടി എടുക്കുമെന്ന് സിറ്റി പൊലിസ് കമ്മീഷനർ പറഞ്ഞു.
കുടുംബശ്രീയുടെ പേരില്‍ ഒമ്പതര ലക്ഷം തട്ടിയെടുത്തുവെന്നാണ് ആരോപണം. അതേസമയം, സിപിഎം നേതാവിന്‍റെ ഭാര്യയും മകളും മുന്‍കൂര്‍ ജാമ്യം എടുത്തിരിക്കുകയാണ്.
