തൃശ്ശൂര്‍: വടക്കാഞ്ചേരി പീഡനത്തില്‍ ആരോപണ വിധേയയായ പ്രാദേശിക നേതാക്കൾക്ക് പാർട്ടി സസ്പെൻഷൻ. ജയന്തനും ബിനീഷിനും സസ്പെൻഷൻ നല്‍കാന്‍ തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനിച്ചു. ആരോപണങ്ങളെ കുറിച്ച് പാർട്ടി അന്വേഷിക്കും. 

അതേ സമയം പരാതിക്കാരിക്കെതിരെ സിപിഎം ജില്ല സെക്രട്ടറി രംഗത്ത് വന്നത്. പരാതി ഉന്നയിച്ച സ്ത്രീയെ കുറിച്ച് അന്വേഷിക്കണമെന്ന് ജില്ലാസെക്രട്ടറി ആവശ്യപ്പെട്ടു. പ്രാഥമിക അന്വേഷണത്തിൽ പീഡിപ്പിച്ചതായി കണ്ടെത്താനായിട്ടില്ല സ്വന്തം കുഞ്ഞിനെ 9 വർഷം നോക്കാതിരുന്നയാളാണ് പരാതിക്കാരി. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ. ജയന്തന്‍റെ പേര് പറയാമെങ്കിൽ പരാതിക്കാരിയുടെ പേരും പറയാം.