ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിശദീകരണ പരിപാടിയുമായി സിപിഎം. സ്ത്രീ അവകാശ സംരക്ഷണ യോഗം നാളെ പത്തനംതിട്ടയിൽ നടക്കും. സത്രീപ്രവേശന വിധിയെ രാഷ്ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് സിപിഎമ്മിന്‍റെ വിശദീകരണയോഗം.
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ വിശദീകരണ പരിപാടിയുമായി സിപിഎം. സ്ത്രീ അവകാശ സംരക്ഷണ യോഗം നാളെ പത്തനംതിട്ടയിൽ നടക്കും. സത്രീപ്രവേശന വിധിയെ രാഷ്ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കുന്ന സാഹചര്യത്തിലാണ്
സിപിഎമ്മിന്‍റെ വിശദീകരണയോഗം.
സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷം സ്ത്രീകളെ ഉൾപ്പെടെ രംഗത്തിറക്കി സമരം ശക്തമാക്കുന്നതിനിടെയാണ് അതേ നാണയത്തിൽ വിശദീകരണവുമായി സിപിഎം എത്തുന്നത്. പത്തനംതിട്ടയിൽ ചൊവ്വാഴ്ച രാവിലെയാണ് സ്ത്രീ അവകാശ സംരക്ഷണ യോഗം ചേരുക.ഭക്തരുടെ പ്രതിഷേധവും തെരുവിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിലായ സിപിഎം തിരക്കിട്ടാണ് വിശദീകരണ പരിപാടി സംഘടിപ്പിച്ചത്.
പി.കെ ശ്രീമതി എം.പി, ജനാധിപത്യ മഹിളാ അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതീദേവി തുടങ്ങിയവർ വിശദകരണയോഗത്തിൽ പങ്കെടുക്കും. ജനാധിപത്യമഹിളാ അസോസിയേഷന്‍റെയും വനിതാ സംഘടനകളുടെയും കൂട്ടായ്മയിലാണ് യോഗം. താഴെ തട്ടിൽ വിശദീകരണ യോഗങ്ങൾ വേണോ എന്ന് ചൊവ്വാഴ്ച ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും.
സ്ത്രീപ്രവേശന വിധിയിൽ കോൺഗ്രസ്സ് ആദ്യ പ്രത്യക്ഷ സമരം നടത്തിയത് പത്തനംതിട്ടയിലായിരുന്നു.ഏകദിന ഉപവാസം കോൺഗ്രസ്സ് നടത്തിയപ്പോൾ. സർക്കാർ നിലപാടിനെതിരെ ഹർത്താൽ ആചരിച്ച ബിജെപി 11 ന് പന്തളത്ത് പ്രതിഷേധ യോഗവും നിശ്ചയിച്ചിട്ടുണ്ട്.
