020 മുതൽ സിബിഐ പ്രോസിക്യൂഷ്യന് അനുമതി തേടുകയായിരുന്നു. എന്നാൽ അന്നത്തെ സർക്കാർ അനുമതി നൽകിയിരുന്നില്ല.
തിരുവനന്തപുരം: കശുവണ്ടി അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, കശുവണ്ടി വികസന കോർപ്പറേഷൻ മുൻ എംഡി രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാനാണ് സർക്കാർ അനുമതി നൽകിയത്. അനുമതിക്ക് തീരുമാനം സർക്കാർ നാളെ ഹൈക്കോടതിയെ അറിയിക്കും. ഇതോടെ നിലവിൽ ഖാദി ബോർഡ് സെക്രട്ടറിയായ രതീഷിന് സ്ഥാനം നഷ്ടമാകും. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ആർ ചന്ദ്രശേഖരന് രാജി വെക്കേണ്ടിയും വരും. 2020 മുതൽ സിബിഐ പ്രോസിക്യൂഷ്യന് അനുമതി തേടുകയായിരുന്നു. എന്നാൽ അന്നത്തെ സർക്കാർ അനുമതി നൽകിയിരുന്നില്ല.
