ദൽഹി മോത്തിന​ഗറിൽ വച്ച് കാർ ദേഹത്ത് തട്ടി എന്നൊരോപിച്ചായിരുന്നു ആക്രമണം. മോഷണക്കേസിലെ പ്രതി കൂടിയാണ് രാഹുൽ. 

ദില്ലി: കൻവാർ തീർത്ഥാടനത്തിനിടെ കാർ അടിച്ചു പൊളിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തീർത്ഥാടകരിലൊരാളായ രാഹുൽ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ദൽഹി മോത്തിന​ഗറിൽ വച്ച് കാർ ദേഹത്ത് തട്ടി എന്നൊരോപിച്ചായിരുന്നു ആക്രമണം. മോഷണക്കേസിലെ പ്രതി കൂടിയാണ് രാഹുൽ. സിസി ടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 

ഒരു സ്ത്രീയായിരുന്നു കാർ ഓടിച്ചിരുന്നത്. അക്രമം തുടങ്ങിയപ്പോൾ തന്നെ ഇവർ കാറിൽ നിന്നിറങ്ങി ഓടിരക്ഷപ്പെട്ടിരുന്നു. കമ്പും വടിയും ഉപയോ​ഗിച്ചാണ് ഇവർ കാർ അടിച്ചു പൊളിച്ചത്. പൊലീസുകാർ നോക്കി നിൽക്കെയായിരുന്നു ആക്രമം. എന്നാൽ സംഭവത്തിൽ ഇടപെടാൻ ഇവർ തയ്യാറായില്ല. ഈ സംഭവങ്ങളെല്ലാം സിസിസിടിവിയിൽ പതിഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളും വൈറലായിരുന്നു.

Scroll to load tweet…

കാർ കത്തിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് പറയുന്നു. എന്നാൽ കൂടുതൽ പൊലീസ് ഉദ്യോ​ഗസ്ഥർ എത്തിയതോടെ ഈ ഉദ്യമത്തിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. കാറിലുണ്ടായിരുന്നവർ ഭയന്ന് പരാതി നൽകാൻ വിസമ്മതിച്ചിരുന്നു. കൻവാറിൽ തീർത്ഥയാത്രയ്ക്കിടെ പരക്കെ ആക്രമണങ്ങൾ നടന്നതായി പൊലീസ് വെളിപ്പെടുത്തുന്നുണ്ട്. ആയിരക്കണക്കിന് ഭക്തരാണ് വീടുകളിൽ നിന്നും കാൽനടയായി ഹരിദ്വാറിലേക്ക് യാത്ര ചെയ്യുന്നത്. ​ഗം​ഗാജലം കൊണ്ടുവരാനാണത്രേ ഈ തീർത്ഥയാത്ര.